അവയവ ദാനത്തിലെ വിവാദ വ്യവസ്ഥ നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അവയവം സ്വീകരിക്കുന്ന ആളും ദാതാവും തമ്മില്‍ പത്ത് വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന വിവാദ വ്യവസ്ഥയാണ് നീക്കം ചെയ്തത്. ‘ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ റൂള്‍സ് 2012‘-ലെ വ്യവസ്ഥ പ്രകാരം സന്നദ്ധരായ ആര്‍ക്കും അവയവം ദാനം ചെയ്യാം. അതേസമയം ദാതാവിനെക്കൂടാതെ ആ വ്യക്തിയുടെ കുടുംബത്തിനും അവയവദാനത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം എന്നും പറയുന്നുണ്ട്. അവയവം ദാനം ചെയ്യാന്‍ 10 വര്‍ഷത്തിലധികം ഒരുമിച്ച് താമസിച്ചിരിക്കണം എന്ന വ്യവസ്ഥ പലരും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. 10 വര്‍ഷത്തിലധികം ഒരു വീട്ടില്‍ ജോലിക്കാരായി നിന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവയവം ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീട്ടുജോലിക്കാരെയും തൊഴിലാളികളെയും ചൂഷണം ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അവയവം നല്‍കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാക്കാന്‍ പുതിയ നിയമത്തില്‍ പറയുന്നുണ്ട്. അവയവം സ്വീകരിക്കുന്ന ആളിന്റേയും ദാതാവിന്റേയും വരുമാനം വ്യക്തമാക്കുന്നത് രേഖകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Friday, September 7, 2012
Subscribe to:
Post Comments (Atom)
പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി
പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട...
-
ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ചിലരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
books of Kerala kerala cookery the family cook book modern kerala dishes art of indian cookery available: www.dcbooks.com or current books, ...
No comments:
Post a Comment