Posts

പഞ്ചസാരയും കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങൾക്ക് മുന്നറിയിപ്പ് ലേബൽ; പുതിയ നിർദേശവുമായി ഭക്ഷ്യ സുരക്ഷ അതോറിറ്റി.

ന്യൂഡൽഹി: പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കൾക്കും പാനീയങ്ങൾക്കും മുൻവശത്ത് ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിർദേശിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിത പരിധിയെക്കാൾ കൂടുതലായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയിൽ രണ്ടോ അതിലധികമോ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള (Hexagon) മുന്നറിയിപ്പ് ലേബൽ നൽകുക. ലേബലിൽ "HIGH FAT", "HIGH SUGAR", "HIGH SALT", "HIGHLY SWEETENED BEVERAGE" തുടങ്ങിയ മുന്നറിയിപ്പുകൾ വ്യക്തമായി രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യതകൾ എളുപ്പത്തിൽ തിരിച്ചറിയാനും കൂടുതൽ അറിവോടെയുള്ള ഭക്ഷണ തെരഞ്ഞെടുപ്പ് നടത്താനും ഈ സംവിധാനം സഹായിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചു. പ്രത്യേകിച്ച് കുട്ടികളെയും മറ്റ് ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെ...

പരിശോധന പേരിന് -- പച്ചക്കറികളിൽ മാരക വിഷം?

കോഴിക്കോട്: പരിശോധന ചടങ്ങാക്കി സർക്കാർ കണ്ണടയ്ക്കുമ്പോൾ പച്ചക്കറികളിൽ വിഷപ്രയോഗം കൂടുന്നു. പലവ്യഞ്ജനവും സുരക്ഷിതമല്ല. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലുമെത്തുന്നത്. മോണോ ക്രോട്ടോഫോസ്, സെെപ്പർ മെത്രിൻ പോലെ ക്യാൻസറിന് സാദ്ധ്യതയുള്ള കീടനാശിനികളാണ് പ്രയോഗിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ വെള്ളായണി കാർഷിക കോളേജ് ലാബിലാണ് പരിശോധിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർ നടപടി ഒന്നുമില്ല. കഴിഞ്ഞമാസം ഒമ്പത് മാർക്കറ്റുകളിൽ നിന്നെടുത്ത കാരറ്റിൽ നാലിലും ഉയർന്ന അളവിൽ കീടനാശിനി സ്ഥിരീകരിച്ചു. വിഷാംശമില്ലാത്ത മല്ലിയില കണ്ടെത്താനാവില്ല. വെളുത്തുള്ളിയിലും നെല്ലിക്കയിലും വരെ കീടനാശിനി തളിക്കുന്നുണ്ട്. വിഷരഹിത പഴം- പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന 'സേഫ് ടു ഈറ്റ്' പദ്ധതി വിജയം കണ്ടില്ല.  ജൈവ പച്ചക്കറിത്തോട്ടത്തിലും കീടനാശിനി ഉപയോഗിച്ചില്ലെങ്കിൽ വിളനഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു. കായ്ഫലവും കുറയും. ജൈവമെന്ന പേരിൽ വിൽക്കുന്നതിൽ പലതും വ്യാജവുമാണ്. *വിഷത്തിൽ മുക്കു...

വെള്ളപ്പാണ്ട് എട്ടു മാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറി.

 നിരവധി പോസ്റ്റുകൾ നിത്യവും ഷെയർ ചെയ്യുന്ന നിങ്ങൾ ഇതു ഷെയർ ചെയ്യുകയാണെങ്കിൽ ആർക്കെങ്കിലും ഉപകാരമാകും. ഞാൻ ഫൈസൽ. കണ്ണൂർ സ്വദേശി. വയസ്സ് 28. ആറു വർഷം മുമ്പ് തുടങ്ങിയ വെള്ളപ്പാണ്ട്(VITILIGO) മൂലം വളരെയേറെ കഷ്ടപ്പെട്ട വ്യക്തി. കോഴിക്കോട്, കണ്ണൂർ, മംഗലാപുരം നഗരങ്ങളിൽ ഉള്ള സ്കിൻ സ്പെഷ്യലിസ്റ്റുകൾ മാറിമാറി ചികിത്സിച്ചെങ്കിലും രോഗം കൂടിയത് അല്ലാതെ കുറഞ്ഞില്ല. താങ്ങാൻ ആകാത്ത ചികിത്സാ ചെലവും കൂടിയായപ്പോൾ മാനസികമായി തകർന്നു. അപ്പോഴാണ് ഒരു സുഹൃത്ത് വഴി വെള്ളപ്പാണ്ട് അടക്കമുള്ള ത്വക്ക് രോഗങ്ങളുടെ ചികിത്സയിൽ പ്രസിദ്ധനായ ഒരു ഹോമിയോ ഡോക്ടറെ കുറിച്ച് കേട്ടത്. ഹോമിയോയിൽ വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നെങ്കിലും ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് ഉള്ള ഡോക്ടറെ പോയി കണ്ടു. ആറുമാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും എട്ടു മാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറി. ചിലവും കുറവ്. ക്ലിനിക്കിൽ വച്ച് പരിചയപ്പെട്ട രോഗികളിൽ നിന്ന് ഡോക്ടർ സുഖപ്പെടുത്തിയ  നിരവധി രോഗികളെ കുറിച്ച് അറിയുവാൻ സാധിച്ചു. വെള്ളപ്പാണ്ട് മൂലം കഷ്ടപ്പെട്ട എനിക്ക് ആ രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാ...

ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പിൻ വേണ്ട; കർശന നിർദേശവുമായി fssai

ന്യൂഡൽഹി: ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പോലുള്ള ലോഹ വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സ്റ്റേപ്ലർ പിൻ അബദ്ധത്തിൽ വയറിൽ ചെന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ മറ്റു പാക്കിങ് രീതികൾ തെരഞ്ഞെടുക്കണമെന്നും എഫ്എസ്എസ്എഐ നിർദേശിച്ചു. ഈ ഉത്തരവ് റെസ്റ്റോറൻ്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒരേപോലെ ബാധകമാണ്. ഹോട്ടലുകളിലോ മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലോ തുരുമ്പിച്ചതോ കേടുപാടുകൾ ഉള്ളതോ ആയ കത്തികൾ ഉപയോഗിക്കരുതെന്നാണ് മറ്റൊരു പ്രധാന നിർദേശം. തുരുമ്പെടുത്ത കട്ടിങ് ഉപകരണങ്ങൾ ബാക്ടീരിയകൾ വളരാനും തുരുമ്പിന്റെ കണികകൾ ഭക്ഷണ പദാർത്ഥങ്ങളിൽ കലർന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കേടായ ഉപകരണങ്ങൾ ഉടൻ മാറ്റിസ്ഥാപിക്കുക, സാനിറ്റൈസേഷൻ ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പ്രസ്തുത നിർദേശങ്ങൾ ലംഘിച്ചാൽ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴ അടക്കമുള്ള ശിക്ഷകൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്...

Health insurance victim story....

ഒരു ഹെൽത് ഇൻഷുറൻസ് എടുത്തു ഒരു നാലു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. അസുഖം പനി ആയിരുന്നു. രണ്ടു വർഷം കൊണ്ടു ഇൻഷുറൻസ് അടക്കുന്നുണ്ട് അതുകൊണ്ട്  ഇപ്രാവശ്യം പനി ഇത്തിരി കൂടിയപ്പോൾ എന്തായാലും ഇൻഷുറൻസ് ഉണ്ടല്ലോ എന്ന് കരുതി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി. ഇൻഷുറൻസ് എടുക്കുന്നത് പെട്ടന്ന് ഒരു അസുഖം വന്നാൽ നമുക്ക് ട്രീറ്റ്മെന്റ് ചെയ്യാൻ അല്ലെ 👍 വലിയ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിൽ പോയില്ലെങ്കിലും കൊല്ലത്തു അറിയപ്പെടുന്ന വർഷങ്ങൾ പഴക്കമുള്ള അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ പോയി അവർ അപ്പോൾ തന്നെ അഡ്മിറ്റ് ചെയ്തു. കാരണം ഇൻഫെക്ഷൻ ഇത്തിരി കൂടുതൽ ആയിരുന്നു 👍നല്ല  ഛർദിയും ചൂടും ഉണ്ടായിരുന്നു. പൊതുവെ ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കാറില്ല 👍എന്ത് അസുഖം വന്നാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ്‌ കാണിക്കാറുള്ളത് 👍ഇൻഷുറൻസ് ഉള്ള ദൈര്യത്തിലാണ് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയത് 👍 അങ്ങനെ അവർ അഡ്മറ്റക്കി. അവരോടു പറഞ്ഞു ഇൻഷുറൻസ് ഉണ്ട് എന്ന്. അവർ ok എന്ന് പറഞ്ഞു. അപ്പോൾ മുതൽ ഇൻഷുറൻസിൽ ട്രീറ്റ്മെന്റ് തുടങ്ങി.  4 ദിവസം അവിടെ കിടന്നു 👍 23/ 6 / 2026  ഉച്ചക്ക് അഡ്മിറ്റ്‌ ആയി  27 / 6 /2026...

കാട്ടു തേനിന്റെ യഥാർത്ഥ രുചി

Image
 

Biological Clock (ബയോളജിക്കൽ ക്ലോക്ക് / ജൈവ ഘടികാരം)

ശരീരത്തിനുള്ളിലെ സമയം നിയന്ത്രിക്കുന്ന സ്വാഭാവിക സംവിധാനത്തെയാണ് ബയോളജിക്കൽ ക്ലോക്ക് എന്ന് പറയുന്നത്. ഇത് ഉറക്കം, ഉണരൽ, ഹോർമോണുകളുടെ ഉൽപാദനം, ശരീരതാപനില, ദഹനം തുടങ്ങി നിരവധി പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നു. പ്രധാന പ്രവർത്തനങ്ങൾ 🌞 പകൽ ഉണർന്നിരിക്കാനും രാത്രി ഉറങ്ങാനും സഹായിക്കുന്നു. 💤 ഉറക്കത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നു. 🧠 ഹോർമോണുകളുടെ സ്രവണം ക്രമീകരിക്കുന്നു. 🍽️ വിശപ്പും ദഹനവും നിയന്ത്രിക്കുന്നു. 🌡️ ശരീരതാപനിലയിൽ ദിവസേന ഉണ്ടാകുന്ന മാറ്റങ്ങൾ നിയന്ത്രിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നു? തലച്ചോറിലെ ഹൈപ്പോതാലാമസിൽ ഉള്ള Suprachiasmatic Nucleus (SCN) എന്ന ഭാഗമാണ് ശരീരത്തിന്റെ പ്രധാന ജൈവ ഘടികാരം. കണ്ണിലൂടെ ലഭിക്കുന്ന വെളിച്ചത്തിന്റെ വിവരങ്ങൾ ഉപയോഗിച്ചാണ് ഇത് പകലും രാത്രിയും തിരിച്ചറിഞ്ഞ് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. ബയോളജിക്കൽ ക്ലോക്ക് തകരുമ്പോൾ ഉറക്കക്കുറവ് പകൽ ക്ഷീണം ശ്രദ്ധക്കുറവ് മാനസികാവസ്ഥയിലെ മാറ്റങ്ങൾ ദീർഘകാലത്ത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുക ബയോളജിക്കൽ ക്ലോക്ക് ആരോഗ്യകരമായി നിലനിർത്താൻ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയു...