നഷ്ടപരിഹാരം അതത് ജില്ലകളിൽ*
HEALTH KERALA
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Wednesday, February 4, 2026
തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം?
Sunday, February 1, 2026
പുകവലിക്കാൻ നാളെമുതൽ വലിയ വിലകൊടുക്കേണ്ടിവരും, ഈടാക്കുന്നത് പോക്കറ്റുകീറുന്ന വില.?
തിരുവനന്തപുരം: നാളെമുതൽ പുകവലിക്ക് വലിയ വിലകൊടുക്കേണ്ടിവരും. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണം എന്നിവ വരുന്നതോടെ സിഗരറ്റിന് 15 മുതൽ 30 ശതമാനംവരെ വിലവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
പുകയില ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോംപൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവ. പാൻമസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് നാളെമുതൽ 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്.ടിയുമാണ് ഏർപ്പെടുത്തുക.
സിഗരറ്റിന്റെ ബ്രാൻഡ് അനുസരിച്ചല്ല, നീളം അനുസരിച്ചാവും തീരുവയിൽ വ്യത്യാസം വരിക. സിഗരറ്റിന്റെ നീളം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ആയിരം സിഗരറ്റിന് 2050 മുതൽ 8500 രൂപ വരെയാകും എക്സൈസ് തീരുവ. 62 മില്ലിമീറ്റർ വരെ നീളമുള്ള ഫിൽറ്ററില്ലാത്ത സിഗരറ്റിന് ഒരെണ്ണത്തിന് 2.05 വരെ വർദ്ധിക്കും. 66 മില്ലി മീറ്റർ നീളമുള്ള ഫിൽട്ടർ സിഗരറ്റിന് 2.10 രൂപ വരെ ഉയരും. 65-40 മില്ലി മീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.6 രൂപ മുതൽ നാലുരൂപ വരെ ഉയരും.
70-75 മില്ലി മീറ്റർ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും.പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷ സെസും പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും ഏർപ്പെടുത്തുന്ന രണ്ട് നിയമങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. നിലവിൽ പുകയില ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ജി.എസ്.ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ ഇല്ലാതാകും. ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗരറ്റിന് ലോകാരോഗ്യസംഘടന ഉയർന്നനിരക്ക് ശുപാർശചെയ്യുന്നത്.
*പുകവലി ശരീരത്തിന് ഹാനീകരം*
Sunday, January 25, 2026
നിയമ ലംഘനം 5 കഴിഞ്ഞാൽ ലൈസൻസ് പോക്കാ! ചെലാൻ അടച്ചില്ലെങ്കിൽ വണ്ടിയും കസ്റ്റഡിയിലാകും?
തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദ് ചെയ്യും. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാം.
കേന്ദ്രമോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. ഈ ഭേദഗതികളോടെയുള്ള നിയമം പ്രാബല്യത്തിൽ വന്നു.
ആർ.ടി.ഒയ്ക്കാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരം. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനു മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണമെന്ന് പുതിയ ചട്ടത്തിലുണ്ട്.
ചെലാൻ ലഭിച്ച് 45 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. ഈ കാലാവധി നീട്ടി നൽകില്ല. ചെലാൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം അപ്പീൽ നൽകാം. 45 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്തില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കും. അങ്ങനെയുള്ളവർ 45 ദിവസം കഴിഞ്ഞുള്ള അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം.
പരാതി നൽകിയാൽ അത് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടാൽ ചെല്ലാൻ റദ്ദാക്കും.
പരാതി തള്ളുകയാണെങ്കിൽ, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. വീണ്ടും കോടതിയെ സമീപിക്കണമെങ്കിൽ ചെല്ലാൻ തുകയുടെ 50% കെട്ടിവയ്ക്കണം.
പരാതി തള്ളിയിട്ടും 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്തില്ലെങ്കിൽ, കുറ്റം സമ്മതിച്ചതായി കണക്കാക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയും വേണം. ട്രാൻസ്പോർട്ട് കമ്മിഷണർമാരുടെ യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്.
*ചെലാൻ സംവിധാനം സർക്കാർ ചുമതല*
സംസ്ഥാന സർക്കാരിന് മാത്രമേ ഓട്ടോമെറ്റിക് ചെലാൻ സംവിധാനം ഏർപ്പെടുത്താൻ അധികാരമുള്ളൂ. മറ്റ് ഏജൻസികൾക്ക് അനുവാദമില്ല. നേരിട്ട് ചെലാൻ നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും സർക്കാരിന് അധികാരമുണ്ട്.
*ചെലാൻ നൽകാനുള്ള സമയപരിധി നേരിട്ട് നൽകുന്നത് 15 ദിവസത്തിനുള്ളിൽ*
ഇലക്ട്രോണിക് സംവിധാനം വഴി: 3 ദിവസത്തിനുള്ളിൽ (എസ്.എം.എസ്/ഇമെയിൽ).
*ചെല്ലാൻ തുക അടയ്ക്കാതിരുന്നാൽ*
വാഹൻ, സാരഥിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടയും. നികുതി മാത്രമെ അടയ്ക്കാനാകൂ. ഇൻഷ്വറൻസ്, പുകപരിശോധന ഒന്നും സാധിക്കില്ല. വാഹനം പിടിച്ചെടുക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പട്ടാൽ അതിനും സാധിക്കും.
Tuesday, January 20, 2026
സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം: നിരക്ക് പ്രദർശിപ്പിക്കണം ചികിത്സ നിഷേധിക്കരുത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളടക്കം സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾ കാണുന്ന രീതിയിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം. പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ ഈടാക്കാൻ പാടില്ല. അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.
കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകൾ നിർബന്ധമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.
അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പരാതി പരിഹാര ഓഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിട്ടി എന്നിവരെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകൾ ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇക്കാര്യങ്ങൾ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നിർദ്ദേശിച്ചു.
*ഇനം തിരിച്ച് ബിൽ നൽണം*
കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ രോഗികൾക്ക് നൽകണം. രജിസ്‌ട്രേഷനില്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കിടത്തി ചികിത്സയുള്ളവയ്ക്കും ക്ലിനിക്കുകൾക്കും സ്ഥാപനങ്ങളെല്ലാം നിയമം ബാധകമാണ്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക് നിർബന്ധം. ലഭിച്ച പരാതി ഏഴ് പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കണം. ഗൗരവകരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം.
*പരാതി നൽകാം*
നിയമം ലംഘിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ രോഗികൾക്കോ ബന്ധുക്കൾക്കോ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിൽ പരാതി നൽകാം. കബളിപ്പിക്കലും ചതിയും ഉൾപ്പെടെയുള്ള കേസുകൾ സംബന്ധിച്ച് പൊലീസിനെ സമീപിക്കാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിക്കോ ഡി.ജി.പിക്കോ പരാതികൾ നൽകണം. പരാതി പരിഹാര സഹായങ്ങൾക്കായി ജില്ല/സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയുടെ ഉപദേശവും സഹായവും തേടാം.
Sunday, January 18, 2026
*🦢സൗന്ദര്യ നുറുങ്ങുകൾ🦢* 🌻🌻🌻🌻🌻🌻🌻🌻 *🧉പഴത്തൊലി🧉
മിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം കഴിച്ചു കഴിഞ്ഞാല്‍ പഴത്തൊലി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇനി പഴത്തൊലി ചുമ്മാ കളയേണ്ട…. കാരണം പഴത്തൊലി ആളത്ര നിസാരക്കാരനല്ല. മുഖത്തിനും മുടിക്കും എന്തിനേറെ പല്ലിനു വരെ തിളക്കം കൂട്ടാന്‍ സാധിക്കുന്ന ഒന്നാണ് പഴത്തൊലി.
വിറ്റാമിന്‍, അയണ്‍, കാത്സ്യം എന്നീ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴത്തൊലി ചെറിയ കഷ്ണമാക്കി പല്ലില്‍ നന്നായി സ്‌ക്രബ്ബ് ചെയ്ത ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അത് പല്ലിനു തിളക്കം കിട്ടാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞനിറം ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമാണ്. കൗമാര പ്രായക്കാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു.
വിപണിയിലുളള കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചു മടുത്തവരാണ് മിക്ക ആളുകളും. എന്നാല്‍ ഇനി നമ്മള്‍ വേണ്ടെന്നു കരുതി വലിച്ചെറിയുന്ന പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റിയെടുക്കാം. ഇതിനായി പഴത്തൊലി നന്നായി മുഖക്കുരു ഉളള ഭാഗത്തും മുഖത്തും തേച്ചുപിടിപ്പിക്കുക.
പതിനഞ്ച് മിനിറ്റിനു ശേഷം ഇത് നന്നായി തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കും. കൂടാതെ പഴത്തൊലിയില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മസാജ് ചെയ്താല്‍ മുഖക്കുരു വന്ന പാടുകളും കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം.
മുടിയ്‌ക്ക് മിനുസം ലഭിക്കുന്നതിനും കറുപ്പുനിറം ലഭിക്കുന്നതിനും ഏറെ ഉത്തമമാണ് പഴത്തൊലി. ഇതിനായി ഒരു ഹെയര്‍ പാക്ക് തയ്യാറാക്കി മുടിയില്‍ പുരട്ടാം. കോഴിമുട്ടയുടെ വെള്ളയും പഴത്തൊലിയും തേനും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഇരുപത് മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. വളരെ പെട്ടെന്ന് തന്നെ മാറ്റാം കാണാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഹെയര്‍ പാക്ക്.```
കടപ്പാട്:ഓൺലൈൻ
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
Sunday, January 11, 2026
അകാലനരയാണോ പ്രശ്നം? എങ്കില്‍ ഈ ആറ് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...
(Courtesy:-അറിവിലൂടെ ആരോഗ്യം)
ചെറുപ്പക്കാരില്‍ അകാലനര വർധിച്ചുവരികയാണ്. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മുടിയുടെ അകാല നരയില്‍ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്.
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ന്മാമി അഗർവാള്‍ പറയുന്നു.
നരച്ച മുടി പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് പണ്ടൊക്കെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും മുടി നേരത്തെ നരയ്ക്കുന്നതായി കണ്ട് വരുന്നു. പോഷകാഹാരക്കുറവ്, വീക്കം, ഉപാപചയ അസന്തുലിതാവസ്ഥ എന്നിവ 20-നും 30-നും ഇടയില്‍ പ്രായമുള്ളവരില്‍ പോലും മുടി നരയ്ക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. അകാലനര തടയുന്നതിന് നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
മുട്ടയില്‍ വിറ്റാമിൻ ബി 12, ബയോട്ടിൻ, ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടിയെ കരുത്തുള്ളതാക്കുക മാത്രമല്ല അകാലനര അകറ്റാനും സഹായിക്കും.
മാതളനാരങ്ങയില്‍ വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും അകാല നര കുറയ്ക്കാനും സഹായിക്കുന്നു.
മെലാനിൻ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും മുടിയുടെ പിഗ്മെന്റ് കോശങ്ങളെ സംരക്ഷിക്കുന്നതിലൂടെയും അകാലനരയെ തടയാൻ നെല്ലിക്ക സഹായിക്കും. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് മുടിയ്ക്ക് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ചെറുപ്പക്കാരില്‍ മുടി നരയ്ക്കുന്നതിന് ഇരുമ്ബിന്റെ കുറവ് പ്രധാന കാരണമാണ്. പാലക്ക് ചീരയില്‍ ഇരുമ്ബ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെയും ഫോളിക്കിളിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫോളേറ്റ് ചീരയിലും അടങ്ങിയിരിക്കുന്നു.
വാള്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. വാള്‍നട്ട് എപ്പോഴും കുതിർത്ത് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.
പാലുല്‍പ്പന്നങ്ങളില്‍ വിറ്റാമിൻ ബി 12, കാല്‍സ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. അകാലനര തടയാൻ മികച്ചതാണ് വെണ്ണ, ചീസ്, പാല്‍ എന്നിവ.
✒️🪄🛒💊🩺⚖️🪜🕯️💡⏰
അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. തെറ്റുകൾ വന്നേക്കാം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.
*കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക*
🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼
*🩺അറിവ് ആരോഗ്യം ചാനൽ ഫോളോ ചെയ്‌യാൻ ചെയ്യാൻ*
Thursday, January 1, 2026
പുതുവർഷം ആഘോഷിക്കുന്നവർ സൂക്ഷിക്കുക
10 പേരെ മുത്ത് നബി (സ) ശപിച്ചു.
1) കള്ളുണ്ടാക്കിയവന്‍.
2) ആര്‍ക്കുണ്ടാക്കിയോ അവന്‍
3) കുടിയന്‍ .
4) കുടിപ്പിച്ചവന്‍ .
5) ചുമന്നവന്‍
6) ചുമത്തിയവന്‍
7) വിറ്റവന്‍
8) വില തിന്നവന്‍
9) അതിനാവശ്യമായ സാധങ്ങള്‍ ഒരുക്കിയവന്‍
10) സാധനങ്ങള്‍ വിറ്റവന്‍,അതിന്റെ വില തിന്നവന്‍ .
(ഇര്‍ശാദുല്‍ ഇബാദ് )
തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം?
നഷ്ടപരിഹാരം അതത് ജില്ലകളിൽ* തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം അതത് ജില്ലകളിൽ നിന്നു കിട്ടും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്കാണ് ...
-
books of Kerala kerala cookery the family cook book modern kerala dishes art of indian cookery available: www.dcbooks.com or current books, ...
-
ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ചിലരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവ...
-
èÜ¢·ßµÄÏßˆÞæÄ ÆÞOÄc ¼àÕßÄÎáçIÞ? çÜÞµ¢ ÎáÝáÕX ²x ØbøJßW §ˆ ®Kí ©Jø¢ ÉùçEAÞ¢. ®KÞW, ¯ùß ÕøáK ÄßøAáµZAß¿ÏßW ®dÄ çÉVAí øÄß...