123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, June 30, 2012

സൌജന്യ മരുന്ന് പദ്ധതി നവംബര്‍ ഒന്ന് മുതല്‍ !!

ÄãÖâV : ÈÕ¢ÌV ²KáÎáÄW µÞXØV çøÞ·¢ ©ZMæ¿ÏáU ÎáÝáÕX çøÞ·BZAᢠØVAÞV Øì¼ÈcÎÞÏß ÎøáKáµZ ÜÍcÎÞAáæÎKá Îá~cÎdLß ©NXºÞIß.ÌÕíùß¼Øí çµÞVÉçù×X ÕßxáÕøßW ÈßKí ²øá ÖÄÎÞÈ¢ ¥Çßµ ÈßµáÄßÏÞÏß ØVAÞV ÕÞBá¢. ¨ Äáµ ©ÉçÏÞ·ß‚ÞÃá ÎøáKáµZ Øì¼ÈcÎÞÏß ÈWµáµ.ÕøáÎÞÈ ÈßµáÄß ¥¿ÏíAÞJÕøᢠØVAÞV ¼àÕÈAÞøˆÞJÕøáÎÞÏ ÎáÝáÕX ¦{áµZAᢠÎøáKá ÜÍßAá¢. ¼Èùßµí ÎøáKáµ{ÞÃí ØVAÞV ÜÍcÎÞAáµ.

Tuesday, June 26, 2012

Vikram ENT Hospital !


Our accomplishments in pioneering one of the finest, contemporary, and globally acknowledged medical treatments for disorders of ear, nose and throat dates back to 1972, with the founding of Vikram Hospital and ENT Research Centre at Coimbatore, the Manchester of South India. The objective is to make available diagnostics and treatment of ENT disorders in Vikram Hospital its founder Dr.P.G.Viswanathan has been involved in developing Vikram Hospital into one of the finest super-speciality hospitals in the world.
 
Our “Centre of Excellence”, equipped with the most advanced technology, is unmatched in guaranteed state-of-the-art ENT care. The rise and growth of Vikram Hospital to the international map for ENT treatment is due to both the focus given to technology and the use of experience to evolve techniques offering excellent results.     
 

SKM Siddha Ayurveda

The name SKM Stands for Mr. SKM. Maeilanandhan, Chairman of SKM Group companies based at Erode District of Tamilnadu, who started his carrier as General Merchant in a Small village Modakkurichi, nearby Erode and build a business domain of INR 5 Billion./annum  Our SKM Group were into the business of Exporting Egg Powder Export by M/s. SKM Egg Products Export (I) Ltd., an ISO, HACCP, SQF Certified Factory with NABL accredited Laboratory exporting to 27 countries of Europe and Asia. The Company SKM Siddha and Ayurvedha Company (India) Limited was started in a small grass root level as a Charity Trust by name SKM Health and Mind Welfare Charity Trust in the year 1989 by the blessings of Swami Vethathiri Maharishi, a Spiritual Scientist which was restructured in to a Private Limited Company in  the year 2005 and subsequently in to a Public Limited Company in the year 2009. Read more...,

SKM is the largest private player of Siddha, Ayurveda and Unani medicines in Tamilnadu. The clinical wing of SKM was started as a free out-patient hospital in 1989 by Mr. SKM Maeilanandhan with the blessing of Swami Vethathiri Maharishi, a renowned spiritual scientist and the founder of the world community service centre. The treatment protocols, established by Sri Muthuswamy ayiaa, (President award winner), other experienced Siddha and Ayurvedha doctors, and the quality Traditional Medicines manufactured as backward integration by SKM has cured more than three hundred thousand people all these years.
Siddha, Ayurveda, Ayurvedic, Knee Pain, Rejuvenation, Low back pain, Stress Relief, Relaxation, Weight Reduction, Ayurvedic Massage

Saturday, June 23, 2012

വിദേശ ബിരുദം: ഡോക്ടര്‍മാര്‍ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ഐ.എം.എ !!

കോഴിക്കോട്: ചൈന, റഷ്യ, ഇറ്റലി, ജര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രാഥമിക മെഡിക്കല്‍ ബിരുദമായ എം.ഡി. ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഡിഗ്രിക്ക് തുല്യമായി പ്രാക്ടീസ് ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ഐ.എം.എ എത്തിക്സ് കമ്മിറ്റി. ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ കോഴിക്കോട്ട് ചേര്‍ന്ന കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു.
വിദേശങ്ങളില്‍നിന്നുള്ള എം.ഡി. ബിരുദം എം.ബി.ബി.എസിന് തുല്യമാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ നെയിംബോര്‍ഡിലും പരിശോധനാ കുറിപ്പിലും ഈ നിര്‍ദേശം പാലിക്കണമെന്ന് എത്തിക്സ് കമ്മിറ്റി നിര്‍ദേശിച്ചു. ഡോക്ടര്‍മാര്‍ ചികിത്സാ രംഗത്ത് തികഞ്ഞ ധാര്‍മികത പുലര്‍ത്തണമെന്നും പല പരാതികളുടെയും അടിസ്ഥാനം ആശയ വിനിമയത്തിലുണ്ടാകുന്ന അവ്യക്തതയാണെന്നും കമ്മിറ്റി വിലയിരുത്തി.
യോഗത്തില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാജഗോപാലന്‍ നായര്‍, സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ബാബു, ഐ.എം.എ എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് മാണി, കണ്‍വീനര്‍ ഡോ. എബ്രഹാം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും ഉള്ള പരാതികള്‍ എത്തിക്സ് കമ്മിറ്റിക്ക് അയക്കണമെന്ന് ഡോ. ജെ. രാജഗോപാലന്‍ നായര്‍, ഡോ. എ.വി. ബാബു എന്നിവര്‍ അറിയിച്ചു.

Wednesday, June 20, 2012

മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ നടപടി !!

തിരുവനന്തപുരം: വിപണിയിലെ മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ഒരേമരുന്നുകള്‍ക്ക് വിപണിയില്‍ പലവിലയാണ് ഈടാക്കുന്നത് എന്ന കാര്യം മുന്‍മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ കോടിയേരി ബാലകൃഷ്ണനാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം എട്ടു ലക്ഷമാണെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി തടയാന്‍ ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം പേരെ ആറുമാസത്തേക്ക് താത്കാലികമായി നിയമിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ താലൂക്ക് ആസ്പത്രികളിലും പ്രത്യേക പനി വാര്‍ഡുകള്‍ തുറക്കും. ചേരിപ്രദേശങ്ങളില്‍ വൈദ്യസഹായമെത്തിയ്ക്കാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും. എല്ലാ ആസ്പത്രികളിലും ഡെങ്കിപ്പനി പരിശോധനാ കിറ്റുകള്‍ എത്തിക്കും. കൂടാതെ അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാനും തീരുമാനമെടുത്തതായി മന്ത്രി വ്യക്തമാക്കി.

Monday, June 18, 2012

ഇന്ത്യന്‍ ഹോസ്പിടലുകളെ കുറിച്ചറിയാന്‍ ഒരു സൈറ്റ് !!

ഇന്ത്യന്‍ ഹോസ്പിടലുകളെ കുറിച്ചറിയാന്‍ സ്റ്റേറ്റ് തിരിച്ചുള്ള / ടൌണ്‍ തിരിച്ചുള്ള സെര്‍ച്ച്‌ നു ഇവിടെ ക്ലിക്ക് ചെയ്യുക. കൂടാതെ ഈ സൈറ്റ് ഇല നിങ്ങള്‍ക്കരിയവുന്ന ഫേമസ് മുല്ടി സ്പെസിഅളിടി ഹോസ്പിടലുകള്‍ ആഡ് ചെയ്യാന്‍ മറക്കരുതേ ! കേരളത്തിലെ മുഴുവന്‍ ഹോസ്പിടലുകെയും ഇതില്‍ ഉള്‍പെടുത്താന്‍ ഇവിടെ വന്നു പോകുന്ന വായനക്കാര്‍ വിചാരിച്ചാല്‍ കഴിയുമെന്നതിനാല്‍ നിങ്ങളുടെ നാട്ടിലുള്ള മികച് ഹോസ്പിടല്‍ ഇവിടെ മേല്പറഞ്ഞ സൈറ്റില്‍ ചേര്‍ക്കാന്‍ മറക്കരുത്.

Friday, June 15, 2012

So keep away mobiles while driving !!!!!!!!!!!!

A new study confirms that the reaction time of cell phone users slows dramatically, increasing the risk of accidents and tying up traffic in general, and when young adults use cell phones while driving, they're as bad as sleepy septuagenarians.
"If you put a 20-year-old driver behind the wheel with a cell phone, their reaction times are the same as a 70-year-old driver who is not using a cell phone.

Cell phone distraction causes 2,600 deaths and 330,000 injuries in the United States every year.  Drivers talking on cell phones were 18 percent slower to react to brake lights, the new study found. In a minor bright note, they also kept a 12 percent greater following distance. But they also took 17 percent longer to regain the speed they lost when they braked. That frustrates everyone.
 so keep away mobiles while driving !!!!!!!!!!!!

പല്ലിന്റെ പ്രാധാന്യം !!

1. പല്ലിന്റെ പ്രാധാന്യം ഭൂമിയില്‍ മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യര്‍ക്ക് പല്ലിന്റെ പ്രാധാന്യം കൂടുതലാണ്. കാരണം, അവന്‍ കൂടുതലായി സംസാരിക്കുന്നു, ചിരിക്കുന്നു. അതിനെക്കാളൊക്കെ നമ്മള്‍ പല്ലുകളെ പ്രയോജനപ്പെടുത്തുന്നത് ഭക്ഷണം ചവച്ചരച്ച് കഴിക്കാനാണ്. പല്ലിന്റെ അഭാവത്തില്‍ ആഹാരം രുചിയായി കഴിക്കാനോ വേണ്ടപോലെ ശരീരത്തിന് പോഷണമാക്കാനോ കഴിയില്ല. പല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിവരങ്ങളിതാ.
Slide Show Image

2. ദിവസവും രണ്ടുനേരം

ദിവസവും രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യുക.ഒരുപാട് അമര്‍ത്തിയോ കൂടുതല്‍നേരമോ പല്ലുതേക്കരുത്. ചുരുങ്ങിയ അളവില്‍ പേസ്റ്റോ പൊടിയോ എടുത്ത് മൂന്നുമുതല്‍ അഞ്ചുമിനുട്ടുവരെ ബ്രഷ് ചെയ്യാം. പല്ലിന്റെ എല്ലാഭാഗത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മുകളിലേയ്ക്കും താഴെക്കും ബ്രഷ് ചലിപ്പിച്ചുവേണം പല്ലുതേക്കാന്‍.

Slide Show Image

3. എത്രതേച്ചിട്ടും കാര്യമില്ല
ശരിയായ രീതിയിലല്ല ബ്രഷ് ചെയ്യുന്നതെങ്കില്‍ ദിവസവും എത്രതവണ പല്ലുതേച്ചിട്ടും കാര്യമില്ല. മോണയില്‍നിന്ന് പല്ലിലേയ്ക്ക് ബ്രഷ് ചെലിപ്പിക്കുന്നതാണ് ശരിയായ രീതി. മോണയില്‍ വിരല്‍കൊണ്ട് തിരുമ്മുന്നതും നല്ലതാണ്

Slide Show Image

4. നല്ലത് മൃദുവായ നാരുകള്‍
ചെറിയ തലയുള്ളതും മൃദുവായ നാരുകളുള്ളതുമായ ബ്രഷുകളുമാണ് പല്ലുകള്‍ക്ക് കൂടുതല്‍ സുരക്ഷിതം. മൃദുവായ നാരുകള്‍ പല്ലിന്റെ ഇനാമല്‍ സംരക്ഷിക്കും.
Slide Show Image
Slide Show Image

5. രോഗാണുക്കള്‍ വ്യാപിക്കും


വീട്ടിലുള്ളവരുടെ ബ്രഷുകളെല്ലാം ഒരുമിച്ച് വെയ്ക്കാതിരിക്കുക. ബ്രഷിന്റെ നാരുകള്‍ തമ്മില്‍ ചേര്‍ന്ന് രോഗാണുക്കള്‍ പരസ്പരം വ്യാപിക്കാനിടയാക്കും
Slide Show Image
Slide Show Image

6. അകവും പുറവും ഒരു പോലെ വൃത്തിയാക്കാം


പല്ലിന്റെ അകഭാഗവും പുറംഭാഗവും ഒരെരീതിയില്‍ വൃത്തിയാക്കണം. പലരും എളുപ്പത്തിനുവേണ്ടി പല്ലിനുസമാന്തരമായി ബ്രഷ് ചെയ്യാറുണ്ട്. ഇത് ശരിയായ രീതിയല്ല
http://wellness.mathrubhumi.com/img_gal/top_lft.gif
http://wellness.mathrubhumi.com/img_gal/x.gif
http://wellness.mathrubhumi.com/img_gal/btm_lft.gif
Slide Show Image


7. പല്ലിന്റെ മുകള്‍ഭാഗം
Slide Show Image
ബ്രഷ് 45 ഡിഗ്രി കോണിന്റെ അളവില്‍പിടിച്ച് ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ മുകള്‍ഭാഗത്ത് ബ്രഷിന്റെ നാരുകള്‍ എത്തിച്ചേരുകയും അവിടെ അടിഞ്ഞുകൂടിയ അഴുക്ക് വൃത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും.
Slide Show Image

8. ശുദ്ധജലത്തില്‍ കഴുകി ഉണക്കി സൂക്ഷിക്കാം



പല്ലുതേച്ചതിനുശേഷം ബ്രഷിന്റെ തലഭാഗം ശുദ്ധജലത്തില്‍ നന്നായി കഴുകി ഉണക്കി സൂക്ഷിക്കണം. തുറന്ന പ്രതലത്തില്‍ വെക്കാതിരിക്കുന്നതും നല്ലതാണ്.
Slide Show Image
Slide Show Image

9. ബ്രഷ് മാറ്റുക



മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് ഇടക്കിടെ മാറ്റുന്നതാണ് ഉചിതം. മികച്ച ബ്രഷുതന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
Slide Show Image


10. മറ്റുള്ളവരുടെത് ഉപയോഗിക്കരുത്

മറ്റുള്ളവരുടെ ബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. അവര്‍ക്കുള്ള രോഗങ്ങള്‍ നിങ്ങളിലേയ്ക്ക് ഇതിലൂടെ പകരും തീര്‍ച്ച.

Tuesday, June 12, 2012

35 കാരുണ്യ ഫാര്‍മസി കൂടി; ഉദ്ഘാടനം ഇന്ന് !!

തിരുവനന്തപുരം• മരുന്നുകള്‍ പൊതു വിപണിയിലേതിനേക്കാള്‍ 20 മുതല്‍ 90 വരെ ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുന്നതിനായി 35 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികള്‍ കൂടി തുടങ്ങുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ജില്ലയിലെ കല്ലറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍. 35 ഫാര്‍മസികളും ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാവുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നാല് മെഡിക്കല്‍ കോളജുകളില്‍ നാലുമാസത്തിനകം കാരുണ്യ ഫാര്‍മസി തുടങ്ങും. ഫാര്‍മസി ശൃംഖല വ്യാപകമാകുന്നതോടെ മരുന്നുവിപണിയുടെ 35 ശതമാനത്തോളം സര്‍ക്കാര്‍ ഉടമസ്ഥതയിലാകും. അതുവഴി വിപണിയെ നിയന്ത്രിച്ച് ജനങ്ങളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള മരുന്നുകടകള്‍ക്ക് ഭീഷണി സൃഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും മരുന്നുകന്പനികള്‍ക്കും കടകള്‍ക്കുമിടയിലുള്ള ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇൗ വര്‍ഷമാദ്യം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കാരുണ്യഫാര്‍മസി വിജയമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ ചുമതലയില്‍ സംരംഭം സംസ്ഥാന വ്യാപകമാക്കുന്നത്.  CLICK HERE

ഗ്രീന്‍ ടീ വിപണിക്ക് ഗ്രീന്‍ സിഗ്നല്‍ !!

കൊച്ചി • ടൂറിസവും ആരോഗ്യ ചിന്തയും കേരളത്തിന്‍റെ ഗ്രീന്‍ ടീ വിപണിക്ക് ഉന്മേഷം പകരുന്നു. കയറ്റുമതി സാധ്യത കൂടി വര്‍ധിച്ചതോടെ, കൂടുതല്‍ തേയില കന്പനികള്‍ ഇതിന്‍റെ ഉല്‍പാദനത്തിലേക്കും തിരിഞ്ഞു. കൊച്ചി കേന്ദ്രത്തില്‍ ആഴ്ചതോറും 500 കിലോഗ്രാം ലേലത്തിനെത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന 22.5 കോടി കിലോഗ്രാം തേയിലയില്‍ 50 ലക്ഷം ടണ്ണോളമാണു ഗ്രീന്‍ ടീയുടെ വിഹിതം. 3.5 കോടി കിലോഗ്രാം ഓര്‍ത്തഡോക്സും ശേഷിച്ചതു സിടിസിയും ഉല്‍പാദിപ്പിക്കുന്നു. താരമ്യേന ഗ്രീന്‍ ടീയുടെ വിഹിതം വളരെ കുറവാണെങ്കിലും അടുത്തകാലത്തു ശ്രദ്ധേയമായ വര്‍ധന പ്രകടമാകുന്നുവെന്ന്, വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ഓര്‍ത്തഡോക്സ് തേയിലയേയും സിടിസിയേയും അപേക്ഷിച്ച്, ഫാക്ടറികളില്‍ ഗ്രീന്‍ ടീയുടെ ഉല്‍പാദനചെ്ചലവ് കൂടുതലാണ്. കൊളുന്തിന്‍റെ സംസ്കരണത്തില്‍ 60 ശതമാനത്തോളമെ ഗ്രീന്‍ ടീയായി ലഭിക്കുകയുള്ളൂ. ശേഷിക്കുന്ന തേയിലയ്ക്കു കിട്ടുന്നതു വളരെ കുറഞ്ഞ വിലയുമായിരിക്കും. അതേസമയം, ഗ്രീന്‍ ടീക്ക് കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെ ലേലത്തില്‍ കിട്ടുമെന്നത് ആകര്‍ഷകമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒരു കപ്പിന് 150 രൂപവരെ കൊടുക്കണം.വിദേശ ടൂറിസ്റ്റുകളുടെ വരവും ആരോഗ്യപാനീയമെന്ന നിലയില്‍ ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ആവശ്യവുമാണു ഗ്രീന്‍ ടീക്ക് പ്രിയം കൂട്ടുന്നത്.കൊളസ്റ്ററോളിന്‍റെ അളവ് കുറയ്ക്കാനും അര്‍ബുദ രോഗ സാധ്യത ഒഴിവാക്കാനുമെല്ലാം ഇതു ഫലപ്രദമാണെന്നു കരുതുന്നു. ബ്ളാക്ക് ടീ ഉപയോഗിക്കുന്ന നിരവധി പേര്‍ ഇതിന്‍റെ പേരില്‍ ഗ്രീന്‍ ടീയിലേക്ക് തിരിഞ്ഞു.കണ്ണന്‍ദേവന്‍, നിലന്പൂര്‍, പീരുമേട് തുടങ്ങിയ മേഖലകളിലെ കന്പനികളാണു നിലവില്‍ ഗ്രീന്‍ ടീ ഉല്‍പാദിപ്പിക്കുന്നത്.ലോകമെന്പാടും ഉപയോഗം വര്‍ധിച്ചുവെങ്കിലും ഗ്രീന്‍ ടീയുടെ ഏറ്റവും വലിയ ഉല്‍പാദകരായ ചൈനക്ക് കയറ്റുമതി ആവശ്യം നിറവേറ്റാനാകുന്നില്ല. ആഭ്യന്തരാവശ്യം കൂടിയതിനാല്‍, ബ്ളാക്ക് ടീ ഇറക്കുമതി ചെയ്‌യാന്‍ അവര്‍ നിര്‍ബന്ധിതരുമാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണു കണക്കുകൂട്ടല്‍. പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടതും തേയിലയുടെ നികുതി അവര്‍ കുറച്ചതും ഇന്ത്യക്ക് നേട്ടമാകും. വിയറ്റ്നാം ഉല്‍പാദിപ്പിക്കുന്ന ഗ്രീന്‍ ടീയില്‍ 70 ശതമാനവും കയറ്റിയയ്ക്കുന്നതു പാക്കിസ്ഥാനിലേക്കാണ്. ഇന്ത്യയിലെ ചെറുകിട തോട്ടം മേഖലയില്‍ ഗ്രീന്‍ ടീയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍, ‘ഉപാസി സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.ആഗോളതലത്തില്‍ തേയിലയുടെ ഉല്‍പാദനം പൊതുവെ കുറയുന്നുവെന്നത് കയറ്റുമതി മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. മേയ് അവസാനംവരെ ദക്ഷിണേന്ത്യയുടെ ഉല്‍പാദനത്തില്‍ ഒരു കോടി കിലോഗ്രാമിന്‍റെ കുറവ് കണക്കാക്കുന്നു. ബംഗാളിലും അസമിലും വരള്‍ച്ചയെ തുടര്‍ന്ന് ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. ഉത്തരേന്ത്യന്‍ വിപണിയിലേക്ക് ദക്ഷിണേന്ത്യന്‍ തേയില കൂടുതലായി വാങ്ങുന്നത്, ലേലത്തില്‍ വില ഉയര്‍ത്തുകയും ചെയ്തു.

Monday, June 11, 2012

വൈദ്യത്തിലൂടെ ദേശത്തിനും കാലത്തിനും അപ്പുറത്തേക്കു പോകുന്ന പി.കെ. വാരിയര്‍ കോട്ടയ്ക്കല്‍ എന്ന സംസ്‌കാരത്തിന്റെ പതാകാ വാഹകനാണ്. കോട്ടയ്ക്കലിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അറിഞ്ഞാലേ പി.കെ. വാരിയര്‍ എന്ന മഹാ ഭിഷഗ്വരനെയും അറിയുക സാദ്ധ്യമാവൂ...




കാലപ്രവാഹത്തില്‍ ഒരുപാട് കാറ്റുകള്‍ കോട്ടയ്ക്കലിനു മുകളിലൂടെ കടന്നുപോയി. അവയിലെല്ലാം കവിതയുടെയും കഥകളിയുടെയും കഷായത്തിന്റെയും ഗന്ധമുണ്ടായിരുന്നു.
വാക്കിന്റെയും വൈദുഷ്യത്തിന്റെയും 'അനന്തശയനപ്പതക്കം' ധരിച്ച് മനോരമത്തമ്പുരാട്ടി ജീവിച്ച വര്‍ഷങ്ങള്‍. ഒരു പുരുഷപാണ്ഡിത്യവും അവര്‍ക്കു മുന്നില്‍ എതിര്‍നിന്നില്ല. ക്ലേശജീവിതത്തിനിടയിലും കവിതയായി അവര്‍ ജ്വലിച്ചുമറഞ്ഞു. തൂണില്‍ കാവ്യം തുളുമ്പും തുറമുഖത്തുനിന്നും കൊച്ചു നാടന്‍തോണിയില്‍ ഭയജനകമാം ഭാരതത്തിന്‍ സമുദ്രം കടക്കാന്‍ പിന്നീട് വന്നു കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍. തലനിറയെ കുടുമ, മനംനിറയെ കവിത. കോവിലകത്തെ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ത്തൊഴുത് തുടങ്ങിയതാണ് വിവര്‍ത്തനം. 871-ാം ദിവസം കൊടുങ്ങല്ലൂര് വെച്ച് തീര്‍ത്ത് കോട്ടയ്ക്കലെത്തി വേട്ടെക്കൊരു മകന് പന്തീരായിരം നാളികേരമുടച്ച് നമിച്ചു. ഭാരതം അച്ചുകൂടം പിറന്നു. ഇന്നുമുള്ള ഭാരതമുറി സാക്ഷി.

കവിതയും ഗണിതവും തര്‍ക്കവും വ്യാകരണവും വേദാന്തവും വൈദ്യവും നിറഞ്ഞ കടലുപോലെ കൈക്കുളങ്ങര രാമവാരിയര്‍. കോവിലകത്ത് വന്നുപാര്‍ത്ത് കാലക്ഷേപത്തിന് അദ്ദേഹം ചൊല്ലിയ ഇതിഹാസപുരാണ ശീലുകള്‍. അതുകേട്ട് ലയിച്ച രാപകലുകള്‍. കാറ്റില്‍ അലയുന്ന വിലാപംപോലെ വി.സി. ബാലകൃഷ്ണപ്പണിക്കര്‍. ഉല്‍ക്കപോലൊരു ജന്മം. കവികള്‍ക്കും എഴുത്തുകാര്‍ക്കും ചേക്കേറാനുള്ള ചില്ലകളുമായി ചന്ദനമരംപോലെ പി.വി. കൃഷ്ണവാരിയര്‍. അക്ഷരംകൊണ്ടൊരു വൃക്ഷം. കവനകൗമുദീ സുഗന്ധം.
ആയിരത്തൊന്ന് തെച്ചിപ്പൂവ് ആരുകളഞ്ഞ് ശിവന് പുഷ്പാഞ്ജലി ചെയ്തപ്പോള്‍ പന്നിയമ്പള്ളി വാരിയത്ത് ശങ്കുണ്ണി എന്ന ഉണ്ണി പിറന്നു. ശിവാംശ സംഭൂതന്‍. ഒരു കൈയില്‍ വൈദ്യവും മറുകൈയില്‍ കലയുമായി അദ്ദേഹം വളര്‍ന്നു. കാട്ടില്‍ മരുന്നുകള്‍ തേടുംപോലെ നാട്ടില്‍ കലാകാരന്മാരെയും തേടിയലഞ്ഞു. ആര്യവൈദ്യശാലയ്ക്കും ആയുര്‍വേദപാഠശാലയ്ക്കുമൊപ്പം പരമശിവവിലാസം നാടകക്കമ്പനിയും തുടങ്ങി. കാറ്റില്‍ കണ്ണകിയുടെയും കോവലന്റെയും പാട്ടുകളും ചിതറുന്ന ചിലങ്ക നാദങ്ങളും നിറഞ്ഞു. for more details click here

Friday, June 8, 2012

ദന്തചികില്‍സാ രംഗം കോര്‍പറേറ്റുകള്‍ കൈയടക്കുന്നു !!

മലപ്പുറം: നിയമത്തെ നോക്കുകുത്തിയാക്കി ദന്തരോഗ ചികിത്സാരംഗത്ത് കോര്‍പറേറ്റുകളും കമ്പനികളും അരങ്ങുവാഴുന്നു. 1948ലെ ഇന്ത്യന്‍ ഡെന്റിസ്റ്റ്സ് നിയമത്തില്‍ കോര്‍പറേറ്റുകളും കമ്പനികളും ദന്തരോഗ ചികിത്സാ ക്ളിനിക് നടത്തരുതെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും ലാഭസാധ്യത മുന്നില്‍കണ്ട് മറ്റ് മേഖലകളില്‍ ബിസിനസ് നടത്തുന്ന ഗ്രൂപ്പുകള്‍ ദന്തചികിത്സാരംഗം കൂടി കൈയടക്കുകയാണ്. നിയമവിരുദ്ധമായി ചികിത്സാകേന്ദ്രം നടത്തുന്നവര്‍ക്ക് 500 രൂപ പിഴ മാത്രമാണുള്ളതെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാന ദന്തല്‍ കൗണ്‍സിലിന് അധികാരമുണ്ട്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ദന്തല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി യോഗം കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ദന്തരോഗ ക്ളിനിക്കുകളില്‍ ജോലി ചെയ്യുന്ന 11 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ജനറല്‍ ബോഡിയോട് ശിപാര്‍ശ ചെയ്തു. 20 ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡെന്റല്‍ ക്ളിനിക്കുകള്‍ നടത്തുന്ന കോര്‍പറേറ്റ് കമ്പനികളോട് കൗണ്‍സില്‍ വിശദീകരണം ചോദിച്ചിട്ടുമുണ്ട്. നടപടിയെത്തുടര്‍ന്ന് ദക്ഷിണ കേരളത്തിലെ ഒരു കമ്പനി ക്ളിനിക് നടത്തിപ്പിന്റെ സ്വഭാവം മാറ്റിയിട്ടുണ്ട്.
ചികിത്സാ കേന്ദ്രങ്ങളുടെ പരസ്യം നല്‍കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. പുതിയ ക്ളിനിക് തുടങ്ങുക, ക്ളിനിക് മാറ്റുക, ഡോക്ടര്‍മാര്‍ ചുമതലയേല്‍ക്കുക തുടങ്ങിയ അവസരങ്ങളിലേ പരസ്യം നല്‍കാവൂ. ദന്തചികിത്സയുമായി ബന്ധപ്പെട്ട മറ്റൊരു പരസ്യവും നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നു. വന്‍കിട കമ്പനികള്‍ ദന്തപരിരക്ഷണം എന്ന പേരില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്ളാസ് നടത്തുന്നതും നിയമലംഘനമാണ്.

മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ട് !!

കൊച്ചി: മൊബൈല്‍ ടവറുകളുടെ അതിപ്രസരവും ഫോണുകളുടെ ഉപയോഗവും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൊബൈല്‍ ടവറിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എസ്. ശര്‍മയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനക്ക് നല്‍കിയത്.
ടവറുകളിലും മൊബൈല്‍ ഫോണുകളിലുംനിന്നുണ്ടാകുന്ന വികിരണങ്ങള്‍ നേരിട്ട് മനുഷ്യനെ ബാധിക്കുന്നതിന് പുറമെ പരിസ്ഥിതിയിലും മാറ്റമുണ്ടാക്കും. ഈ മാറ്റങ്ങളും മനുഷ്യന് ദോഷം ചെയ്യും. ടവറുകളും ഫോണുകളും ഇലക്ട്രോണിക് കാന്തിക തരംഗങ്ങളാണ് പുറന്തള്ളുന്നത്. തല, ത്വക്ക്, കോശം തുടങ്ങിയവയെ എളുപ്പം ബാധിക്കുന്നതാണ് ഈ വികിരണങ്ങള്‍. ആലസ്യം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ദഹനക്കുറവ് തുടങ്ങിയവക്കും ഉന്മാദം, വിഷാദം എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുതരം തത്തകളുടെ സമ്പൂര്‍ണ വംശനാശത്തിന് മൊബൈല്‍ ടവറുകള്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ബയോടെക്നോളജി ഉപദേശകന്‍ അരവിന്ദ് ദുഗല്‍, ആര്‍.എന്‍. ജിണ്ടാല്‍, ജി.കെ. ശ്രീവാസ്തവ, ടി.കെ. വരദകൃഷ്ണന്‍, ജി.പി. ശ്രീവാസ്തവ, രാംകുമാര്‍ എന്നിവരും അംഗങ്ങളായ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ ടവര്‍ നിര്‍മാണവുമായി ബദ്ധപ്പെട്ട് നൂറുകണക്കിന് ഹരജികളാണ് കോടതികളുടെ പരിഗണനക്ക് എത്തുന്നത്. എന്നാല്‍, മൊബൈല്‍ ടവറുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തില്‍ മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്താനായില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Tuesday, June 5, 2012

Friday, June 1, 2012

പുരുഷനുമുണ്ട് ‘വരള്‍ച്ച’യുടെ കാലം ! !

ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല. പുരുഷനും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു.
ആര്‍ത്തവ വിരാമ കാലത്താണ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമുള്ള ദുരിതങ്ങള്‍ സ്ത്രീകള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത്. വിഷാദവും തളര്‍ച്ചയും ഉന്‍‌മേഷക്കുറവും ഹോട്ട് സ്പോട്ടുകളും ചിലപ്പോള്‍ വിഭ്രാന്തികളും അവരെ അലട്ടുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ കാട്ടുന്ന വികൃതികളുടെ ഫലമായുണ്ടാകുന്ന ഇത്തരം പ്രയാസങ്ങളും മാനസികാവസ്ഥയും, വിവേകിയായ പുരുഷനു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല - അവ വളരെ പ്രകടമായിരുന്നിട്ടു പോലും.
ഈ കാലത്ത് സ്ത്രീക്ക് സ്നേഹവും സാന്ത്വനവും സംരക്ഷണവും നല്‍കാനാണ് പുരുഷന്‍ / ഭര്‍ത്താവ് ശ്രമിക്കേണ്ടത്. എന്നാല്‍, ഈയിടെയായി അവളുടെ സ്വഭാവത്തില്‍ ചില കുഴപ്പങ്ങള്‍ കാണുന്നു എന്ന് പറഞ്ഞ് മുഷിഞ്ഞിരിക്കാനാണ് പുരുഷന്മാര്‍ക്ക് കൗതുകം.
പുരുഷന്‍ ഇത്തരത്തില്‍ പെരുമാറാനുള്ള ഒരു കാരണം, അവനും സമാനമായൊരു ഹോര്‍മോണ്‍ മാറ്റത്തിന് - അതുണ്ടാക്കുന്ന ശാരീരിക മാനസിക അവസ്ഥകള്‍ക്ക് - ഇരയായിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ്. സ്ത്രീയുടെ ആര്‍ത്തവ വിരാമ കാലഘട്ടത്തിന് സമാനമായ ജീവിത ദശയിലൂടെ പുരുഷനും കടന്നു പോകുന്നുണ്ട് എന്ന് വൈദ്യശാസ്ത്രം തറപ്പിച്ചു പറയുന്നു.
പുരുഷ മെനപ്പോസ് അഥവാ ആന്ത്രപ്പോസ
സ്ത്രീയില്‍ ആര്‍ത്തവം നിലയ്ക്കുന്നത് പോലെ ഒരവസാനം പുരുഷന്‍റെ ഈ ജീവിത ഘട്ടത്തിനില്ല. മാത്രമല്ല ചെറിയ ഹോര്‍മോണ്‍ ചികിത്സയിലൂടെ കുറെയൊക്കെ ഈ അവസ്ഥ മാറ്റിയെടുക്കാനും ആവും. പുരുഷന്‍റെ ഈ ജീവിത ദശയെ മെയില്‍ മെനപ്പോസ് എന്ന് പേരിട്ടു വിളിക്കുന്നു. ഫ്രഞ്ച് ചികിത്സകര്‍ ആന്ത്രപ്പോസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

45
മുതല്‍ 55 വയസ്സു വരെയാണ് പ്രധാനമായും സ്ത്രീയുടെ ആര്‍ത്തവ വിരാമ കാലം. പുരുഷന്‍റേതാകട്ടെ ഈ കാലം 40 മുതല്‍ 55 വരെ ആകാം. സ്ത്രീകള്‍ക്കുള്ളതു പോലെ ലൈംഗികമായ താത്പര്യക്കുറവ്, ക്ഷീണം, മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഉറക്കക്കുറവ് എന്നിവയെല്ലാം കുറേശ്ശെ പുരുഷനും അനുഭവിക്കുന്നു. ആര്‍ത്തവമോ ആര്‍ത്തവ വിരാമമോ പുരുഷന് ഇല്ലാത്തത് കൊണ്ട് ഇത് ആരും അത്ര അറിയാറില്ല. വയസ്സായിത്തുടങ്ങി എന്ന് ചിലപോള്‍ പരിതപിച്ചെങ്കിലായി.
ലൈംഗികാവയവത്തിനുണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവും ബലക്കുറവുമാണ് വാസ്തവത്തില്‍ ഈ ജീവിത ദശയില്‍ പുരുഷനെ കാര്യമായി അലട്ടുന്ന പ്രശ്നം. ഉദ്ധാരണം ഏറെ സമയം നിലനിര്‍ത്തുന്നതിലും പലരും പരാജയപ്പെടുന്നു. എന്നാല്‍ ആഗ്രഹം ഒട്ടു കുറയുന്നുമില്ല. ഇത്തരം പരാതികളുമായി എത്തുന്ന പലരെയും വിദഗ്ദ്ധമായി പരിശോധിച്ചപ്പോഴാണ് സ്ത്രീയുടേതിന് സമാനമായ ചില ഹോര്‍മോണ്‍ മാറ്റങ്ങളും അവയുടെ പ്രയാസങ്ങളും പുരുഷനെയും അലട്ടുന്നുണ്ടെന്ന് വൈദ്യ ശാസ്ത്രം തിരിച്ചറിഞ്ഞത്.
ലൈംഗിക വിചാരം കൂടുന്നു, ശേഷി കുറയുന്ന

40
കഴിഞ്ഞ പുരുഷന്മാരില്‍ മിക്കവരിലും ലൈംഗിക വിചാരം കൂടുക പതിവാണ്. എന്നാല്‍ അതോടൊപ്പം ചിലപ്പോള്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റൊസ്റ്റിറോണ്‍(ആന്‍ഡ്രോജെന്‍) ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു. പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ ഈ മാറ്റം വളരെ പ്രകടമാവുകയും ക്ഷീണം, വിഷാദം, തളര്‍ച്ച, ജോലിയില്‍ താത്പര്യമില്ലായ്മ എന്നിവയും ഉണ്ടാകാം. ഏറെക്കുറെ സ്ത്രീകള്‍ക്കുണ്ടാവുന്നതു പോലെ തന്നെ.
എന്നാല്‍ പുരുഷന്‍റെ മെനപ്പോസ് അവസ്ഥ സ്ത്രീകളുടെ ആര്‍ത്തവ വിരാമം പോലെ പ്രായം കൂടുന്നതിനനുസരിച്ച് - മധ്യവയസ്സില്‍ - ഉണ്ടാകുന്ന സ്വാഭാവിക പരിണാമമല്ല. മധ്യ വയസ്സില്‍ സ്ത്രീക്ക് അണ്ഡം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇല്ലാതാവുന്നു. ഓവറികളില്‍(അണ്ഡാശയത്തില്‍) അതിനുള്ള സംവിധാനം നിലച്ചു പോകുന്നു.
എന്നാല്‍ പുരുഷ വൃഷണങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നില്ല. 80 കഴിഞ്ഞ പുരുഷനും ബീജോല്‍പാദന ശേഷി ഉണ്ടായിരിക്കും. വയസ്സ് ഏറുന്നതോടെ വൃഷണങ്ങളുടെ ബീജോല്‍പ്പാദന പ്രക്രിയ നിലയ്ക്കുന്നില്ല എന്ന് ചുരുക്കം. എന്നാല്‍ ചില രോഗാവസ്ഥകള്‍ കാരണം വൃഷണങ്ങളുടെ പ്രവര്‍ത്തന ശേഷി ഗണ്യമായി കുറഞ്ഞേക്കാം. 40 - 45 വയസ്സാകുന്നതോടെ ബീജോല്‍പ്പാദനത്തിന്‍റെ അളവും കുറഞ്ഞേയ്ക്കാം. 70 കഴിയുമ്പോള്‍ ഇത് തീരെ കുറഞ്ഞു പോയെന്നും വരാം. എങ്കിലും നിലച്ചു പോവുകയില്ല.
ഹോര്‍മോണ്‍ തെറാപ്പി സൂക്ഷിച്ചു മാത്ര
ആന്ത്രപ്പോസ് അഥവാ പുരുഷ മെനപ്പോസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പി കൊണ്ട് അതിന് മാറ്റം വരുത്താനാവും. വളരെ സൂക്ഷ്മമായ - തുടര്‍ച്ചയായ രക്ത പരിശോധനയിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്‍റെ കുറവ് കണ്ടെത്താനാവും.
വളരെ കുറവാണെങ്കില്‍ മാത്രം ആന്‍ഡ്രോജെന്‍ നല്‍കി രോഗാവസ്ഥ മാറ്റാന്‍ ശ്രമിക്കാം. അതോടെ പുരുഷന് ലൈംഗിക താത്പര്യവും ലൈംഗികശേഷിയും വര്‍ദ്ധിക്കും. വിഷാദം പോയി ഒളിക്കും. ആള്‍ ഉഷാറാവും. എന്നാല്‍ പുരുഷനിലെ ഹോര്‍മോണ്‍ തെറാപ്പിക്ക് ഒരു കുഴപ്പമുണ്ട്. അതിന് ഗുരുതരമായ പാര്‍ശ്വ ഫലങ്ങളുണ്ടാവാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം, രക്തക്കുഴലുകള്‍(ആര്‍ട്ടറികള്‍) കട്ടിയാവല്‍ തുടങ്ങിയവ ഈ ചികിത്സയുടെ ഫലമായി ഉണ്ടാവുകയോ, ഗുരുതരമാവുകയോ ചെയ്യാം.
അതുകൊണ്ട് നാല്‍പതോടടുക്കുമ്പോള്‍ ലഘു വ്യായാമങ്ങള്‍ ചെയ്ത് ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുകയും, മാനസിക ഉല്ലാസത്തിനും പിരിമുറുക്കം കുറയ്ക്കാനുമുള്ള ഏര്‍പ്പാടുകളില്‍ മുഴുകുകയും ചെയ്യുന്നതാണ് നല്ലത്. പുരുഷനും ഇത്തരമൊരു ജീവിതദശ ഉണ്ടെന്നറിഞ്ഞാല്‍ അതിനെ സ്വാഭാവികമായും സമര്‍ത്ഥമായും നേരിടാനുള്ള വഴികള്‍ കണ്ടെത്തുക എളുപ്പമായിരിക്കും. പ്രമേഹം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍, വന്നാല്‍ നിയന്ത്രണത്തിലാക്കാനുമുള്ള വഴികള്‍ ആലോചിച്ച് ഉറപ്പിക്കുന്നതും നന്ന്.

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...