123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Sunday, November 30, 2025

പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി

 പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീല്‍ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതൽ വ്യവസ്ഥകൾ ഉള്‍പ്പെടുത്തുകയും ചെയ്തു. 

ഒരു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്–റേ, സിടി സ്കാൻ ഉൾപ്പെടെ എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലും റിസപ്‌ഷൻ/അഡ്മിഷൻ ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ലിഷിലും സേവനങ്ങൾ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്കും പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണതകൾ, നടപടി ക്രമങ്ങൾ എന്നിവ വേർതിരിച്ചുണ്ടാകുമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പ്രധാന സൗകര്യങ്ങൾ, ബെഡ് വിഭാഗങ്ങൾ, ഐസിയു/ഒടി എന്നിവയുടെ ലഭ്യത, ലാബോറട്ടി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ ലഭ്യമാകൽ ഉൾപ്പെടെയുള്ള രോഗിയുടെ അവകാശങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. പരാതികളുണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയും ജില്ലാ റജിസ്റ്ററിങ് അതോറിറ്റി/ഡിഎംഒ ഹെൽപ് ലൈൻ വിശദാംശങ്ങൾ എന്നിവയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ നിർദേശിച്ചിരിക്കുന്നതിന് അനുസരിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകണം. 

നേരത്തെ, ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലിഷിലും ആശുപത്രികളിൽ ഉൾപ്പെടെ എല്ലാവർക്കും കാണാനാവും വിധം പ്രദർശിപ്പിക്കണമെന്നത് അടക്കമുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (റജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ നിയമത്തിലെയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്താണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയവർ കോടതിയെ സമീപിച്ചത്. 

Thursday, November 27, 2025

പണമില്ലെന്ന പേരിൽ അത്യാസന്ന ചികിത്സ നിഷേധിക്കരുത്, സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി.

കൊച്ചി: അത്യാസന്ന നിലയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം മുൻകൂർ ലഭിച്ചില്ലെന്ന് സ്വാകാര്യ ആശുപത്രികളും നിഷ്കർഷിക്കരുത്. രേഖകൾ കൈവശമില്ലെന്ന കാരണത്താലും ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിൾബെഞ്ച് ഈ ഉത്തരവ് ചോദ്യംചെയ്യുന്ന അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും ഐ.എം.എ കേരളഘടകവുമടക്കമാണ് അപ്പീലുകൾ നൽകിയിരുന്നത്.

സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും രാജ്യാന്തര നിലവാരത്തിന് അനുയോജ്യമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകമാണ്.

ആശുപത്രികളിലും ബന്ധപ്പെട്ട വെബ്സൈറ്റുകളിലും ചികിത്സാഫീസും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശങ്ങളുടെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകണം. എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ രജിസ്ട്രേഷൻ അതോറിട്ടിക്ക് സമർപ്പിക്കണം.

ചികിത്സാന്യൂനത സംബന്ധിച്ച പരാതികൾ ഉപഭോക്തൃകോടതിയിലും തട്ടിപ്പ്, വഞ്ചനാപരാതികൾ പൊലീസിലും സമർപ്പിക്കാം. ഗുരുതരസ്വഭാവമുള്ള പരാതികൾ രോഗികൾക്ക് ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നൽകാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് ജില്ല രജിസ്ട്രേഷൻ അതോറിട്ടിക്ക് 30 ദിവസത്തിനകം രേഖാമൂലം നൽകണം. അതോറിട്ടി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.

*ബില്ലും റിപ്പോർട്ടും കൈമാറണം*

1. ലഭ്യമായ സേവനങ്ങളും ഫീസ് വിവരങ്ങളും ആശുപത്രിയിലും വെബ്സൈറ്റിലും നൽകണം. ബ്രോഷറുകളും ഇറക്കണം.

2. കിടക്കകൾ, ഐ.സി.യു, ആംബുലൻസ് തുടങ്ങിയ വിവരങ്ങളും ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം 

3. ബില്ലുകൾ, സ്കാനിംഗ് തുടങ്ങിയ പരിശോധനാറിപ്പോർട്ടുകൾ എന്നിവയെല്ലാം ഡിസ്ചാർജ് സമയത്ത് കൈമാറണം.

*പരാതി പരിഹാരം നിർബന്ധം*

പരാതി പരിഹാര സംവിധാനം എല്ലാ ആശുപത്രികളിലും നിർബന്ധമാണ്. പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ഡി.എം.ഒ ഹെൽപ്‌ ലൈൻ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണം. പരാതിക്ക് രസീത് നൽകുകയും ഏഴുദിവസത്തിനകം തീർപ്പാക്കുകയും വേണം. പ്രതിമാസ റിപ്പോർട്ട് ഡി.എം.ഒയ്ക്ക് സമർപ്പിക്കണം. തീർപ്പാകാത്ത പരാതികൾ ജില്ല രജിസ്ട്രേഷൻ അതോറിട്ടിയുടെ (ഹെൽത്ത്) തീർപ്പിന് വിടണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പരാതിക്കാർക്ക് സിവിലായും ക്രിമിനലായും പരിഹാരം തേടാം.

Saturday, November 22, 2025

കടയിലിരിക്കുന്ന ബീഫ് ഫ്രഷാണോയെന്ന് എങ്ങനെ ഉറപ്പിക്കും...?

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം...

ബീഫ് ഒരു വികാരമാണെങ്കിലും ഭക്ഷ്യവിഷബാധയോ വയറിന് അസ്വസ്ഥതയോ ഉണ്ടാകുമോ എന്ന ആശങ്ക കൊണ്ട് പലരും ബീഫ് വാങ്ങുന്നത് ഈ അടുത്ത കാലത്ത് കുറച്ചിട്ടുണ്ട്. സ്വന്തമായി ബീഫ് കടയില്‍ ചെന്ന് വാങ്ങിയാലും സ്വന്തം അടുക്കളില്‍ പാകം ചെയ്താലും ഭക്ഷ്യവിഷബാധയുണ്ടാകുമോ എന്ന് ആളുകള്‍ ഭയക്കുന്നത് കടയിലിരിക്കുന്ന ബീഫിന് എത്ര പഴക്കമുണ്ടെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്തതിനാലാണ്. വിദഗ്ധര്‍ നടത്തിയ പഠനത്തിലൂടെ തെളിയിക്കപ്പെട്ട ഈ ആറ് കാര്യങ്ങള്‍ നോക്കി ഉറപ്പുവരുത്തിയാല്‍ സുരക്ഷിതമായി ബീഫ് വാങ്ങാം.

1. നിറം

ഏറ്റവും ഫ്രഷായ ബീഫിന് ചെറിയുടേതിന് സമാനമായ ചുവപ്പ് നിറമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മയോഗ്ലോബിന്‍ എന്ന പ്രോട്ടീനാണ് ബീഫിന് ആ നിറം നല്‍കുന്നത്. എന്നാല്‍ പുറത്തെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ചുവപ്പ് നിറം ബ്രൗണിലേക്ക് മാറാന്‍ തുടങ്ങുന്നു. നല്ല ഇരുണ്ട ബ്രൗണ്‍ നിറത്തിലേക്ക് ബീഫ് മാറിയെങ്കില്‍ അത് വാങ്ങാതിരിക്കുകയാകും നല്ലത്. ബീഫില്‍ ഫുഡ് കളര്‍ ഉപയോഗിക്കാറില്ല എന്നതിനാല്‍ തന്നെ നിറം നോക്കി നമ്മുക്ക് കാലപ്പഴക്കം എളുപ്പത്തില്‍ മനസിലാക്കാം.

2. മാര്‍ബിളിങ്

നന്നായി കഴുകി വൃത്തിയാക്കി മുറിച്ചുവച്ചിരിക്കുന്ന ബീഫിന്റെ പ്രതലത്തില്‍ കാണുന്ന വെളുത്ത പാടുകളുടെ ഘടന വിലയിരുത്തി നമ്മുക്ക് ബീഷ് ഫ്രഷാണോ എന്ന് പരിശോധിക്കാം. മാംസത്തിലെ കൊഴുപ്പിന്റെ വിന്യാസമാണ് ബീഫിന് മാര്‍ബിള്‍ സമാനമായ രൂപം നല്‍കുന്നത്. ബീഫിലുള്ള കൊഴുപ്പിന്റെ മാര്‍ബിളിംഗ് കൂടുതലാണെങ്കില്‍ അത് നല്ല ഗുണമേന്മയുള്ളതാണെന്ന് ഉറപ്പിക്കാം.

3. ടെക്ചര്‍

ഒന്ന് തൊടുമ്പോള്‍ തന്നെ കുഴഞ്ഞ് പോകുന്ന തരത്തില്‍ വളരെ സോഫ്റ്റായ ബീഫാണ് മുന്നില്‍ കാണുന്നതെങ്കില്‍ അത് ഒഴിവാക്കുകയാണ് നല്ലത്. നല്ല ഡ്രൈയായ, ഉറച്ച മാംസമാണ് നല്ലതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

4. വില

വളരെക്കുറഞ്ഞ വിലയില്‍ ബീഫ് ലഭിക്കുമെന്ന് പരസ്യങ്ങളില്‍ കണ്ടാല്‍ ആലോചനയില്ലാതെ എടുത്ത് ചാടാതിരിക്കുക. അത് ഗുണമേന്മ കുറഞ്ഞ ബീഫാകാന്‍ സാധ്യതയുണ്ട്. നന്നായി നോക്കി ഉറപ്പുവരുത്തിയിട്ട് മാത്രം ബീഫ് വാങ്ങുക.

5. നിങ്ങളുടെ ആവശ്യം

എന്തിനാണ് ബീഫ് നിങ്ങള്‍ വാങ്ങുന്നത് എന്നതിനെ അടിസ്ഥാനമാക്കി വേണം ബീഫ് തെരഞ്ഞെടുക്കാന്‍. നന്നായി വേവിച്ച് സ്റ്റൂ പോലെയുള്ളവ തയാറാക്കാനാണെങ്കില്‍ ഗുണമേന്മ അല്‍പ്പം വിട്ടുവീഴ്ച നടത്തിയാലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ ഗ്രില്‍ ചെയ്യുന്നതിനാണെങ്കില്‍ നല്ല ഗുണമേന്മയുള്ള ബീഫ് നോക്കി തെരഞ്ഞെടുത്തില്ലെങ്കില്‍ പണി പാളും.

*6. കാലാവധി*

വൃത്തിയാക്കി പാക്കറ്റില്‍ ലഭിക്കുന്ന ബീഫാണെങ്കില്‍ പാക്ക് ചെയ്ത തിയതിയും ഉപയോഗിക്കാനാകുന്ന പരമാവധി കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും ബീഫ് ഉപയോഗിക്കരുത്. കൃത്യമായി പാക്ക് ചെയ്യാത്ത ബീഫാണെങ്കില്‍ അത് കടയിലെത്തിയ തിയതി കൃത്യമായി ചോദിച്ച് മനസിലാക്കണം. ആവശ്യത്തിലധികം ബീഫ് വാങ്ങി കാലങ്ങളോളം ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കണം.

Wednesday, October 29, 2025

മുടിയുടെ ആരോഗ്യം നിലനിർത്താൻ?

 മുടി കൊഴിയുന്നത് സാധാരണമാണ്, പ്രത്യേകിച്ച് കാലാവസ്ഥ മാറുമ്പോൾ. ഈ സീസണൽ പ്രതിഭാസം നിരാശാജനകമാണ്, ഈ പരിവർത്തന സമയത്ത് മുടിയുടെ ആരോഗ്യം നിലനിർത്താൻ അധിക ശ്രദ്ധ ആവശ്യമാണ്. മിക്കവാറും എല്ലാവർക്കും എല്ലാ ദിവസവും കുറച്ച് മുടി കൊഴിയുന്നു. ഒരു ദിവസം ശരാശരി 50 മുതൽ 100   വരെ മുടി കൊഴിയുന്നു. ഇത് വളരെയധികം തോന്നുമെങ്കിലും, തലയോട്ടിയിൽ 100,000-ത്തിലധികം ഫോളിക്കിളുകൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ, ഇത് സാധാരണയായി കുഴപ്പമില്ല. നിങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ മുടി കൊഴിയുന്നു ശരാശരിയേക്കാൾ, വൈദ്യശാസ്ത്രത്തിൽ അലോപ്പീസിയ എന്ന് വിളിക്കപ്പെടുന്നു, ജീവിതശൈലിയോ അല്ലെങ്കിൽ അടിസ്ഥാന രോഗത്തിൻ്റെ മറ്റ് ലക്ഷണങ്ങളോ ശ്രദ്ധിക്കുന്നത് നിർണായകമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും മുടികൊഴിച്ചിൽ അനുഭവപ്പെടാം, പ്രായത്തിനനുസരിച്ച് അവയുടെ എണ്ണം വർദ്ധിക്കും. നിങ്ങളുടെ ബ്രഷിലോ തറയിലോ കൂടുതൽ മുടി കാണുന്നത് നിരാശാജനകമാണ്. മുടി കൊഴിച്ചിലിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നത് നിർണായകമാണ്, അതിനാൽ നിങ്ങൾക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളാം

മുടി കൊഴിച്ചിലിൻ്റെ ലക്ഷണങ്ങൾ

മുടി കൊഴിച്ചിൽ പല തരത്തിൽ പ്രകടമാകാം, പെട്ടെന്ന് അല്ലെങ്കിൽ ക്രമേണ പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തെ മുഴുവനായും അല്ലെങ്കിൽ നിങ്ങളുടെ തലയോട്ടിയെ മാത്രം ബാധിക്കും.

ദൃശ്യമായ മുടിയിഴകൾ: തലയിണകളിലോ ബ്രഷുകളിലോ തറയിലോ ഷവർ ഡ്രെയിനുകളിലോ രോമം കൂടുന്നു

മുടി ക്രമേണ കനംകുറഞ്ഞത്: അലോപ്പീസിയയുമായി ഇടപെടുന്ന വ്യക്തികൾക്ക്, കാലക്രമേണ, മുടിയുടെ സാന്ദ്രതയിൽ ക്രമാനുഗതമായ കുറവ് പ്രകടമാകും, ഇത് ഘടന മികച്ചതായിത്തീരുന്നു. പുരുഷന്മാരിൽ, മുടി കൊഴിയുന്നത് ഇടയ്ക്കിടെ രോമാവൃതമായ അല്ലെങ്കിൽ കിരീടം കഷണ്ടിയുടെ സവിശേഷതയാണ്, അതേസമയം സ്ത്രീകൾക്ക് മുടി വിടരുന്നത് നിരീക്ഷിക്കാം.

കഷണ്ടി പാടുകൾ: രോമമില്ലായ്മയുടെ പ്രാദേശികവൽക്കരിച്ച പ്രദേശങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ ക്രമേണ വികസിക്കാം, അവ വലുപ്പത്തിൽ വ്യത്യാസപ്പെടാം. കഷണ്ടിയുടെ സാന്നിധ്യം പലപ്പോഴും മുടികൊഴിച്ചിൽ കൂടുതൽ വിപുലമായ ഘട്ടത്തെ സൂചിപ്പിക്കുന്നു.

ചൊറിച്ചിൽ അല്ലെങ്കിൽ പ്രകോപിത തലയോട്ടി: തുടർച്ചയായ ചൊറിച്ചിൽ മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കും, ഇത് വ്യക്തികൾ തലയോട്ടിയിൽ മാന്തികുഴിയുണ്ടാക്കുകയും രോമകൂപങ്ങളെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും.

വൈകാരിക ക്ലേശം: മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് ഉയർന്ന തലങ്ങൾ അനുഭവപ്പെട്ടേക്കാം സമ്മര്ദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം പോലും.

സ്ത്രീകൾക്കും പുരുഷന്മാർക്കും മുടികൊഴിച്ചിൽ അനുഭവപ്പെടാം, പ്രായത്തിനനുസരിച്ച് അവയുടെ എണ്ണം വർദ്ധിക്കും. നിങ്ങളുടെ ബ്രഷിലോ തറയിലോ കൂടുതൽ മുടി കാണുന്നത് നിരാശാജനകമാണ്. മുടി കൊഴിച്ചിലിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നത് നിർണായകമാണ്, അതിനാൽ നിങ്ങൾക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളാം. ഇന്നത്തെ ലോകത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ നമുക്ക് വിശദമായ ചർച്ച നടത്താം: "മുടി കൊഴിച്ചിൽ എങ്ങനെ തടയാം?".

മുടി കൊഴിച്ചിലിൻ്റെ ലക്ഷണങ്ങൾ

മുടി കൊഴിച്ചിൽ പല തരത്തിൽ പ്രകടമാകാം, പെട്ടെന്ന് അല്ലെങ്കിൽ ക്രമേണ പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തെ മുഴുവനായും അല്ലെങ്കിൽ നിങ്ങളുടെ തലയോട്ടിയെ മാത്രം ബാധിക്കും.

ദൃശ്യമായ മുടിയിഴകൾ: തലയിണകളിലോ ബ്രഷുകളിലോ തറയിലോ ഷവർ ഡ്രെയിനുകളിലോ രോമം കൂടുന്നു

മുടി ക്രമേണ കനംകുറഞ്ഞത്: അലോപ്പീസിയയുമായി ഇടപെടുന്ന വ്യക്തികൾക്ക്, കാലക്രമേണ, മുടിയുടെ സാന്ദ്രതയിൽ ക്രമാനുഗതമായ കുറവ് പ്രകടമാകും, ഇത് ഘടന മികച്ചതായിത്തീരുന്നു. പുരുഷന്മാരിൽ, മുടി കൊഴിയുന്നത് ഇടയ്ക്കിടെ രോമാവൃതമായ അല്ലെങ്കിൽ കിരീടം കഷണ്ടിയുടെ സവിശേഷതയാണ്, അതേസമയം സ്ത്രീകൾക്ക് മുടി വിടരുന്നത് നിരീക്ഷിക്കാം.

കഷണ്ടി പാടുകൾ: രോമമില്ലായ്മയുടെ പ്രാദേശികവൽക്കരിച്ച പ്രദേശങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ ക്രമേണ വികസിക്കാം, അവ വലുപ്പത്തിൽ വ്യത്യാസപ്പെടാം. കഷണ്ടിയുടെ സാന്നിധ്യം പലപ്പോഴും മുടികൊഴിച്ചിൽ കൂടുതൽ വിപുലമായ ഘട്ടത്തെ സൂചിപ്പിക്കുന്നു.

ചൊറിച്ചിൽ അല്ലെങ്കിൽ പ്രകോപിത 

തലയോട്ടി: തുടർച്ചയായ ചൊറിച്ചിൽ മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കും, ഇത് വ്യക്തികൾ തലയോട്ടിയിൽ മാന്തികുഴിയുണ്ടാക്കുകയും രോമകൂപങ്ങളെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും.

വൈകാരിക ക്ലേശം: മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് ഉയർന്ന തലങ്ങൾ അനുഭവപ്പെട്ടേക്കാം സമ്മര്ദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം പോലും.

മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ

മുടികൊഴിച്ചിൽ എങ്ങനെ തടയാം എന്ന് ചർച്ച ചെയ്യുന്നതിനുമുമ്പ്, മുടികൊഴിച്ചിൽ സാധാരണമായ ചില കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം:

ജനിതകശാസ്ത്രം (ആൻഡ്രോജെനെറ്റിക് അലോപ്പീസിയ): മുടികൊഴിച്ചിലിൻ്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പാരമ്പര്യ ഘടകങ്ങൾ. ഇത് പുരുഷന്മാരെയും (പുരുഷ-പാറ്റേൺ കഷണ്ടി) സ്ത്രീകളെയും (സ്ത്രീ-പാറ്റേൺ കഷണ്ടി) ബാധിക്കും.

ഹോർമോൺ മാറ്റങ്ങൾ: ഗർഭധാരണം, പ്രസവം, ആർത്തവവിരാമം, അല്ലെങ്കിൽ ഇതുപോലുള്ള അവസ്ഥകൾ എന്നിവ കാരണം ഹോർമോൺ നിലയിലെ ഏറ്റക്കുറച്ചിലുകൾ പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS) മുടികൊഴിച്ചിലിന് കാരണമാകും.

മെഡിക്കൽ അവസ്ഥകൾ: ഉൾപ്പെടെ വിവിധ അവസ്ഥകൾ തൈറോയ്ഡ് തകരാറുകൾ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, ചില അണുബാധകൾ എന്നിവ മുടി കൊഴിച്ചിലിന് കാരണമാകും.

മരുന്നുകളും ചികിത്സകളും: സന്ധിവാതം, വിഷാദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സന്ധിവാതം, ഉയർന്ന രക്തസമ്മർദ്ദം, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ മുടികൊഴിച്ചിലിന് കാരണമാകും.

അവശ്യ പോഷകങ്ങളുടെ അപര്യാപ്തമായ ഉപഭോഗം: ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ, പ്രോട്ടീൻ തുടങ്ങിയ അവശ്യ മൈക്രോ ന്യൂട്രിയൻ്റുകളുടെ കുറവ് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ:?

 1. ബിപി: 120/80

2. പൾസ്: 70 -100 

3. താപനില: 36.8 - 37 

4. ശ്വസനം: 12-16 

5. ഹീമോഗ്ലോബിൻ: പുരുഷൻ 13.5 - 18  സ്ത്രീ 11.50 - 16

 6. കൊളസ്ട്രോൾ: 130 - 200 

7. പൊട്ടാസ്യം: 3.50 - 5

 8. സോഡിയം: 135 - 145

 9. ട്രൈഗ്ലിസറൈഡുകൾ : 220

 10. ശരീരത്തിലെ രക്തത്തിൻ്റെ അളവ് : PCV 30-40%

 11. പഞ്ചസാരയുടെ അളവ്:  70-130 കുട്ടികൾക്കായി  മുതിർന്നവർക്ക്: 70 - 115

  12. ഇരുമ്പ് : 8-15 മില്ലിഗ്രാം

 13. വെളുത്ത രക്താണുക്കൾ WBC : 4000 - 11000 

14. പ്ലേറ്റ്‌ലെറ്റുകൾ : 1,50,000- 4,00,000

 15. ചുവന്ന രക്താണുക്കൾ RBC : 4.50 - 6 ദശലക്ഷം

16. കാൽസ്യം : 8.6 -10.3 mg/dL

 17. വിറ്റാമിൻ D3 : 20 - 50 ng/ml. 

18. വിറ്റാമിൻ B12 : 200 - 900 pg/ml

 40/50/60 വയസ്സ് പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നുറുങ്ങുകൾ :*   *ആദ്യ നുറുങ്ങ്:* ദാഹമില്ലെങ്കിലും ആവശ്യം വന്നാലും എപ്പോഴും വെള്ളം കുടിക്കുക, മിക്ക ആരോഗ്യപ്രശ്നങ്ങളും അവയിൽ മിക്കതും ശരീരത്തിലെ വെള്ളത്തിൻ്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്.  പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ.    .*രണ്ടാം നുറുങ്ങ്:* നിങ്ങൾക്ക് കഴിയുന്നത്ര ജോലി ചെയ്യുക, ശരീരത്തിൻ്റെ ചലനം ഉണ്ടായിരിക്കണം.. നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായിക വിനോദം.   *മൂന്നാം നുറുങ്ങ്:* കുറച്ച് കഴിക്കുക.. കൂടുതൽ ഭക്ഷണത്തിനായുള്ള ആഗ്രഹം നിർത്തുക... കാരണം അത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല.  സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക.  കൂടുതൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക.   *നാലാമത്തെ നുറുങ്ങ്:* അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്.  പലചരക്ക് സാധനങ്ങൾ വാങ്ങാനോ ആരെയെങ്കിലും കാണാനോ എന്തെങ്കിലും ജോലി ചെയ്യാനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക.

എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്താൻ ഏഴു വഴികൾ?

എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ഏറെ പ്രധാനമാണ്. ചലനവും വഴക്കവും സാധ്യമാക്കാൻ സന്ധികൾ സഹായിക്കുമ്പോൾ ആകൃതി നൽകുന്നതും അവയവങ്ങളെ സംരക്ഷിക്കുന്നതും കാൽസ്യം ശേഖരിച്ചു വയ്ക്കുന്നതുമെല്ലാം എല്ലുകളാണ്. പ്രായം കൂടുന്തോറും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യപ്രശ്നങ്ങളും കൂടുന്നു. എന്തുകൊണ്ടാണ് പ്രായമാകുമ്പോൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ക്ഷയിക്കുന്നത് എന്ന് നോക്കാം.

എല്ലുകളുടെ സാന്ദ്രത നഷ്ടമാകുന്നു

പ്രായമാകുന്തോറും സ്വാഭാവികമായും എല്ലുകളുടെ സാന്ദ്രത വളരെ കുറഞ്ഞു വരുന്നു. ഈസ്ട്രജന്റെ അളവ് വളരെ കുറയുന്നതിനാൽ ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ആണ് ഈ അവസ്ഥ കൂടുതലായുണ്ടാകുന്നത്. എല്ലുകൾക്ക് കാൽസ്യവും മറ്റ് ധാതുക്കളും നഷ്ടമാകുന്നു. ഇത് ഓസ്റ്റിയോപോറോസിസിനുള്ള സാധ്യത വർധിപ്പിക്കുന്നു. 

പതിവായ ഉപയോഗവും ശാരീരിക സമ്മർദവും എല്ലാം കൊണ്ട് സന്ധികൾക്ക് ക്രമേണ കേടുപാടുകൾ സംഭവിക്കുന്നു. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. കാർട്ടിലേജ് പൊട്ടലുണ്ടാക്കുകയും വേദനയും ചലനശേഷി കുറയുകയും ചെയ്യുന്നു. 

എല്ലുകളുടെയും സന്ധികളുടെയും നഷ്ടം എങ്ങനെ തടയാം?

ശരിയായ പോഷകങ്ങളും ശാരീരിക പ്രവർത്തനങ്ങളും എല്ലുകളുടെ പിണ്ഡം ഉയർത്തുകയും ഇത് എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുകയും ചെയ്യും. ചലനശേഷി നിലനിർത്താനും വീഴ്ചകളും ഗുരുതരപരിക്കുകളും തടയാനും എല്ലുകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. 

1. ശരിയായി കഴിക്കാൻ 

സമീകൃത ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. എല്ലുകൾക്ക് ആരോഗ്യമേകാൻ കാൽസ്യം ധാരാളം അടങ്ങിയ പാലുൽപന്നങ്ങൾ, ഇലക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയവയും ആവശ്യത്തിന് വൈറ്റമിൻ ഡി യും ആവശ്യമാണ്. സൂര്യപ്രകാശമേൽക്കുന്നതിലൂടെയും കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയും വൈറ്റമിൻ സി ലഭിക്കും. സന്ധികളുടെ ആരോഗ്യത്തിനായി ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഫാറ്റി ഫിഷ് ഇവ കഴിക്കണം. 

2. വ്യായാമം പതിവാക്കാം

എല്ലുകളെ ശക്തിപ്പെടുത്താനും പേശികളുടെ സപ്പോർട്ടിനുമായി വെയ്റ്റ് ബെയറിങ് വ്യായാമങ്ങളും റസിസ്റ്റൻസ് എക്സർസൈസുകളും ചെയ്യാം. വഴക്കം ലഭിക്കാനും സന്ധികളുടെ മൊബിലിറ്റി നിലനിർത്താനും യോഗ, നീന്തൽ ഇവ പരിശീലിക്കാം. 

3. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം

അമിതഭാരം സന്ധികൾക്ക് അധിക സമ്മർദം ഉണ്ടാക്കും, പ്രത്യേകിച്ച് മുട്ടുകൾക്കും അരക്കെട്ടിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക വഴി ഈ പ്രഷർ കുറയ്ക്കാനും സന്ധികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കും. 

4. വെള്ളം കുടിക്കാം

സന്ധികളുടെ ലൂബ്രിക്കേഷൻ നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ദിവസം മുഴുവൻ ജലാംശം ശരീരത്തിലെത്താൻ ശ്രദ്ധിക്കാം.

5. പുകവലി, മദ്യപാനം ഇവ ഒഴിവാക്കാം

പുകവലി എല്ലുകളുടെ ഉൾപ്പെടെ ആരോഗ്യത്തിന് ദോഷകരമാണ്. അമിത മദ്യപാനം കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും എല്ലുകൾ ക്രമേണ ദുർബലമാകുകയും ചെയ്യും. 

6. പതിവായ പരിശോധന

എല്ലുകളുടെ സാന്ദ്രത പ്രത്യേകിച്ച് രോഗസാധ്യത കൂടുതലുള്ളവർക്ക്, അറിയാൻ പതിവായി ആരോഗ്യപരിശോധനകൾ നടത്തണം. സന്ധിവേദന, നടക്കാൻ പ്രയാസം ഇവയുണ്ടെങ്കിൽ ആരോഗ്യപ്രവർത്തരെ കാണണം. 

7. സപ്ലിമെന്റുകൾ

ആർത്തവവിരാമസമയത്ത് സ്ത്രീകൾക്ക് കാൽസ്യം, വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഡോക്ടർമാർ നിർദേശിക്കും. എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ കഴിക്കണം. പ്രായമാകുന്തോറും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യപ്രശ്നങ്ങളും കൂടും. സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണം. ശക്തിയേറിയ എല്ലുകൾ പൊട്ടല്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ തടയും. ആരോഗ്യമുള്ള സന്ധികൾ ആകട്ടെ സന്ധിവാതം, സന്ധിവേദന ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കും.

Tuesday, October 28, 2025

വീടിന് അപേക്ഷ നൽകിയാൽ 30 സെക്കന്റിൽ പെർമിറ്റ്; കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം, ഉയര പരിധിയിൽ ഇളവ്

തിരുവനന്തപുരം: പിഴവുകളില്ലെങ്കിൽ തദ്ദേശസ്ഥാപന ങ്ങളിൽ കെ- സ്മ്‌മാർട്ടുവഴി നൽകുന്ന അപേക്ഷകളിൽ 30 സെക്കൻഡിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്ന വ്യവസ്ഥകളടക്കം കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം. 117 ചട്ടങ്ങളിൽ 200ലധികം ഭേദഗതികളാണ് വരുന്നത്.

കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ച് പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി. 

കെ- സമാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവില്ലെങ്കിൽ 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാൽ ഉയരം പരിഗണിക്കാതെ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകും. സ്ഥലപരിശോധന ഇല്ലാതെയാണ് പെർമിറ്റ് അനുവദിക്കുക. ഇത് പൂർണസജ്ജമാകാൻ റവന്യൂവകുപ്പിൻ്റെ ഡിജിറ്റൽ സർവേ കൂടി പൂർത്തിയാകണം നിലവിൽ, പരമാവധി 300 ചതുരശ്രമീറ്റർ വിസ്തീർണ മുള്ളതും രണ്ട് നില വരെയുള്ളതും ഏഴു മീറ്റർ വരെ ഉയരവുമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇരുനില വീടുകളിൽ പലതിന്റെയും ഉയരം ഏഴ്മീറ്ററിൽ കൂടുതലാണെന്നതിനാൽ ഇളവുകൾ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഒഴിവാകും. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ഇതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും. കൂടാതെ വീടുകൾക്ക് മുകളിൽ സംരക്ഷണം ഒരുക്കാൻ ഷീറ്റും ഓടും കൊണ്ട് നിർമിക്കുന്ന മേൽക്കൂരകളുടെ ഉയരത്തിൽ ഇളവ് അനുവദിക്കും. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്ന നിബന്ധനയോടെ മൂന്ന് നിലകൾ വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്. ഇതിനായി പ്രത്യേക ഫീസോ അനുമതിയോ വേണ്ടിവരില്ല.

പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി

 പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട...