123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Thursday, February 19, 2026

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലുകൾ

 1. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലുകൾ

ഫോൺ വിളിക്കുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെങ്കിൽ, രേഖാമൂലം പരാതി നൽകുന്നതാണ് നല്ലത്.

Eat Right Kerala App: കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ആപ്പ് വഴി പരാതി ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാം. ഇതിൽ നടപടികൾ വേഗത്തിലാകാറുണ്ട്.

ടോൾ ഫ്രീ നമ്പർ: 1800 425 1125 (ഇത് പ്രവൃത്തി സമയങ്ങളിൽ മാത്രം ശ്രമിക്കുക).

ഇമെയിൽ വഴി: foodsafetykerala@gmail.com എന്ന വിലാസത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് മെയിൽ അയക്കുക. ബില്ലിന്റെ കോപ്പിയോ ഹോട്ടലിന്റെ വിവരങ്ങളോ ഉണ്ടെങ്കിൽ അത് ഉൾപ്പെടുത്തുക.

2. ജില്ലാ കളക്ടർക്ക് പരാതി നൽകാം (Complaint to Collector)

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരാതി കേൾക്കാൻ തയ്യാറാവാത്ത പക്ഷം, ജില്ലാ കളക്ടർക്ക് നേരിട്ടോ ഓൺലൈനായോ പരാതി നൽകാം. 'പരാതി പരിഹാര സെൽ' (Grievance Redressal Cell) വഴി ഇത് ചെയ്യാവുന്നതാണ്.

3. തദ്ദേശ സ്വയംഭരണ സ്ഥാപനം (Municipality/Panchayat)

ഹോട്ടൽ പ്രവർത്തിക്കുന്ന പരിധിയിലുള്ള മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തോ ആരോഗ്യ വിഭാഗത്തിൽ (Health Department) വിവരം അറിയിക്കുക. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ വരെ ഇവർക്ക് അധികാരമുണ്ട്.

4. കൺസ്യൂമർ കോടതി (Consumer Court)

കമന്റിൽ സൂചിപ്പിച്ചത് പോലെ, നിങ്ങൾക്ക് ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾക്കും മാനസിക വിഷമത്തിനും നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിക്കാം.

ഇതിനായി ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ (Medical Certificate/Prescription) സൂക്ഷിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്.

ശ്രദ്ധിക്കുക:

പരാതി നൽകുമ്പോൾ ഹോട്ടലിന്റെ പേര്, സ്ഥലം, ഭക്ഷണം കഴിച്ച സമയം, ബില്ലിന്റെ വിവരങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക. വാക്കാൽ പറയുന്നതിനേക്കാൾ ഇമെയിൽ വഴിയോ ആപ്പ് വഴിയോ നൽകുന്ന പരാതികൾക്ക് 'ട്രക്കിംഗ് നമ്പർ' ലഭിക്കുമെന്നതിനാൽ അവ അവഗണിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല.

Wednesday, February 4, 2026

തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം?

നഷ്ടപരിഹാരം അതത് ജില്ലകളിൽ*


തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം അതത് ജില്ലകളിൽ നിന്നു കിട്ടും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്കാണ് പരാതി നൽകേണ്ടത്. ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ചെയർമാനായ സ്‌ട്രേ ഡോഗ് വിക്‌ടിം കോമ്പൻസേഷൻ റെക്കമെൻന്റേഷൻ കമ്മിറ്റിയിൽ (എസ്.ഡി.വി.സി.ആർ.സി) ജില്ല മെഡിക്കൽ ഓഫീസർ, ജില്ല മൃഗസംരക്ഷണ ഓഫീസർ, തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. പരാതികൾ തപാലിലും നേരിട്ടും നൽകാം.

Sunday, February 1, 2026

പുകവലിക്കാൻ നാളെമുതൽ വലിയ വിലകൊടുക്കേണ്ടിവരും, ഈടാക്കുന്നത് പോക്കറ്റുകീറുന്ന വില.?

തിരുവനന്തപുരം: നാളെമുതൽ പുകവലിക്ക് വലിയ വിലകൊടുക്കേണ്ടിവരും. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണം എന്നിവ വരുന്നതോടെ സിഗരറ്റിന് 15 മുതൽ 30 ശതമാനംവരെ വിലവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

പുകയില ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോംപൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവ. പാൻമസാല,​ സിഗരറ്റ്,​ പുകയില,​ സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് നാളെമുതൽ 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്.ടിയുമാണ് ഏർപ്പെടുത്തുക.

സിഗരറ്റിന്റെ ബ്രാൻഡ് അനുസരിച്ചല്ല,​ നീളം അനുസരിച്ചാവും തീരുവയിൽ വ്യത്യാസം വരിക. സിഗരറ്റിന്റെ നീളം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ആയിരം സിഗരറ്റിന് 2050 മുതൽ 8500 രൂപ വരെയാകും എക്സൈസ് തീരുവ. 62 മില്ലിമീറ്റർ വരെ നീളമുള്ള ഫിൽറ്ററില്ലാത്ത സിഗരറ്റിന് ഒരെണ്ണത്തിന് 2.05 വരെ വർദ്ധിക്കും. 66 മില്ലി മീറ്റ‌ർ നീളമുള്ള ഫിൽട്ടർ സിഗരറ്റിന് 2.10 രൂപ വരെ ഉയരും. 65-40 മില്ലി മീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.6 രൂപ മുതൽ നാലുരൂപ വരെ ഉയരും.

70-75 മില്ലി മീറ്റർ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും.​പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷ സെസും പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും ഏർപ്പെടുത്തുന്ന രണ്ട് നിയമങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. നിലവിൽ പുകയില ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ജി.എസ്.ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ ഇല്ലാതാകും. ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗരറ്റിന് ലോകാരോഗ്യസംഘടന ഉയർന്നനിരക്ക് ശുപാർശചെയ്യുന്നത്.

*പുകവലി ശരീരത്തിന് ഹാനീകരം*



ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലുകൾ

 1. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലുകൾ ഫോൺ വിളിക്കുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെങ്കിൽ, രേഖാമൂലം പരാതി നൽകുന്നതാണ് നല്ലത്....