123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Monday, May 28, 2012

To Know about Dry-Eye !

Eye theory 20-20-20   twenty minute read/watch in tv/computer screen and then look to your near 20 feet distance any greenary scene. and then twenty second watch and then return-continue your job in computer or watching tv. this is the best formula for healty eye and get it till end of your life

Friday, May 25, 2012

കേരളത്തില്‍ പാന്‍മസാല നിരോധിച്ചു !!

തിരുവനന്തപുരം: സംസ്ഥാനത്ത് പാന്‍മസാലയും ഗുഡ്ക പോലെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ നിമയപ്രകാരമാണ് നിരോധനം. ഇതിന്റെ ഉത്തരവ് ഇന്നിറങ്ങും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Tuesday, May 22, 2012

നഖം ആരോഗ്യക്കണ്ണാടി !!

നഖം നോക്കി ഒരാളുടെ വ്യക്‌തിപരമായ സ്വഭാവ ശെവചിത്ര്യങ്ങള്‍ മനസിലാക്കാമെന്നു പണ്ടുള്ളവര്‍ പറയും. രോഗം, വ്യക്‌തിശുചിത്വം തുടങ്ങിയവയെല്ലാം നഖത്തില്‍നിന്നു മനസിലാകും.സൗന്ദര്യ ധര്‍മം മാത്രമല്ല, ആധുനിക മനുഷ്യനെ ചില സൂക്ഷ്‌മ ജോലികള്‍ ചെയ്യാനും നഖം സഹായിക്കാറുണ്ട്‌. ശാരീരികാരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണു നഖങ്ങള്‍.
ഗുരുതരമായ പല രോഗങ്ങളും നഖത്തില്‍ മാറ്റമുണ്ടാക്കാറുണ്ട്‌. ചില ഡോക്‌ടര്‍മാര്‍ രോഗനിര്‍ണയ വേളയില്‍ നഖം സൂക്ഷ്‌മമായി പരിശോധിക്കുകയും ചെയ്യും.
നഖ പരിചരണ മാര്‍ഗങ്ങള്‍
നഖം വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക. നഖത്തിനടിയില്‍ ബാക്‌ടീരിയയും മറ്റു വസ്‌തുക്കളും അടിയാതിരിക്കാന്‍ ഇതു സഹായിക്കും
കാല്‍ നഖങ്ങള്‍ കട്ടികൂടി, വെട്ടാന്‍ പറ്റുന്നില്ലെങ്കില്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ പത്തു മിനിട്ട്‌ കുതിര്‍ത്തുവച്ച ശേഷം വെട്ടുക.
നഖം നേരേ വെട്ടി വശങ്ങള്‍ ഉരുട്ടിയെടുക്കുന്നതാണ്‌ ഉചിതം
നഖത്തിനടിയിലെ മാംസഭാഗം മുറിയാതെ നോക്കണം. ഇതു മുറിഞ്ഞാല്‍ അണുബാധയുണ്ടാകാം.
നഖം കടിക്കരുത്‌.
ഉള്ളിലേക്കു വളര്‍ന്ന കാല്‍നഖങ്ങള്‍ വെട്ടുമ്പോള്‍ പിഴുതെടുക്കരുത്‌. കുഴിനഖമുള്ളവര്‍ പ്രത്യേകിച്ചും.
നഖത്തിന്റെ കേടുപാടുകളും രോഗങ്ങളും അവഗണിക്കരുത്‌. ചര്‍മരോഗവിദഗ്‌ധരെ കാണണം.
നഖം നോക്കി ചില രോഗങ്ങള്‍ മനസിലാക്കാം
രോഗം നഖത്തിലെ മാറ്റം
കരള്‍ രോഗങ്ങള്‍ നഖം വെള്ളനിറമാകും
വൃക്കരോഗങ്ങള്‍ നഖത്തിന്റെ പകുതി പിങ്ക്‌ നിറത്തിലും ബാക്കി വെളുത്തും കാണാം
ഹൃദ്രോഗങ്ങള്‍ നഖത്തിനടിയിലുള്ള ചര്‍മം ചുവന്നിരിക്കും
ശ്വാസകോശരോഗം നഖം മഞ്ഞനിറമാകും, കട്ടികൂടും,
വളര്‍ച്ച പതുക്കെയാകും
വിളര്‍ച്ച നഖത്തിനടിയിലെ ചര്‍മം വിളറിവെളുക്കും
പ്രമേഹം കീഴറ്റം ചുവന്നുതുടുത്ത്‌, മൊത്തത്തില്‍ മഞ്ഞയായ നഖം

Compare quotes from all insurance companies by one site !!


Compare quotes from all insurance companies in just one click


1. അപകട മരണം അവയവ നഷ്ടം (എ ഡി ആന്‍റ് ഡി) എന്നിവയ്ക്കായുള്ള ഗുണങള്‍
പോളിസിയുടെ അടിസ്ഥാന മരണ ഗുണാനുഭവത്തിനു പുറമേ ഒരു തുക നല്‍കുന്ന ഒരു സപ്ലിമെന്‍ററി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന വ്യക്തി ഒരപകടത്തില്‍ മരണപ്പെടുകയോ അല്ലെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത വ്യക്തിയ്ക്ക് അപകടത്തിന്‍റെ ഫലമായി രണ്ട് അവയവങ്ങള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ രണ്ടു കണ്ണിലേയും കാഴ്ച നഷ്ടപ്പെടുകയാണെങ്കില്‍ ഈ അധിക തുക ലഭ്യമാകും.
2. വേതനം ലഭിക്കുന്നയാള്‍
ഈ വ്യക്തിയ്ക്കാണ് വാര്‍ഷിക തുക ലഭിക്കുക
3. മാദ്ധ്യസ്ഥം
അല്ലാത്ത പക്ഷം ഒരു കോടതി വഴി തീര്‍പ്പാക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് സംബന്ധിയായ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള ഒരു ഇതര മാര്‍ഗം. ഇന്‍ഷുററും അഭിപ്രായ വ്യത്യാസമുള്ള കക്ഷിയും ഒന്നിച്ച് കേസ് പരിഗണിക്കുവാനായി ഒരു മൂന്നാം കക്ഷിയെ സമീപിക്കുന്നു.
4. കൈമാറ്റം ലഭിച്ചയാള്‍
ഒരു പോളിസിയ്ക്ക് കീഴെയുള്ള ഗുണങ്ങള്‍ കൈമാറി ആര്‍ക്കാണോ ലഭ്യമാകുന്ന ആ വ്യക്തി അല്ലെങ്കില്‍ സ്ഥാപനം
5. കൈമാറ്റ വസ്തു
ഇത് ഒരു പോളിസിയുടെ നിയമപരമായ ഉടമസ്ഥത, അവകാശം, ഗുണങ്ങള്‍ എന്നിവ ഒരു പോളിസി ഉടമ മറ്റൊരു വ്യക്തിയ്ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് കൈമാറുന്നതിനെ പ്രതിപാദിക്കുന്നു. ഇത് ഒരു പോളിസി സാധാരണയഅയി ഒരു ലോണിനെതിരെ ഈടായി സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്നു.

6. ബാങ്കഷ്വറന്‍സ്
ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന ഇന്‍ഷുറന്‍സ്
7. ഗുണഭോക്താവ്
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി എന്നത് കാണുക
8. ബോണസ്
ഒരു പോളിസിയില്‍ "ലാഭത്തിനോടൊപ്പം" നല്‍കപ്പെടുന്ന വിഹിത തുക (ലാഭത്തിനോടൊപ്പം എന്നതും കാണുക). അഷ്വര്‍ ചെയ്ത തുകയുടെ ശതമാനമായി പ്രകടിപ്പിക്കപ്പെടുന്ന ബോണസ്, സാധാരണയഅയി എല്ലാ വര്‍ഷവും പ്രഖ്യാപിക്കപ്പെടുന്നു. തുക ഇന്‍ഷുറന്‍സ് നല്‍കുന്നവര്‍ക്കുണ്ടായി ലാഭവുമായി ബന്ധപ്പെട്ടിരിക്കും. തിരിച്ചെടുക്കുന്നതിന്റെ സമയത്തിന്നനുസരിച്ച് രണ്ട് തരം ബോണസുകളുണ്ട് : ശിഷ്ടാവകാശവും കാഷും. ശിഷ്ടാവകാശ ബോണസ് പോളിസി പാകം വരുമ്പോള്‍ മാത്രമേ ലഭ്യമാകുകയുള്ളു; കാഷ് ബോണസ് പ്രഖ്യാപിച്ചാലുടന്‍ പിന്‍‌വലിക്കാവുന്നതാണ്.
9. കാഷ് ബോണസ്
'ബോണസ്' കാണുക  for more details click here
     

Saturday, May 19, 2012

സഭാകമ്പം പെണ്‍കുട്ടികളില്‍ !!

ഒരു സദസിനെ അഭിമുഖീകരിച്ച് അവര്‍ ശ്രദ്ധിക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുമ്പോഴുണ്ടാവുന്ന പരിഭ്രമമാണു സഭാകമ്പം. തനിച്ചിരിക്കുമ്പോഴോ വീട്ടില്‍ അച്ഛനമ്മമാരുടെ മുമ്പിലോ പാടാനും ആടാനുമൊക്കെ കഴിവുള്ളയാളിന് അപരിചിതമായ സദസിനു മുമ്പില്‍ പരിഭ്രമം അനുഭവപ്പെടുന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആണല്ലോയെന്ന വേവലാതിയാണ് സഭാകമ്പത്തിന്റെ പ്രധാന കാരണം. സദസ്യരുടെ പ്രതികരണത്തെപ്പറ്റിയുള്ള ഉത്കണ്ഠ, പരാജയഭീതി, അര്‍പ്പിതമായ ഉയര്‍ന്ന പ്രതീക്ഷകള്‍ തുടങ്ങി മനഃശാസ്ത്രപരമായ പല ഘടകങ്ങളും സഭാകമ്പത്തിനു പിന്നിലുണ്ട്. ഇവയൊക്കെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുമ്പോഴേക്കും പ്രകടനം നടത്താനുള്ള ഏകാഗ്രത മനസിനു നഷ്ടമാവുന്നു. കഴിവുള്ള പലരേയും ലോകം അറിയാതെ പോകുന്നത് മേല്‍പ്പറഞ്ഞ സഭാകമ്പത്തെ അതിജീവിക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാലാണ് ഒരാള്‍ക്ക് ബുദ്ധിയും ഒട്ടേറെ കഴിവുകളും ഉണ്ടായിട്ട് കാര്യമില്ല. അതുനാലാള്‍ കാണ്‍കെ പ്രയോഗിക്കാനുള്ള തന്റേടമില്ലാത്ത പക്ഷം കുടത്തിലെ വിളക്കുപോലെ എരിഞ്ഞടങ്ങുകയാവും ഫലം. ഉത്കണ്ഠയോടും സഭാകമ്പത്തോടും ആളുകള്‍ പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ചിലര്‍ക്ക് ഭാവിയില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനുള്ള ടോണിക്ക് ആയിത്തീരുന്നു ഇത്. എന്നാല്‍, മറ്റു ചിലരാവട്ടെ നിസ്സഹായമായി ഉള്‍വലിയാനാവും ശ്രമിക്കുക. മൂന്നാമതൊരു കൂട്ടര്‍ സര്‍വതിനെയും പുച്ഛത്തോടെയും അസൂയയോടെയും വീക്ഷിക്കുന്നു. ഇങ്ങനെ കുട്ടിക്കാലത്ത് ശക്തി പ്രാപിക്കുന്ന സ്വാഭാവ രീതികള്‍ മാറ്റിയെടുക്കുക വളരെ പ്രയാസകരമാണ്. കാരണം ഉള്‍വിലയിലുടെ വ്യക്തി ഒറ്റപ്പെടുകയും അതുകൊണ്ടു തന്നെ ആവശ്യമുള്ളത്ര സാമൂഹിക വത്കരണം നടക്കാതെ പോവുകയും ചെയ്യുന്നു.

ആധുനിക ലോകത്ത് മനസിന്റെ പിരിമുറുക്കം പൂര്‍ണമായും ഒഴിവാക്കാനാവില്ല. ആപത്ഘട്ടങ്ങളില്‍ വ്യക്തിക്ക് ആവശ്യമുള്ള വിപദിധൈര്യം സമ്മാനിക്കുന്നത് ഉത്കണ്ഠയാണ്. എന്നാലിത് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പ്രശന്ങ്ങള്‍ ആരംഭിക്കുകയായി. വ്യക്തി സ്വന്തം അനുഭവങ്ങളിലുടെ പഠിച്ചെടുക്കുന്ന അനാരോഗ്യകരമായ പ്രവണതയാണ് അമിതമായ ഉത്കണ്ഠ എന്നത്. അതിനെ അതിജീവിക്കാനുള്ള എളുപ്പവഴി വിപരീത വികാരങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതു തന്നെ. ഉത്കണ്ഠയുടെ വിപരീതാവസ്ഥയാണ് പ്രശാന്തി അഥവാ റിലാക്‌സേഷന്‍.


ഉത്കണ്ഠയും ഭയവും ഉണര്‍ത്തുക ഭാഗങ്ങള്‍ ആദ്യം തന്നെ യാഥാര്‍ഥ്യബോധത്തോടെ വിശകലനം ചെയ്യുക. ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ വ്യക്തിയുടെ ആത്മവീര്യമത്തെ തകര്‍ക്കും. എന്നതിനാല്‍ പരാജയം നേരിട്ടയാള്‍ വീണ്ടു ശ്രമിക്കുന്നതിനുമുമ്പായി സംഭവങ്ങളെ യുക്തി ഉപയോഗിച്ച് വിലയിരുത്തണം. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നു തോന്നുന്നപക്ഷം കുറേക്കുടി ലളിതമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് നന്ന്.
  for read full click here 
The most effective psychological treatment for Social Phobia currently available is called cognitive behavioral therapy, or CBT
http://www.socialanxietysuppor...
There is a research going on this disorder at Stanford University, California http://caan.stanford.edu/treat...

Friday, May 18, 2012

പ്രായപരിധി ഒഴിവാക്കി; കേള്‍വി ശസ്ത്രക്രിയ ആവശ്യക്കാര്‍ക്കെല്ലാം -മുഖ്യമന്ത്രി !!

കോഴിക്കോട്: കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സാമൂഹികസുരക്ഷാ മിഷന്‍െറ ശ്രുതിതരംഗം സൗജന്യ കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ സെന്‍റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
. മൂന്ന് വയസ്സില്‍ താഴെയുളള 200 കുട്ടികള്‍ക്ക് പ്രതിവര്‍ഷം ശസ്ത്രക്രിയ നടത്താനാണ് മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി ചെലവേറിയതാണെങ്കിലും പണം തടസ്സമാകില്ല. പണമില്ലാത്ത കാരണത്താലോ നിശ്ചിത പ്രായം കഴിഞ്ഞുപോയി എന്നതുകൊണ്ടോ കേരളത്തില്‍ ഇനി ബധിര-മൂകര്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബധിരരായ കുട്ടികളെ ജനിക്കുമ്പോള്‍തന്നെ കണ്ടെത്താനായി 100ല്‍ കൂടുതല്‍ പ്രസവം നടക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇതിനാവശ്യമായ യന്ത്രം സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങില്‍ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷംതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ ഓപറേഷനുളള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ സംസാരിച്ച ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ശ്രുതിതരംഗം പദ്ധതിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസും അപ്പക്സ് സ്കൂള്‍ ചെയര്‍മാന്‍ എ. ആലിക്കോയയും ഒരു ലക്ഷം രൂപവീതം നല്‍കി.

അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത് !!

മരണഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ്ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും, ഹൃദയാഘാതത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്നതിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങനെയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.
1)ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ബോധമുണ്ടെങ്കില്‍ ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം.
2)രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നുകണ്ടാല്‍നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി കാലുകള്‍ക്കിടയില്‍ രണ്ട് തലയിണകള്‍ വെച്ച് കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹം ഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.
3)രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.
4)മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലുകള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം. ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.
5)ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോ അനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോ മാത്രമേ രോഗിയെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.
6)ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില്‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ, പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.
7)നെഞ്ചുവേദനയുണ്ടെങ്കില്‍ നാക്കിനടിയിലിട്ട് അലിയിച്ചിറക്കുന്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം) ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചുകഴിക്കുന്നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷം ഈ മരുന്നു നാക്കിന്റെ അടിയില്‍ ഇട്ട് അലിയപ്പിച്ചിറക്കാവൂ.
8)ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരേ നിമിഷവും ഓരേ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരുടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കുവാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.
9)ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനം സംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കുക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത്തി കഴുത്ത് ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്തി ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടാക്കാത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും, ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവാനുള്ള പ്രഥമശുശ്രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ നടത്തി ആശുപത്രിയിലേയക്ക് എത്രയും പെട്ടന്ന് എത്തിക്കുക.
10)ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേയ്ക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
11)രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പഴയ ചികിത്സാരോഖകള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഇ.സിജി,എന്നിവയുണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

ലൈംഗികതയിലൂടെ ആരോഗ്യം !!

മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന ലൈംഗികത പ്രപഞ്ചനിലനില്‍പ്പിനായുള്ള പ്രകൃതിയുടെ കരുതലാണ്. സംതൃപ്തമായ ലൈംഗികജീവിതത്തിന് മനുഷ്യന്റെ സ്വഭാവം, ആരോഗ്യം, രോഗപ്രതിരോധശേഷി, ആയുസ്, മാനസികോര്‍ജ്ജം, ആത്മവിശ്വാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താനാവും.
മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ദാര്‍ശനികമായ കാഴ്ചപ്പാടോടെയാണ് മനുഷ്യരാശി ലൈംഗികതയെ സമീപിക്കുന്നത്. അവിടെ പരിപാവനത, പരസ്പരധാരണ, ആത്മീയത, സ്ത്രീപുരുഷപദവി തുടങ്ങിയവയ്ക്കൊക്കെ പ്രാധാന്യമുണ്ട്. ലൈംഗികഅരാചകത്വം തുടച്ചുനീക്കിക്കൊണ്ട് സ്ത്രീപുരുഷബന്ധം ധാര്‍മ്മികമായി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സമൂഹത്തിന്റെ അംഗീകാരവും അനുഗ്രഹവും തേടിക്കൊണ്ടുള്ള വിവാഹം എന്ന സന്ധിയില്‍ ഒപ്പുവയ്ക്കുന്നത്. ഈ രീതിയില്‍ ഒന്നിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള മാനസിക-ശാരീരിക ബന്ധങ്ങള്‍ വ്യക്തിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. ദൂഃഖങ്ങള്‍ മറക്കാനും ആനന്ദലഹരിക്കും
മനുഷ്യജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഃഖമാണെന്നാണ് ദാര്‍ശനികന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. നഷ്ടബോധത്തിന്റെയും നിരാശയുടെയും വേദനയുടെയുമൊക്കെ നിലകിട്ടാക്കയങ്ങളില്‍നിന്ന് മനുഷ്യനെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ ലൈംഗികതയ്ക്ക് വലിയ പങ്കുണ്ട്. ഇണയുമായുള്ള സംഭോഗത്തിന്റെ അനുഭൂതി തലച്ചോറിലെ ന്യൂറോണുകളുടെ പ്രസരണം വര്‍ദ്ധിപ്പിക്കുന്നു. ദുഃഖവും നൈരാശ്യവുമൊക്കെ അതോടെ അകന്നുപോകുന്നു. മനസ് ആനന്ദത്തിന്റെ തിരതല്ലുന്ന നമിഷങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥമുള്ളതാണെന്ന തോന്നലുണ്ടാവുന്നു.
2. മാനസികസമ്മര്‍ദ്ദത്തില്‍നിന്ന് മോചനം
ലൈംഗികതയുടെ അനര്‍ഘനിമിഷങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ തച്ചോറില്‍ സന്തോഷം ജനിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉല്പാദനം നടക്കും. ഇതിലൂടെ ശരീരത്തിലെ പേശികള്‍ അയയുന്നതോടൊപ്പം മാനസികപിരിമുറുക്കവും അയയുന്നു.
3. വേദനയ്ക്ക് ആശ്വാസം
മരുഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴപോലെയാണ് അനുരാഗവതികളില്‍ സെക്സിന്റെ അനുഭവം പകരുന്നത്. ഏതൊരു വേദനയെയും ഇല്ലാതാക്കാനുള്ള മാന്ത്രികശക്തി സെക്സിനുണ്ട്. രതിവേളയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ശ്രവിക്കാനിടയാക്കുന്നു. ഇതിന് ഒരു വേദനസംഹാരിക്കു തുല്യമായ ശക്തിയുണ്ട്. ക്യാന്‍സര്‍പോലെ സങ്കീര്‍ണ്ണതകളുള്ള രോഗങ്ങള്‍പോലും ഇണയുടെ സ്നേഹസ്പര്‍ശവും പരിലാളനയുമേല്‍ക്കുമ്പോള്‍ കുറയുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന്റെ ശക്തമായ കൈകളില്‍ തൂങ്ങി മരണക്കിടക്കയില്‍നിന്ന് ജീവിതത്തിലേക്കു തിരിച്ചുവന്ന എത്രയോ പേരുണ്ട്. വിവാഹം ഉറപ്പിച്ചുനില്‍ക്കുന്നവര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നില്ലെന്ന് മൈന്റ് പവറിനെക്കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തിയിട്ടുള്ളതും ഇതുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
4. ആത്മവിശ്വാസം പകരുന്നു
ഏതൊരു നൈരാശ്യഹൃദയനെയും ആത്മവിശ്വാസത്തിലേക്കു കൈപിടിച്ചുനടത്താന്‍ സെക്സിനു കഴിയും. സ്വന്തം കാര്യം നോക്കാന്‍പോലും പ്രാപ്തിയില്ലാത്ത ചിലര്‍ വിവാഹത്തിനുശേഷം വളരെ സ്മാര്‍ട്ടായി കാണപ്പെടാറുണ്ട്. ജീവിക്കാനുള്ള ആഗ്രഹവും ഉത്തരവാദിത്വബോധവും ഉണ്ടാക്കാന്‍ ദാമ്പത്യജീവിതം വഴിയൊരുക്കുന്നു. പങ്കാളിയുടെ മുന്നില്‍ തനിക്ക് ലൈംഗികമായ കഴിവുണ്ടെന്ന് തെളിയിക്കപ്പെടുന്നതോടെ വ്യക്തിക്ക് താനും ഒരു പൌരനായി എന്ന ബോധമുണ്ടാവുന്നു. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടാനുള്ള കരുത്തുണ്ടാവുന്നു.
5. സ്നേഹഭാവങ്ങള്‍ വര്‍ദ്ധിക്കുന്നു
സംപ്തൃപ്തമായ ലൈംഗികജീവിതം ഏതൊരു മുരടനെയും ഹൃദയമുള്ള വ്യക്തിയാക്കിത്തീര്‍ക്കും. ജീവിതപങ്കാളിയോട് ഏറ്റവും കൂടുതല്‍ മാനസികമായി അടുക്കുന്നതും സംഭോഗവേളയിലാണ്. ഓക്സിടോസിന്റെ അളവു കൂടുന്നതുകൊണ്ടാണ് ഈ സമയത്ത് സ്നേഹഭാവങ്ങളേറാന്‍ കാരണം.
6. നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മകൊണ്ടു വലയുന്നവര്‍ക്ക് ഒന്നാന്തരമൊരു ഔഷധമാണ് രതി. സംഭോഗസമയത്ത് ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സിറ്റോസിനാണ് നിദ്രയിലേക്കു നയിക്കുന്നതും. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നേരാംവണ്ണം നടക്കാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓര്‍മ്മശക്തി ഉണരാനും ഊര്‍ജ്ജസ്വലത കൈവരിക്കാനും നന്നായി ഉറങ്ങേണ്ടതുണ്ട്. പരസ്പരവിശ്വാസത്തോടുകൂടിയുള്ള ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ നിദ്രാഭംഗം വളരെ കുറവാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
7. ആയുസ് വര്‍ദ്ധിക്കുന്നു
ലൈംഗികബന്ധത്തില്‍ താളഭംഗം സംഭവിക്കാത്തവരുടെ ജീവിതത്തില്‍ ഏറെക്കാലം യുവത്വം നിലനില്‍ക്കും. പ്രസരിപ്പും ആനന്ദവും ഇവരില്‍ എപ്പോഴുമുണ്ടാകും. ശരിയായ ഉറക്കം, സംഘര്‍ഷമില്ലാത്ത മനസ്, ശരിയായ ഉപാപചയപ്രവര്‍ത്തനങ്ങള്‍, ആത്മവിശ്വാസം തുടങ്ങി രതിയുടെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായും ആയുസും നീണ്ടുകിട്ടും. വളരെ വൈകി മാത്രമേ ഇവര്‍ വാര്‍ദ്ധക്യത്തിന്റെ പടിചവിട്ടാന്‍ തുടങ്ങൂ.
8. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
സംതൃപ്തമായ ലൈംഗികജീവിതം നയിക്കുന്നവരില്‍ സംഭോഗത്തിലേര്‍പ്പെടുമ്പോള്‍ ഇമ്മ്യൂണോഗ്ളോബിന്‍ എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടാവുന്നു. ഇതിലൂടെ വൈറല്‍ബാധമൂലമുണ്ടാകുന്ന രോഗങ്ങളെയും ജലദോഷത്തെയും തടുക്കാനുള്ള പ്രതിരോധശേഷി കൈവരുന്നു.
9. അധികകാലറി എരിച്ചുകളയുന്നു
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ടെസ്റോസ്റീറോണ്‍ വലിയ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് പുരുഷശരീരത്തിലെ അധികകാലറി എരിച്ചുകളയാന്‍ ഉപകരിക്കും. 30 മിനിട്ടു സമയം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ 85 കാലറി അധിക ഊര്‍ജ്ജം എരിച്ചുകളയാന്‍ സാധിക്കുമത്രേ.
10. ആരോഗ്യം വര്‍ദ്ധിക്കുന്നു
ലൈംഗികതയില്‍ സജീവമായാല്‍ ആരോഗ്യപരമായി പല നേട്ടങ്ങളുമുണ്ടാവുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരില്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കും. കൂടാതെ വിഷാദമില്ലാതാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ നടക്കുകയും ചെയ്യും. രക്തധമനികളുടെ പ്രവര്‍ത്തനം നേരെ നടക്കാനും രതി സഹായിക്കുന്നു. മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരിലും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ബന്ധപ്പെടുന്നവരിലും നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് രണ്ടാമത്തെ വിഭാഗക്കാരില്‍ ഹൃദയാഘാതസാധ്യത വളരെ കുറവാണെന്നാണ്. പ്രമേഹമുള്ള പുരുഷന്മാര്‍ക്ക് ലൈംഗികജീവിതത്തിലൂടെ പരിക്ഷീണിതാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ സാധിക്കും.
പരിശുദ്ധമായ ലൈംഗികത
ലൈംഗികത പ്രദാനം ചെയ്യുന്ന എല്ലാ അനുഭൂതികളും ഗുണങ്ങളും നേടണമെങ്കില്‍ ധാര്‍മ്മികമായ ലൈംഗികജീവിതം നയിക്കണം. ഇണയോടു വിശ്വാസവഞ്ചന കാണിച്ചാല്‍ കുറ്റബോധം മനസിനെ അലട്ടുകയും അത് നിരവധി മാനസിക പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. കൂടാതെ എച്ച്.ഐ.വി. പോലുള്ള അപകടകരമായ ലൈംഗികരോഗങ്ങളുണ്ടാവാനും അവിഹിതബന്ധങ്ങള്‍ ഇടവരുത്തും. ലൈംഗികത പാപമാണെന്ന ധാരണയും തെറ്റാണ്.
മഞ്ഞിനോടു വെയിലെന്നപോലെ, തീരത്തോടു തിരയെന്നപോലെ, പൂവിനു പൂമ്പാറ്റപോലെ ലൈംഗികത സ്ത്രീക്കും പുരുഷനും പാരസ്പര്യത്തിന്റെ ഊടും പാവുമാണ്. ഇണകള്‍ തമ്മില്‍ വിശ്വാസത്തിന്റെ കോട്ടയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിശുദ്ധപ്രണയവും ലൈംഗികബന്ധവും മനുഷ്യജീവിതത്തിലെ മഹാത്തായ ഒരേടാണ്.

ഫേസ് ബുക്ക് നിങ്ങളെ മാനസിക രോഗിയാക്കും!!

ത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫേസ് ബുക്കിന്റെ അമിതമായ ഉപയോഗം നിങ്ങളുടെ മാനസിക നിലയെ തകരാറിലാക്കുവാന്‍ കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഏതെങ്കിലും നാലാംകിട വാരികകളോ, വെബ്സൈറ്റുകളോ വായനക്കാരെ കൂട്ടുവാന്‍ വേണ്ടി അടിച്ചുവിട്ട അടിസ്ഥാനരഹിതമായ കണ്ടെത്തലാണ് ഇത് എന്ന് തെറ്റിദ്ധരിച്ച് തള്ളിക്കളയേണ്ട. കാരണം മാനസികരോഗ ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ 119ാം വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ തലമുറയെ ആശങ്കയുടെ മുള്‍മുനകളിലേക്ക് ആനയിക്കുന്ന ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. ഇത് അവതരിപ്പിച്ചതും ചില്ലറക്കാരൊന്നുമല്ല, ആഗോളതലത്തിലെ ഏറ്റവും ശ്രദ്ധേയ യൂണിവാഴ്സിറ്റികളിലൊന്നായ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവാഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ ലാറി ഡി റോസന്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കേവലം തമാശയുടേയും ആകാംക്ഷയുടേയും പേരിലാണ് പലരും ഫേസ്ബുക്കില്‍ സന്ദര്‍ശകരാകുന്നത്. തുടക്കത്തില്‍ ജോലിയുടേയും പഠനത്തിന്റേയുമൊക്കെ ഇടവേളകളില്‍ ഫേസ്ബുക്ക് സന്ദര്‍ശകരായെത്തുന്നവര്‍ ക്രമേണ ഫേസ്ബുക്കിലെ ഇടവേളകളില്‍ മാത്രം ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചും എന്തിനേറെ കുടുംബത്തെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്നുണ്ട് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
താന്‍ അപ് ലോഡ് ചെയ്ത ഫോട്ടോക്കും സ്റ്റാറ്റസിനുമെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇത് നടന്നില്ലെങ്കില്‍ പലരും നിരാശരാകുന്നു. ദുരന്തമുഖങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള വികലമായ മാനസിക നില ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പൊതുവെ കാണപ്പെടുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നിദ്രാഭംഗം, ഉത്കണ്ഠ, വിഷാദം, അമിതമായ കോപം തുടങ്ങി പലതരത്തിലുള്ള മാനസിക വൈകല്യങ്ങളും, മാനസിക തകരാറിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രൊഫസര്‍ ലാറി ഡി റോസന്‍ ചൂണ്ടിക്കാണിക്കുന്നു. ലാറി ഡി റോസന്റെ പ്രബന്ധത്തോടൊപ്പം തന്നെ ലോക വ്യാപകമായി ഫേസ്ബുക്കിന്റെ ഗുണ-ദോഷ വശങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പഠനങ്ങളിലെ പല കണ്ടെത്തലുകളും പ്രാധാന്യമര്‍ഹിക്കുന്നവയും രസകരങ്ങളുമാണ്.
പാതിരാത്രിയിലെ സ്ത്രീകളുടെ ഫേസ്ബുക്ക് ഉപയോഗം
പാതിരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ഫേസ്ബുക്കിലെ അപ്ഡേറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവരുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അമേരിക്കയിലെ ഓക്സിജന്‍ മീഡിയ, ലൈറ്റ് സ്പീഡ് റിസര്‍ച്ച് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പഠനത്തിലാണ് ഈ അറിവ് പുറത്ത് വന്നിരിക്കുന്നത്. പഠനത്തിന് വേണ്ടി ഇവര്‍ സമീപിച്ചത് 1605 സ്ത്രീകളെയാണ്. ഇതില്‍ 21 ശതമാനം പേര്‍ അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് ഫേസ് ബുക്ക് ചെക്ക് ചെയ്യാറുണ്ടത്രെ. ഈ സമയങ്ങളില്‍ പ്രധാനമായും തങ്ങളുടെ ബോയ്ഫ്രണ്ട്സിനോട് തന്നെയാണ് സല്ലപിക്കാറുള്ളതെന്നും ഇവര്‍ സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ കൂടുതലായി ഒന്നും പറയേണ്ടതില്ലല്ലോ... ഇത് വായിക്കുന്നത് പുരുഷന്മാരാണെങ്കില്‍ സ്വന്തം പെണ്‍മക്കളുടേയും, സഹോദരിമാരുടേയും, ഇടയ്ക്ക് ഭാര്യയുടേയും മേലെ പാതിരാത്രിയിലെങ്കിലും ഒരു കണ്ണുണ്ടാവുന്നത് നല്ലത് തന്നെ. 53 ശതമാനം സ്ത്രീകളും തങ്കളുടെ പേഴ്സണല്‍ വിഷയങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ടെന്നാണ് ഈ പഠനത്തില്‍ സമ്മതിച്ചിരിക്കുന്നത്. 18 വയസ്സിനും 34 വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ 63 ശതമാനം പേരും തങ്ങളുടെ ഫോട്ടോ മറ്റുള്ളവര്‍ കണ്ട് അസൂയപ്പെടട്ടേ എന്ന് ചിന്തിക്കുന്നവരുമാണ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അതത്ര ശുഭകരമായിരിക്കില്ല എന്ന അടിക്കുറിപ്പും റിസര്‍ച്ച് നടത്തിയവര്‍ ചേര്‍ത്തിരിക്കുന്നുണ്ട്.
കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നു
ഫേസ്ബുക്കിന് തീര്‍ത്തും അടിമകളായി മാറുന്നവരുടെ കുടുംബബന്ധങ്ങളില്‍ വലിയതോതിലുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികളോടും, ഭാര്യയോടും, അച്ഛനമ്മമാരോടും ചെലവഴിക്കേണ്ട സമയങ്ങളില്‍ ഫേസ്ബുക്കില്‍ കയറി ഒരിക്കലും കാണാത്ത സുഹൃത്തുക്കളോട് സല്ലപിക്കുന്നവര്‍ ക്രമേണ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പോലും മറന്നുപോകാറുണ്ട്. ഇത് കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുവാന്‍ കാരണമാകുന്നു. ഇതിന് പുറമെ ഫേസ്ബുക്കിന് അടിമകളായി മാറിയവര്‍ സാമൂഹിക ബന്ധങ്ങളില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയും ഭയപ്പെടേണ്ടതാണ്.
അസുഖങ്ങള്‍
ഫേസ്ബുക്കിന് അടിമകളായ വ്യക്തികള്‍ ദിവസേന കുറഞ്ഞത് ആറ്-ഏഴ് മണിക്കൂര്‍ കമ്പ്യൂട്ടറിന് മുന്‍പിലിരിക്കുന്നുണ്ടെന്നാണ് കണക്ക്. യാതൊരു വിധത്തിലും ശരീരം അനങ്ങാതെയുള്ള ഈ ഇരുപ്പില്‍ അമിതവണ്ണം പോലുള്ള അസുഖങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. ക്രിയാത്മകമായി യാതൊന്നും ചെയ്യാതെ എന്തെങ്കിലും സ്നാക്സും കൊറിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍ കൂടുതലൊന്നും പറയേണ്ടി വരില്ല, പ്രഷര്‍, ഷുഗര്‍ തുടങ്ങി ഹൃദ്രോഗങ്ങള്‍ വരെ എളുപ്പത്തില്‍ ഇവരെ വേട്ടയാടുമെന്ന കാര്യം ഉറപ്പ് തന്നെ. for more read click here

Tuesday, May 15, 2012

പഴത്തൊലിയില്‍ നിന്ന് ഇനി ഔഷധങ്ങള്‍ !!

ഹനോയ്: പശുക്കള്‍ക്ക് തിന്നാനുള്ളതാണെന്നു കരുതി ഇനി പഴത്തൊലി കളയണ്ട. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ക്യൂബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിക്കല്‍ ലാബിലെ ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നില്‍. വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഇതിന്റെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്നത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ആസ്ത്മ, അനീമിയ, ബ്രോങ്കൈറ്റിസ്, വിറ്റാമിന്‍ തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നുകളാണ് വാഴപ്പഴത്തൊലിയില്‍നിന്ന് വികസിപ്പിച്ചത്. ഇതിനുപുറമെ സമ്പൂര്‍ണ പോഷകമായി ഉപയോഗിക്കാവുന്ന ഫുഡ് സപ്ലിമെന്റും വികസിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഔഷധങ്ങള്‍ വിപണിയിലെത്തിക്കാമെന്നു കരുതുന്നതായി വിയറ്റ്നാം ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴപ്പഴകൃഷി ക്യൂബയിലും വിയറ്റ്നാമിലും പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ വാഴപ്പഴ ഉല്‍പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടത്തുന്നുണ്ട്.

Friday, May 11, 2012

ഒഴിഞ്ഞവയറും നിറഞ്ഞവയറും !!

'വിശന്ന കിളി ധാന്യമണികളെ സ്വപ്നംകാണുന്നു; വിശപ്പുമാറിയ കിളി ഇണയെയും' എന്ന് ഇംഗ്ളീഷിലൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതില്‍നിന്ന് പ്രസരിക്കുന്ന സത്യം ഇന്നും പ്രസക്തമാണ്. മലയാളിയുടെ സദാചാര അപചയത്തിന്റെ വേരുകള്‍ ഒരുപക്ഷേ, ഈ ചൊല്ലില്‍ കണ്ടെത്താനാവും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വിശപ്പുള്ളവനല്ല മറിച്ച്, ഒട്ടും വിശപ്പില്ലാത്ത, എപ്പോഴും വയര്‍നിറഞ്ഞിരിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വയര്‍നിറയുമ്പോള്‍ ഏതൊരു ജീവിക്കും ആലസ്യംബാധിക്കും. മനസ്സിന് ഉണര്‍വ് നഷ്ടപ്പെടും. ഒരുവേള ഉറക്കത്തിലേക്ക് വഴുതിവീഴും. ശരീരശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രതിഭാസത്തിന് ന്യായീകരണവുമുണ്ട്. നിറഞ്ഞുകവിഞ്ഞ ഭക്ഷണം ദഹിപ്പിക്കുന്നതിനായി ഉദരത്തിലേക്ക് കൂടുതല്‍ രക്തം ആവശ്യമായിവരുന്നു. ഇതാകട്ടെ, തലച്ചോറിലേക്കും ഹൃദയത്തിലേക്കുമൊക്കെ പോകുന്ന രക്തത്തില്‍നിന്നാണ് കടമെടുക്കുന്നത്. അപ്പോള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനപരത കുറയുകയും വ്യക്തി അല്ലെങ്കില്‍ മൃഗം അലസനായിമാറുകയും ചെയ്യുന്നു.
നേരെമറിച്ച്, വിശക്കുന്നവന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ചെയ്യുന്നത്. ഏതുജീവിയുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. ഒഴിഞ്ഞ വയറുള്ളവന്റെ തലച്ചോര്‍ ഉണര്‍വിന്റെ അവസ്ഥയിലായിരിക്കും.
കവിയും കലാകാരനും സാഹിത്യകാരനും രാഷ്ട്രീയക്കാരനുമൊക്കെ താന്താങ്ങളുടെ പട്ടിണിക്കാലത്ത് നടത്തിയ മികച്ച സൃഷ്ടികളുടെ നിലവാരം പില്‍ക്കാലത്ത് സമ്പന്നതയില്‍ അഭിരമിച്ചപ്പോള്‍ തുടരാനാവാതെപോയത് ഇതുകൊണ്ടായിരിക്കാം. നമ്മുടെ പല സംഗീതജ്ഞരും ചിത്രകാരന്മാരും സാഹിത്യകാരന്മാരും മേത്തരം സൃഷ്ടികള്‍ ചെയ്തത് തങ്ങളുടെ ദാരിദ്യ്രകാലത്തായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.
ധൈഷണികതക്ക് ദാരിദ്യ്രവും ഒഴിഞ്ഞവയറും ഒരു പരിധിവരെ പ്രേരകശക്തികളാവുമ്പോള്‍ സമ്പന്നതയും നിറഞ്ഞവയറും ഒരു വ്യക്തിയുടെ ബൗദ്ധികതയെയും ധിഷണയെയും ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണംകഴിക്കുന്നതിന് പല തലങ്ങളോ അവസ്ഥകളോ ഉണ്ട്. വിശപ്പുമാറാന്‍വേണ്ടി മാത്രം ആഹാരംകഴിക്കുന്നവന്‍ തന്റെ ധൈഷണികതയെ വലിയതോതില്‍ ശിക്ഷിക്കുന്നില്ല. എന്നാല്‍, വിശപ്പുമാറ്റുന്നതിനപ്പുറം തിന്നാന്‍ വേണ്ടിമാത്രം ജീവിക്കുന്നവന്‍ അതിനേല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. ബുദ്ധിപരതയില്‍നിന്ന് ശരീരാവശതയിലേക്ക് അവന്‍ മാറിചവിട്ടുന്നു. അവനായി അനേകം ശാരീരികപ്രശ്നങ്ങള്‍ വഴിയോരത്ത് ഒളിഞ്ഞും തെളിഞ്ഞും കാത്തിരിക്കുന്നു എന്നകാര്യം മറന്നുകൂടാ. അമിതഭക്ഷണം വ്യക്തിയില്‍ സൃഷ്ടിക്കുന്ന വന്‍ദുരന്തം, അവന്‍ പലതരം ഭോഗേച്ഛകളിലേക്കും നയിക്കപ്പെടുന്നു എന്നതുതന്നെയാണ്.
അവന് ധൈഷണികതയും ബുദ്ധിപരതയും പ്രസംഗത്തിലേയുള്ളൂ, പ്രയോഗത്തിലില്ല. ഇവിടത്തെ യാചകര്‍പോലും വിശപ്പറിയുന്നില്ല.
തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന തരത്തില്‍ ജീവിക്കുക എന്ന രീതിയില്‍ നിന്ന് മലയാളി അകന്നുപോകാന്‍ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. പകരം തനിക്കുമാത്രം സുഖദായകമായ രീതിശാസ്ത്രം അവന്‍ സ്വായത്തമാക്കിയിരിക്കുന്നു-അത് അപരന് അങ്ങേയറ്റം അസുഖകരമാണെങ്കില്‍ക്കൂടി.
ലളിതമായി പറഞ്ഞാല്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ലൈംഗിക ചൂഷണങ്ങള്‍, പിഡനങ്ങള്‍, ലൈംഗികമായ അമിതാവേശം എന്നിവയെല്ലാം വ്യക്തിതലത്തില്‍ വര്‍ധിച്ചുവരുന്ന ആസക്തികളുടെയും അലോസരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.
ധനം പലവിധത്തില്‍ അധികരിക്കുമ്പോഴാണ് പുതിയ സാമൂഹികരീതികള്‍ നിലവില്‍വരുന്നത്. സമ്പത്താര്‍ജിക്കാനും മക്കളെ അതിസുഖലോലുപതയില്‍ വളര്‍ത്താനും ആഗ്രഹിക്കുന്നവന്‍ സത്യത്തില്‍ അടുത്ത തലമുറയെ ബുദ്ധിപരമായ പാപ്പരത്തത്തിലേക്കും ആത്മീയ ദാരിദ്യ്രത്തിലേക്കുമാണ് നയിക്കുന്നത്.
തൊഴില്‍വിഭജനം ശാരീരിക അധ്വാനം ആവശ്യമുള്ളതും ബൗദ്ധികതമാത്രംവേണ്ടതും എന്ന തരത്തിലാകുന്നത് വളരെ അപകടകരമാണെന്ന് മുന്‍കൂട്ടി കാണാനുള്ള ക്രാന്തദര്‍ശനം ഗാന്ധിജിക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ തൊഴില്‍പരമായ കപടമാന്യത കാണുമ്പോള്‍, ശരിയായ തൊഴില്‍സംസ്കാരത്തില്‍ മേല്‍പറഞ്ഞ രണ്ടിന്റെയും സമതുലിത സമ്മേളനം ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുക സ്വാഭാവികം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: അരക്കോടിയുടെ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ പിടികൂടി !!

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: അരക്കോടിയുടെ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ പിടികൂടി
കോഴിക്കോട്: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നല്‍കി വന്‍തോതില്‍ വില്‍പന നടത്തുന്ന എട്ട് ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ഡ്രഗ്സ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. സംസ്ഥാന വ്യാപകമായി ഇവയുടെ മൊത്തവിതരണ കേന്ദ്രങ്ങളിലും നിര്‍മാണ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ അരക്കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍െറ നിര്‍ദേശപ്രകാരം നടന്ന റെയ്ഡ് ഡ്രഗ്സ് കണ്‍ട്രോളര്‍ സി.എസ്. സതീഷ് കുമാര്‍, അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ. ജോണ്‍ എന്നിവര്‍ ഏകോപിപ്പിച്ചു.
വിവിധ കമ്പനികളുടെ സൗന്ദര്യ വര്‍ധക ലേപനങ്ങള്‍, തലയിലും ശരീരത്തിലും പുരട്ടുന്ന എണ്ണകള്‍ എന്നിവയാണ് പിടികൂടിയവയിലേറെയും. പരസ്യങ്ങള്‍ വഴിയും ഉത്പന്നങ്ങളിലെ കുറിപ്പുകള്‍ വഴിയും ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത്തരം പരസ്യങ്ങള്‍ പാടില്ലെന്ന് നേരത്തേ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അവഗണിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു റെയ്ഡ്.
ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലെ 24 മൊത്ത വിതരണ കേന്ദ്രങ്ങളിലും ധാത്രിയുടെ മുവാറ്റുപുഴയിലെയും ഇന്ദുലേഖയുടെ തലശ്ശേരിയിലെയും നിര്‍മാണ കേന്ദ്രങ്ങളിലും പരിശോധന നടന്നു.
അതേസമയം, ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കിയതിനുശേഷം ഇവ പിടിച്ചെടുക്കുന്ന സമീപനത്തിന് പകരം, ലൈസന്‍സ് നല്‍കുന്ന രീതി തന്നെ മാറുകയാണ് വേണ്ടതെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.ആയുര്‍വേദ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന അസംസ്കൃത വസ്തുക്കളിലേതെങ്കിലുമൊന്നിന്‍െറ പേര് ഉപയോഗിച്ചാണ് ഇവയില്‍ പലതും നിര്‍മിക്കുന്നത്.

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...