123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Sunday, December 2, 2012

കാന്‍സര്‍ നേരത്തേ കണ്ടെത്താന്‍ ക്യാമറ !!

തിരുവനന്തപുരം: കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ക്യാമറയുമായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) ശാസ്ത്രജ്ഞര്‍. ഇവിടെ ബയോ ഫോട്ടോണിക്‌സ് ലബോറട്ടറിയിലെ ഡോ.എന്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാന്‍സര്‍ രോഗനിര്‍ണയ രംഗത്ത് വിപ്ലവകരമാവുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞ ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള പ്രാഥമിക ശ്രമങ്ങളിലാണിപ്പോള്‍.

Tuesday, November 20, 2012

പ്രമേഹക്കാര്‍ക്ക് ഡയറ്റ് ചാര്‍ട്ട് !!


പ്രമേഹ രോഗികള്‍ കൃത്യമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞുവന്നത്. ഭക്ഷണത്തിനൊപ്പം പ്രത്യേക വൈറ്റമിനുകളോ ആന്റിഓക്‌സിഡന്റുകളോ കഴിയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യം സ്വാഭാവികമാണ്.ശരിയ്ക്കും പറഞ്ഞാല്‍ വേണ്ട എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചുമാത്രമേ ഇത് പറയാന്‍ കഴിയുകയുള്ളു. നല്ല ആരോഗ്യകരമായ ഭക്ഷണശീലമാണെങ്കിലും പിന്നെ പ്രത്യേകിച്ച് പോഷകങ്ങള്‍ കഴിയ്‌ക്കേണ്ട കാര്യമില്ല.എന്നാല്‍ ഭക്ഷണം വേണ്ടരീതിയില്‍ കഴിയ്ക്കുന്നില്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക വൈറ്റമിനുകള്‍ കഴിയ്ക്കാവുന്നതാണ്. പ്രമേഹ രോഗികളില്‍ പ്രത്യേകിച്ചെന്തെങ്കിലും അസുഖങ്ങള്‍ വരുക, ശസ്ത്രക്രിയ ചെയ്യേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വൈറ്റിമിനുകള്‍ കഴിയ്ക്കാം.

Tuesday, November 13, 2012

Micro cataract surgery on eye !!

Mulamoottil Eye Hospital (MEH), one of the most reputed eye care centres in India. Our team of qualified and well-experienced doctors and modern facilities and equipment for diagnosis and treatment ensure you the best in eye care. 

More video need to see click here

Monday, November 12, 2012

അസിഡിറ്റിയെ സൂക്ഷിക്കുക !!


അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ 
ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ 
എല്ലാവര്‍ക്കും അറിയുമോ..?
നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും 
തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. 
ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള 
പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു 
പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ 
ദഹനവ്
യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട് 
ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ 
അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി 
മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ 
വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ 
അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ് 
അസഹനീയമായ വയറുവേദന അനുഭവപ്പെടുക.
ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്.
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ പോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട് അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്.
അമ്ളം പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാവുന്നു
നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവും അടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25 ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍ അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും.
അമ്ളത്തിന്റെ അംശം കൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരം എടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്ന അമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരം ആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍ തുടങ്ങുന്നു.
ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയും ഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. 
ക്ഷാരാംശം ലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ , തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ , കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം, ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്. 

അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്, അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്. 

പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈ ലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്, ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു.
അസിഡിറ്റി ഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍
* ആസ്പിരിന്‍, ആന്റിബയോടിക് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം
* പഴകിത്തണുത്ത ആഹാരം
* രുചിയും മണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍
* എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം
* ചായ, കാപ്പി, എന്നിവയുടെ അമിത ഉപയോഗം
* മദ്യപാനവും പുകവലിയും
* സമയംതെറ്റിയുള്ള ആഹാരം
* പകലുറക്കം
* മാനസികസംഘര്‍ഷം
* വിരുദ്ധ ആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും)
ലക്ഷണങ്ങള്‍ പലവിധം
ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം. അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ് നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം, പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെ വയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന, തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതും തലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്.
അള്‍സറും അസിഡിറ്റിയും
അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരും പിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കു മരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍ തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും. ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായ വേദനയുണ്ടാക്കും.
ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെ വയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരം കഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക. ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും.
വിശപ്പും അള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ള ദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത് ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍ പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു.
പ്രതിവിധി
അള്‍സറുള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.' എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്. അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരം തണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ് അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നു കണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനും നിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍ പാലിലെ കൊഴുപ്പിനു കഴിയും.
അള്‍സര്‍ ഗുരുതരമാവുമ്പോള്‍ സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗം തുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരം പ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുക അത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ല ചികില്‍സ.
നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെ ലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത് ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കു വ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്. ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ്. 

(courtesy; http://www.facebook.com/VityastamAyaOruPeju)

Saturday, November 10, 2012

ടെന്‍ഗി പനിക്ക് മരുന്ന് പപ്പായ ഇല



കാന്‍സര്‍ മരുന്നുകളുടെ വില ??



ഗ്രീന്‍ ടീയോ കട്ടന്‍ ചായയോ മിടുക്കന്‍?


ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഗ്രീന്‍ ടീ എന്ന പദം വരുന്നതിനു മുന്‍പേ ഈ സ്ഥാനത്തെത്തിയ ഒന്നാണ് കട്ടന്‍ ചായ. പണ്ടുകാലം മുതല്‍ ധാരാളം പേര്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത്.
black tea health benefits
ആരോഗ്യഗുണത്തില്‍ കട്ടന്‍ചായയാണോ ഗ്രീന്‍ ടീയാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും ചിന്താക്കുഴപ്പമുണ്ടാകും. ഗ്രീന്‍ ടീയേക്കാള്‍ ആരോഗ്യഗുണത്തില്‍ ഒട്ടും പുറകിലല്ലാ, കട്ടന്‍ചായയെന്നതാണ് വാസ്തവം.
കട്ടന്‍ചായ ദിവസവും കുടിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത തീരെ കുറവാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ കൊളസ്‌ട്രോള്‍ ഉല്‍പാദനം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. രക്തധമനികളില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത കട്ടന്‍ ചായ കുറയ്്ക്കും.
ദഹനത്തിനും ശരീരത്തിലെ അപചയപ്രക്രിയകള്‍ നടക്കുന്നതിനും കട്ടന്‍ചായ സഹായിക്കും. ഇത് വണ്ണം കുറയ്ക്കാനും വളരെ സഹായകമാണ്. എന്നാല്‍ പാല്‍, പഞ്ചസാര എന്നിവ ചേര്‍ക്കുമ്പോള്‍ ഈ ഗുണം ഇല്ലാതാവുകയാണ് ചെയ്യുന്നത്.
കട്ടന്‍ചായയില്‍ ചെറുനാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നത് വയറിളക്കം, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്.
മുടിയുടെ ആരോഗ്യത്തിനും കട്ടന്‍ചായ വളരെ സഹായകമാണ്. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ കട്ടന്‍ചായക്കു കഴിയും. ഹെന്ന ചെയ്യുമ്പോള്‍ ഇതില്‍ തേയിലപ്പൊടി ചേര്‍ക്കുന്നത് നല്ലതാണ്.
എന്നാല്‍ ഗ്രീന്‍ ടീയേക്കാള്‍ കട്ടന്‍ചായയില്‍ രണ്ടുമൂന്നു കൂടുതല്‍ മടങ്ങ് കഫീന്‍ ഉണ്ടെന്നതാണ് വ്യത്യാസം. ഇത് കട്ടന്‍ചായയോടും ഒരുവിധത്തിലുള്ള അഡിക്ഷന്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. കട്ടന്‍ ചായ ശീലമാക്കിയവര്‍ക്ക് ഇതില്ലാതെ പറ്റില്ലെന്നുള്ളതിന് ഇതു തന്നെ കാരണം.കട്ടന്‍ചായയും ഗ്രീന്‍ ടീയും മധുരം ചേര്‍ക്കാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. കാരണം ഇതിലെ പഞ്ചസാര പ്രമേഹം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും തടി കൂട്ടുകയും മാത്രമല്ല, ഇത്തരം ചായകളുടെ ആരോഗ്യവശം തന്നെ ഇല്ലാതാക്കുകയും ചെയ്യും.

സ്‌ട്രെച്ച് മാര്‍ക് !!


സ്‌ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്‌നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്പോഴും ഈ പ്രശ്‌നമുണ്ടാകും.
ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്പോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല.
ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍ സഹായിക്കുമെങ്കിലും പൂര്‍ണപരിഹാരമായെന്നു വരില്ല. സ്‌ട്രെച്ച് മാര്‍കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവിദ്യകളുണ്ട്. ഇവയെക്കുറിച്ച് അറിയൂ.
വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മറ്റൊരു മാര്‍ഗം. ഇവ പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായിക്കും. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് കുറയ്ക്കും.ആപ്രിക്കോട്ട് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും മൃതകോശങ്ങളെ അകറ്റി പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായി.ചിലതരം എണ്ണകള്‍, ജോജോബ ഓയില്‍, ബദാം എണ്ണ, അലോക്കാഡോ ഓയില്‍ എന്നിവ സ്‌ട്രെച്ച് മാര്‍ക്‌സുള്ളിടത്ത് പുരട്ടുന്നതും നല്ലതു തന്നെ. ഇവ ചര്‍മത്തിന്റെ വരള്‍ച്ചയും വലിച്ചിലും കുറയ്ക്കും.  കൊക്ക ബട്ടര്‍ കൊണ്ട് ഗര്‍ഭകാലത്തു തന്നെ ചര്‍മം മസാജ് ചെയ്യുന്നത് നല്ലതായിരിക്കും.ഇതിലുള്ള എന്‍സൈമുകള്‍ ചര്‍മകോശങ്ങള്‍ നശിക്കുന്നതും കേടു വരുന്നതും തടയും. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഇത് പുരട്ടണം.  അവോക്കാഡോ, ലാവെന്‍ഡര്‍ ഒായിലുകളും വൈറ്റമിന്‍ ഇ, എ ക്യാപ്‌സൂളുകളും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ മസാജ് ചെയ്യുന്നതും സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കും.  സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാനുള്ള മറ്റൊരു വഴിയാണ് അലോവെറ അതായത് കറ്റാര്‍വാഴ. ഇതിന്റെ ജെല്‍ പാടുകള്‍ ഉള്ളിടത്ത് മസാജ് ചെയ്യാം.

Saturday, November 3, 2012

കാന്‍സര്‍ തടയാന്‍ ബ്രോകൊളി, കാബെജ്ജ് !!



µÞç̼¡, çµÞ{òË¡{ÕV, ædÌÞçAÞ{ò ÎáÄÜÞÏ ÉºîAùòµZ ¦Ý¡ºÏòW ²øòAæÜCòÜᢠµÝòAáKÄ¡ ÕòÕòÇ §È¢ ¥VÌáÆBæ{Ä¿Ïá¢.¥VÌáÆ¢ Ä¿ÏáKÄòW ÍfÃJòÈáU dÉÞÇÞÈcæJ µáùòºîáU µæIJÜáµæ{ ÖøòÕAáKÄÞÃá ÉáÄòÏ ÉÀÈ¢. dÌÞØòA µá¿á¢ÌJòW æÉG ɺîAùòµ{ÞÏ µÞç̼¡, Ø¡dÉìG¡Ø¡, ædÌÞçAÞ{ò, ùÞÁòס ÎáÄÜÞÏÕÏòW ¥¿BòÏ ²øá çÉÞ×µJòÈá ¥VÌáÆ çµÞÖBæ{ ÈÖòMòAÞX µÝòÕáI¡ ®K¡ ÎáXÉ¡ ÉÀÈB{òW æÄ{òEÄÞÏÞÃí ØâºÈ. 

çdÌÞçAÞ{òÏòW ©ÏVK ¥{ÕòW µÞÃæM¿áK ØZæËÞùÞæËX ®K ÕØñáÕòÈá ØÞÇÞøà çµÞÖBæ{ ¦çøÞ·cçJÞæ¿ ÈòÜÈòVJò çdÉÞçØ¡xx¡ Îáݵæ{ ÈÖòMò AÞX µÝòÕáæIK¡ æÄ{òEá. µÞç̼òÈJòWæÉG ɺîAùòµZ ²GᢠµÝòAÞJÕæø ¥çÉfòºî¡ ¦Ý¡ºÏòW ²æKCòÜᢠµÞçÌç¼Þ ædÌÞçAÞ{òçÏÞ µÝòAáKÕVA¡ ÕÞÏòæÜ ¥VÌáÆ¢ ÕøÞÈáU ØÞÇcÄ ¥FòæÜÞK¡ ¥ÄÞÏÄ¡ 17 ÖÄÎÞÈ¢ µáùÕÞÃá. 

µâ¿ÞæÄ ¥KÈÞ{JòæÜ ¥VÌáÆJòÈáU ØÞÇcÄ ÈÞÜòæÜÞKᢠµá¿ÜòæÜ ¥VÌáÆJòÈᢠØñÈÞVÌáÆJòÈáÎáU ØÞÇcÄ ¥FòW ²KᢠÕãAÏòW ¥VÌáÆJòÈáU ØÞÇcÄ ÎâKòW ²Kᢠ¦Ïò µáùÏ¡AÞÈᢠ¨ ɺîAùòµZA¡ µÝòÕáæIKᢠæÄ{òEá. ¥ÈWØ¡ ³Ë¡ ³çCÞ{¼ò ®K ç¼ÃÜòÜÞÃá ¨ ÉÀÈ¢ dÉØòiàµøòºîòøòAáKÄ¡.

ലൈഗിഗതയും ദാമ്പത്യവും..., !!


èÜ¢·ßµÄÏ߈ÞæÄ ÆÞOÄc ¼àÕßÄÎáçIÞ? çÜÞµ¢ ÎáÝáÕX ²x ØbøJßW §ˆ ®Kí ©Jø¢ ÉùçEAÞ¢. ®KÞW, ¯ùß ÕøáK ÄßøAáµZAß¿ÏßW ®dÄ çÉVAí øÄß ¦ØbÆßAÞÈÞµáKáIí. §Ká ÏáÕ¼ÈBZAß¿ÏßW RøIí ÎßÈßxíQ ÎÞdÄÎáU µß¿Mù ÌtBZ æÉøáµáµÏÞÃí: ¥ÄÈáØøß‚í ÕtcÄÞdÉÖíÈB{á¢.ÄßøçAùßÏ ¼àÕßÄJßW RçÈø¢çÉÞAßÈáQ çÉÞÜᢠØÎÏÎ߈ÞÏíµ, Üߢ· çÏÞÈàØ¢ØV·æJAáùß‚í dÉÞÅÎßµÎÞÏ ¥ùßÕ߈ÞJÄᢠæÄxßiÞøõ{á¢, Ø¢çÍÞ·ØÎÏæJ çÕÆÈÏᢠÎxá dÉÖíÈB{á¢, ÕàGßæÜ dÉÄßµâÜØÞÙºøcBZ, Üߢ·Jßæa çÏÞ çÏÞÈßÏáæ¿çÏÞ ÕÜßMÕᢠøâÉÕᢠآÌtß‚ ¦ÖCµZ ®KßBæÈ èÜ¢·ßµÎÞÏ ÈßøÕÇß  dÉÖíÈBZ ÈNáæ¿ ÏáÕÄb æJ ¥ÜGáKá Ií. ¥ÄßÈá ÉáùçÎ ØbÏ¢çÍÞ·ÕᢠøÄßÎâVºí»ÏᢠآÌtß‚ ¥ÄßøᵿK ºßLµZ µâ¿ßÏÞµáçOÞZ èÜ¢·ßµÄ ¦ÈwΈ Îùß‚í ©ÄíµÃíÀÏᢠËÜøÞÙßÄcÕáÎÞÏß ÎÞùáKá ºßÜøßæÜCßÜá¢.

Friday, November 2, 2012

Rejuvenation therapy !!

About Us Pharmaceuticals, a quality oriented and traditionally rooted Ayurvedic pharmaceutical company based in Kerala. It is a thriving and futuristic initiative by the young generation to distribute the rare and unique ayurvedic proprietary formulations of Vaidyasaradhy Late Shri. Muthirayil P Govinda Panicker, registered ayurveda Practioner with the Travancore Medical Council (Reg. No.1529 year 1945). He was well versed in Kayachikitsa, Balachikitsa, Netra Chikitsa, Visha Chikitsa, Yoga chikitsa , Sidha vaidyam and Marma Chikitsa. We are greatly indebted this genius for the rare formulations drawn out of his immense experience, knowledge and insight which would be a blessing to the humanity to find relief from modern suffering. for more details click here 

Wednesday, October 31, 2012

ആയുസ്സ് കുറക്കണോ ഇനി ടി വി കണ്ടാല്‍ മതി !!


മെല്‍ബണ്‍: ടി.വി കണ്ടാല്‍ കാഴ്ച മാത്രമല്ല ആയുസ്സും കുറയുമെന്ന് പുതിയ പഠനം. ആസ്ട്രേലിയന്‍ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ടി.വി കാണുന്ന 25ന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ ആയുസ്സ് മണിക്കൂറിന് 22 മിനിറ്റ് എന്നതോതില്‍ കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ദിവസം ആറുമണിക്കൂര്‍ ടി.വി കാണുന്നവരും ടി.വി തീരെ കാണാത്തവരും തമ്മില്‍ താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
ആസ്ട്രേലിയന്‍ സ്ഥിതിവിവര കണക്ക് ബ്യൂറോ, പ്രമേഹ-പൊണ്ണത്തടി, ജീവിത ശൈലീ രോഗപഠന വിഭാഗം എന്നിവയുടെ കണക്കുകളും ഗവേഷണത്തിനായി അവലംബിക്കപ്പെട്ടു.
പുകവലി പോലെ അപകടകാരിയാണ് ഈ ശീലമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്പോര്‍ട്സ് മെഡിസിന എന്ന ബ്രിട്ടീഷ് മാസികയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Tuesday, October 30, 2012

7 Ways to Manage Cancer !!


1. Rest, but not too much.

Plan your day so you have time to rest. Take short naps or breaks (30 minutes or less), rather than one long rest period. While sleep and rest are important, don't overdo it. Too much rest can decrease your energy level. If you have trouble sleeping, talk to your health care team.
2. Stay active.

Stay as active as you can. Regular moderate exercise -- especially walking -- has been found to be a good way to ease fatigue. Add other activities that are less strenuous, like bird watching, listening to music, or reading. To help you plan your activities, keep a diary of how you feel each day. When talking about your fatigue, doctors or nurses may ask things like how bad it is (rated from 0 to 10), what are the patterns to it, and what makes it better or worse? Keep a record of how you feel to make it easy to answer these questions.

Many doctors have their patients see a physical therapist or exercise physiologist to figure out the best exercise program for their situation.
3. Save your energy.

Plan ahead. Spread your activities throughout the day. Don't push yourself by standing too long or by doing activities in extreme temperatures. Even long, hot showers or baths can drain your energy. Store items within easy reach, so you won't have to strain to get them from overhead storage. Take rest breaks between activities to save your energy for the things you want to do. Most of all, prioritize. Decide which activities are really important to you and which ones aren't.
4. Get help.

Ask your family or friends to help with the things you find tiring or hard to do. This may be things like mowing the lawn, preparing meals, doing housework, or running errands. Don't force yourself to do more than you can manage. It may be hard for others to understand if rest does not make your fatigue go away. Try to explain that the fatigue you feel is different from "normal" fatigue -- this may help them understand.

Many people may ask you if there's anything they can do for you. People who offer to help really want to, but they may not know what to do. Making specific requests can give them something to do that really helps you and makes them feel good, too.

It can help you even more to pick a "job coordinator" who can organize people to sign up for routine chores. Your coordinator can also explain to helpers if there are times that you are so tired that you don't even have the energy to talk to your friends and loved ones.
5. Get support.

Think about joining a support group. Sharing your feelings with others can ease the burden of fatigue. You can learn coping hints from others by talking about your situation. Ask your health care professional to put you in touch with a support group in your area. Or call our toll-free number to find a group near you.
6. Eat well.

Drink plenty of water and juices. Eat as well as you can. Try to eat at least 5 servings of fruits and vegetables each day. Get enough protein and calories to help your body heal.
7. Call your doctor.

Call your doctor if you feel too tired to get out of bed for a 24-hour period, if you feel confused, dizzy, lose your balance or fall, have a problem waking up, have problems catching your breath, or if the fatigue seems to be getting worse.

Fatigue caused by cancer treatment is short-term, experts say. Your energy will slowly come back, especially if you stay active.

(courtesy: to manage....)

ആയുരാരോഗ്യത്തിന് സെക്‌സ് !!


ലൈംഗികബന്ധമെന്നത് ദൈവികമാണെന്ന് കരുതുന്നവരും അത് ആസ്വദിക്കാനുള്ളതാണെന്ന് കരുതുന്നവരുംതുടങ്ങി പലതരക്കാരുണ്ട്. അക്കാര്യമെന്തായാലും ഇത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്നാല്‍ ഇതെത്രത്തോളം ആരോഗ്യപ്രദമാണെന്നകാര്യത്തില്‍ പലര്‍ക്കും അറിവില്ല. ദിവസവും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആരോഗ്യം അതായത് ദിവസവുമുള്ള സെക്‌സ് കൂടുതല്‍ ആരോഗ്യദായകമാണെന്ന് ചുരുക്കം. നല്ല ഉറക്കം, സമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനം,

Monday, October 29, 2012

ഔഷധസമ്പൂര്‍ണം മുരിങ്ങ !!



ഭാരതത്തിലുടനീളം സുലഭമായി കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് മുരിങ്ങ. 5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.


മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്. 

പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.

അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.

മുരിങ്ങയുടെ വേരില്‍നിന്നും വേരിന്‍മേല്‍ തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു.



മുരിങ്ങയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

* മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ പ്രമാണം കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.
* രണ്ടു ടീസ്​പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചു കൊണ്ടിരുന്നാല്‍ തിമിരരോഗബാധ അകറ്റാം.
* കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
* അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
* നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.
* അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.
* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. 
* പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷി വര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈ ഫലം ലഭിക്കും.
* മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
* വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു പൊട്ടി ഒലിച്ചിറങ്ങുന്നതായ പശ എള്ളെണ്ണ ചേര്‍ത്ത് കര്‍ണരോഗങ്ങളില്‍ കര്‍ണപൂരണാര്‍ഥം പ്രയോഗിക്കാം.
* മുരിങ്ങപ്പശ തലവേദനയുള്ളപ്പോള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് ചെന്നിപ്രദേശത്ത് പുരട്ടുന്നത് ആശ്വാസമേകും.
* മുരിങ്ങക്കുരുവില്‍ നിന്നുമുള്ള എണ്ണ കപ്പലണ്ടി എണ്ണയോടൊപ്പം ചേര്‍ത്ത് പുറമേ പുരട്ടുന്നത് വാതസംബന്ധമായ നീരും വേദനയും കുറയ്ക്കും.
* മുരിങ്ങവേരിന്‍ കഷായം കവിള്‍കൊണ്ടാല്‍ കലശലായ തൊണ്ടവേദന ശമിക്കും. ജ്വരം, വാത രോഗങ്ങള്‍, അപസ്മാരം, ഉന്മാദം, വിഷബാധ എന്നിവയകറ്റാനും ഈ കഷായം സേവിക്കാവുന്നതാണ്.
* മഹോദരം, കരള്‍ രോഗം, പ്ലീഹാരോഗം തുടങ്ങിയവയില്‍ മുരിങ്ങവേരും കടുകും ചേര്‍ത്ത് കഷായം വെച്ച് സേവിക്കുന്നത് ഏറെ ഫലം ചെയ്യും.
* നീര്‍വീക്കത്തില്‍ മുരിങ്ങവേരരച്ച് പുറമേ പുരട്ടുന്നതും ഉത്തമമാണ്.

ഡോ. പ്രീത ശ്രീകുമാര്‍
ലക്ചറര്‍, പങ്കജ കസ്തൂരി ആയുര്‍വേദ
മെഡിക്കല്‍ കോളേജ്, കാട്ടാക്കട
(courtesy:sebastian,i.sasneham.net)

കണ്ണട ഏതു വേണം?



തമിരമോ വെള്ളെഴുത്തോ ഗ്ളൂക്കോമയോ ഏതുമാവട്ടെ, കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറുണ്ടെങ്കില്‍ പ്രഥമവും എളുപ്പവുമായ പ്രതിവിധി ഒന്നേയുള്ളൂ. അതു മറ്റൊന്നുമല്ല, കണ്ണടതന്നെ.  കാഴ്ചത്തകരാറിന് ഡോക്ടര്‍ കണ്ണട നിര്‍ദ്ദേശിക്കുന്നതോടെ ഏതു കണ്ണട വാങ്ങണമെന്ന ആലോചനയിലായിരിക്കും രോഗി.  കണ്ണട മുഖത്തിന് ഒരു അലങ്കാരം കൂടിയായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. മുഖത്തിനിണങ്ങുന്ന ഒരു കണ്ണട തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ മനസറിഞ്ഞ് കണ്ണടബ്രാന്റുകളും ഒപ്പത്തിനൊപ്പം മല്‍സരിക്കുന്നുണ്ട്. 

Saturday, October 20, 2012

ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ !!

ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവും ഔഷധവുമാണ് ചുവന്നുള്ളി.പ്രോട്ടീന്‍, വിറ്റമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ ഉത്കൃഷ്ടമാണ് ചുവന്നുള്ളി. ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവുനിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ എന്നീ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ നിരവധി ഗുണങ്ങള്‍ ചുവന്നുള്ളിക്കുണ്ട്. നാട്ടുവൈദ്യസമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് അതിപ്രശംസനീയംതന്നെ. പനി, ചുമ, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവയില്‍ ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.

*ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
*ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളില്‍ നല്ലതാണ്.
*ലേശം കറിയുപ്പ് ചേര്‍ത്ത് ചുവന്നുള്ളി വയറുവേദനയ്ക്ക് സേവിക്കാം.
*ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്രവര്‍ധകമാണ്. ചുവന്നുള്ളി കഷായം മൂത്രതടസ്സത്തിനും മൂത്രം ചുടിച്ചിലിനും നല്കാവുന്നതാണ്.
*ചുവന്നുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആര്‍ത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകള്‍ക്കും ഫലപ്രദമാണ്.
*രക്താര്‍ശസ്സില്‍ ചുവന്നുള്ളി ചെറുതായി നുറുക്കി പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
*ചുവന്നുള്ളിയും ശര്‍ക്കരയും കൂട്ടി കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്കു നന്ന്.
*കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി ചുവന്നുള്ളിനീരും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. 10-20 മി.ലി. ഉള്ളിനീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാലും കൊളസ്‌ട്രോള്‍ വര്‍ധന നിയന്ത്രിക്കാം.
*പുകയില കഴിച്ചുണ്ടാകുന്ന വിഷാംശത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ചുവന്നുള്ളിനീര് സേവിക്കുന്നത് ഉത്തമമത്രേ.
*ചുവന്നുള്ളിനീരും കടുകെണ്ണയും സമാസമം ചേര്‍ത്ത് പുരട്ടുന്നത് വാതസംബന്ധമായ നീര്‍ക്കെട്ടും വേദനയും അകറ്റും.
*ചുവന്നുള്ളി ചതച്ച് ഇന്തുപ്പുമായി ചേര്‍ത്ത് ചൂടാക്കി കിഴികെട്ടി അര്‍ശോരോഗികളില്‍ വിയര്‍പ്പിക്കാം.
*ചുവന്നുള്ളിനീര് എരുക്കിലയില്‍ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയില്‍ നിറുത്തുന്നത് ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും നല്ലതാണ്.
*മുറിവുകളിലും ചതവുകളിലും ചുവന്നുള്ളി അരച്ചു പുരട്ടുന്നത് ചുടിച്ചിലകറ്റാന്‍ സഹായിക്കും.
*തേള്‍ മുതലായ വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.

ഡോ. പ്രീതാ ശ്രീകുമാര്‍
ലക്ചറര്‍, പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കാട്ടാക്കട, തിരുവനന്തപുരം

മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ, !!


രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.
ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്.ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും.മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.

Thursday, October 18, 2012

ചെറുപ്പക്കാരില്‍ മസ്തിഷ്‌കാഘാതം വര്‍ധിക്കുന്നതായി പഠനം !!

ചെറുപ്പക്കാരില്‍ മസ്തിഷ്‌കാഘാതം വര്‍ധിക്കുന്നതായി യു.എസ് ഗവേഷകര്‍. 55 വയസിനുതാഴെയുള്ള അഞ്ചുപേരില്‍ ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നതായാണ് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. 2005ല്‍ 13 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ 19 ശതമാനം പേര്‍ക്ക് സ്‌ട്രോക്ക് ബാധിച്ചതായി കണ്ടെത്തി. 1993 ല്‍ ഇത് 13 ശതമാനം മാത്രമായിരുന്നു. പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന മസ്തിഷ്‌കാഘാതത്തിന്റെ പ്രധാനകാരണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ പ്രായമായവരില്‍ കണ്ടുവരുന്ന അസുഖമായിരുന്നു മസ്തിഷ്‌കാഘാതം. അടുത്തകാലത്ത് ചെറുപ്പക്കാരെയും ഇത് ബാധിച്ചുതുടങ്ങിയതായി ലണ്ടന്‍ യുണിവേഴ്‌സിറ്റി കോളേജിലെ ഡോ. ഡേവിഡ് പറയുന്നു. See video below:
(courtesy:mathrubhumi)

Wednesday, October 17, 2012

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു !!

silicone-breast-implants-epathramപാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി.30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി നീക്കം ചെയ്തു കൊടുക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ ഉല്‍പ്പന്നം അര്‍ബുദത്തിന് കാരണമാവും എന്നതിന് തെളിവില്ല എന്നാണ് ബ്രിട്ടീഷ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിലപാട്‌. എന്നാല്‍ ഇവ ഘടിപ്പിച്ച സ്ത്രീകള്‍ നിരന്തരമായ പരിശോധനകളിലൂടെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ്‌ വരുത്തണം എന്നും ഇവര്‍ പറയുന്നു.
എന്നാല്‍ 250 ഓളം ബ്രിട്ടീഷ്‌ സ്ത്രീകള്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

(courtesy:epathram.com)

Wednesday, October 10, 2012

തലച്ചോര്‍ തിന്നുന്ന അമീബ മരണം വിതക്കുന്നു !!


ഇസ്‌ലാമാബാദ്: മനുഷ്യ മസ്തിഷ്‌കം കാര്‍ന്നു തിന്നുന്ന അമീബ പാകിസ്താനില്‍ മരണം വിതയ്ക്കുന്നു. നെഗ്ലേറിയ ഫൊലേറി എന്ന അമീബാ ബാധ മൂലം കഴിഞ്ഞ അഞ്ചുമാസത്തിനിടെ 10പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡോ.മുസാ ഖാന്‍ അറിയിച്ചു.ഈ രോഗം ബാധിച്ചാല്‍ മരണം ഏതാണ്ട് ഉറപ്പാണെന്നാണ് ഏറ്റവും ഭീതിജനകമായ കാര്യം. രോഗബാധയേറ്റവരിലെ മരണനിരക്ക് 98ശതമാനമാണെന്ന് മുസാ ഖാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.മാലിന്യം കലര്‍ന്ന വെള്ളം വഴി മൂക്കിലൂടെയാണ് ഇത് പകരുക.

Tuesday, October 9, 2012

കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു !!


കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു തിരുവനന്തപുരം ഔ്ലെറ്റില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് വിളമ്പിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി ഈ ഔ്ലറ്റ് അടച്ചുപൂട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന കോഴിയിറച്ചി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.


















Saturday, October 6, 2012

ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള കെഗല്‍ വ്യായാമം. !!


മുറുക്കം കിട്ടാന്‍ കെഗല്‍ വ്യായാമം
ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള ഏറ്റവും മികച്ച സ്വയം പരിശീലന മാര്‍ഗങ്ങളിലൊന്നാണ് കെഗല്‍ വ്യായാമം. ആര്‍നോള്‍ഡ് കെഗല്‍ എന്ന ഡോക്ടര്‍ 1950ല്‍ നിര്‍ദ്ദേശിച്ചതാണ് ഈ വ്യായാമ ചികിത്സ. അതുകൊണ്ടാണ് കെഗല്‍സ് എക്‌സര്‍സൈസ് എന്ന പേര്.

സ്വയമറിയാതെ മൂത്രം പോകുന്ന രോഗികള്‍ക്ക് അതു പിടിച്ചുനിര്‍ത്താനുള്ള ഒരു ഉപായം എന്ന നിലയിലാണ് ഡോ. കെഗല്‍ ഇതു നിര്‍ദ്ദേശിച്ചത്. അനിയന്ത്രിത മൂത്രംപോക്ക് ഉള്ള ഏതാനും സ്ത്രീകളെ ഡോ. കെഗല്‍ ഈ വ്യായാമം പരിശീലിപ്പിച്ചു. ഏതാണ്ട് ആറു മാസത്തോളം ഡോക്ടര്‍ അവരെ നിരീക്ഷിച്ചു. അനിയന്ത്രിത മൂത്രം പോക്കിന് വലിയൊരളവോളം പരിഹാരമായി. അതിനപ്പുറം ഈ സ്ത്രീകള്‍ക്കെല്ലാം ലൈംഗികബന്ധം അതിശയകരമാംവിധം ആഹ്ലാദപ്രദവുമായിത്തീര്‍ന്നു. ലൈംഗികവേഴ്ചയില്‍ ഏറെ നിയന്ത്രണങ്ങള്‍ പിടിച്ചെടുക്കാനും സ്വയം ആഹ്ലാദം കണ്ടെത്താനും പങ്കാളിക്കു കൂടുതല്‍ ആനന്ദം നല്‍കാനും ഇവര്‍ക്കു കഴിഞ്ഞു. ഈ നിരീക്ഷണങ്ങളെത്തുടര്‍ന്ന് 1952ല്‍ ഡോ. കെഗല്‍ ഈ വ്യായാമത്തിന്റെ സവിശേഷതകളെക്കുറിച്ച് ഏതാനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980കളായപ്പോഴേക്കും സ്ത്രീകളുടെ ലൈംഗികാനന്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാന്ത്രികവ്യായാമമായിത്തന്നെ കെഗല്‍സ് എക്‌സര്‍സൈസ് പ്രശസ്തി നേടി.


വ്യായാമം എങ്ങനെ?
ഭഗപേശികള്‍ ഏതാണെന്നു സ്വയം തിരിച്ചറിഞ്ഞിട്ടുവേണം വ്യായാമം തുടങ്ങാന്‍. മൂത്രമൊഴിക്കാന്‍ ഇരിക്കുമ്പോഴാണ് ഈ പേശികളെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുക. ഇരിക്കുന്നിടത്തുനിന്ന് അനങ്ങാതെ പേശികള്‍ ഇറുക്കി മൂത്രം പിടിച്ചു നിറുത്തുക. മൂത്രദ്വാരത്തിനു ചുറ്റുമുള്ള ഒരു പാളി പേശികള്‍ ഇറുകിയാണ് മൂത്രപ്രവാഹം പിടിച്ചുനിര്‍ത്തിയത് എന്നു മനസ്സിലാകും. ഏതാനും തവണ ഇങ്ങനെ ചെയ്യുമ്പോള്‍തന്നെ ഭഗപേശികള്‍ (ജഇ ങൗരെഹല)െ ഏതാണെന്നു കൃത്യമായി മനസ്സിലാക്കാനാവും.

മൂത്രം പെട്ടെന്നു പിടിച്ചുനിര്‍ത്തിയപ്പോള്‍ ചെയ്തതുപോലെ മറ്റു സമയങ്ങളില്‍ ഈ പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് കെഗല്‍സ് വ്യായാമം. ആദ്യം പേശികള്‍ ഇറുക്കിപ്പിടിക്കുക. സാവധാനം അഞ്ച് എണ്ണുന്നതുവരെ പേശികള്‍ ഇറുക്കിപ്പിടിക്കണം. പിന്നെ പതുക്കെ അയച്ചുവിടുക. വീണ്ടും ഇറുക്കിപ്പിടിക്കുക. ഇങ്ങനെ 5 10 തവണവരെ ചെയ്യാം. ക്രമേണ 20 തവണവരെ ഇങ്ങനെ ചെയ്യാനാവും. ഭഗപേശികള്‍ ക്ഷീണിച്ചതായി തോന്നിയാല്‍ നാലഞ്ചു മിനിറ്റ് വിശ്രമിക്കണം. 

ഏതു സമയത്തും
ടിവി കാണുമ്പോഴും ബസ്സിലും ട്രെയിനിലുമൊക്കെ ഇരിക്കുമ്പോഴുമെല്ലാം മറ്റാരുമറിയാതെ ഈ വ്യായാമം ചെയ്യാനാവും. ഓഫീസില്‍ ജോലി ചെയ്തു മടുത്തിരിക്കുമ്പോള്‍ നാലഞ്ചു മിനിറ്റ് ഭഗപേശികളില്‍ ശ്രദ്ധയുറപ്പിച്ച് ഈ വ്യായാമം ചെയ്യുന്നത് ഒരുതരം മാനസികവിശ്രമം കൂടിയാവും. കുളി കഴിഞ്ഞ് മുടി ചീകാനും മറ്റുമായി ഇരിക്കുമ്പോള്‍ ഏതാനും തവണ ഇതു ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. കിടന്നുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ വളരെ വേഗം പേശികള്‍ ഇറുക്കുകയും വികസിപ്പിക്കുകയും ചെയ്യുക-അവസാന തുള്ളി മൂത്രവും ഇറ്റിച്ചുകളയുമ്പോള്‍ എന്നപോലെ. മറ്റു സമയങ്ങളില്‍ പേശികള്‍ കൂടുതല്‍ സമയം ഇറുക്കിപ്പിടിച്ച് സാവധാനം വിടുകയാണ് വേണ്ടത്. 

ഒരു പരന്ന പിഞ്ഞാണത്തിലെ വെള്ളം യോനിയിലൂടെ ഉള്ളിലേക്കു വലിച്ചെടുക്കുന്നതായി സങ്കല്‍പിക്കുക. ഭഗപേശികള്‍ സങ്കോചിക്കാനുള്ള നല്ല സൂത്രമാണിത്. ഇങ്ങനെ വലിച്ചെടുത്തതായി സങ്കല്‍പിക്കുന്ന വെള്ളം പരമാവധി നേരം ഉള്ളില്‍ പിടിച്ചുനിര്‍ത്തുന്നതായും പിന്നീട് പുറത്തു വിടുന്നതായും ഭാവിക്കണം. കെഗല്‍സ് വ്യായാമം ഫലപ്രദമായി ചെയ്യുന്നതിനുള്ള കൗതുകകരമായ ഒരെളുപ്പവഴിയാണിത്.

ലൈംഗികബന്ധസമയത്ത് പങ്കാളിയുടെ ജനനേന്ദ്രിയം ഉള്ളിലാക്കി അനങ്ങാതെ കിടന്ന് കെഗല്‍സ് എക്‌സര്‍സൈസ് ചെയ്യുന്നത് ഇരുവര്‍ക്കും ഒരുപോലെ ആനന്ദപ്രദമായിരിക്കും. പ്രസവശേഷം യോനിക്ക് അയവു വന്നവര്‍ക്കും അനിയന്ത്രിത മൂത്രംപോക്ക് ഉള്ളവര്‍ക്കും ഇതു ഏറെ ഫലം നല്‍കും.
 
(courtesy:mathrubhumi

Friday, October 5, 2012

"Dialysis Free" helpful telephone numbers !!


പല്ലിനു നിറം കിട്ടാന്‍ പഴത്തൊലി !!


Talking Health - A darshana tv health programme

ആരോഗ്യമേഖലയിലെ മൂന്ന്ചികിത്സാ രീതികളെ വിമര്‍ശനാത്മകമായിപരിശോധിക്കുന്ന ചര്‍ച്ചാപരിപാടി.രോഗങ്ങളുടെ പിടിയിലായ കേരളം ആവശ്യപ്പെടുന്ന ചികിത്സാരീതി ഏതാണ്?പാരമ്പര്യത്തിന്റെ ആയുര്‍വ്വേദമോ?ശാസ്ത്രീയതയുടെ അലോപ്പതിയോ?ലാളിത്യത്തിന്റെ ഹോമിയോപ്പതിയോ?എന്താവണം ചികിത്സാരീതി?ഈ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരും പൊതുജനങ്ങളും നടത്തുന്ന ക്രിയാത്മക സംവാദമാണ് ദര്‍ശന ടി.വി അവതരിപ്പിക്കുന്ന Talking Health

Thursday, October 4, 2012

അവന്റെയൊരു മസിലിന്റെ ചുറ്റളവ്‌ 31 ഇഞ്ചാണ്‌!


അനാവശ്യമായി ബലം പിടിച്ചു നടക്കുന്നവരെ കാണുമ്പോള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ 'മസിലു കണ്ടോ'യെന്ന്‌ അടുത്തു നില്‍ക്കുന്നവരോട്‌ കമന്റ്‌ പറഞ്ഞ്‌ ഒരു 'കൊട്ടു' കൊടുക്കാന്‍ ആര്‍ക്കായാലും താല്‍പര്യമുണ്ടാവും. എന്നാല്‍, ഈ കളിയാക്കലിന്‌ പലപ്പോഴും 'ഇര'യുടെ മസിലുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ഇത്തരം കമന്റ്‌ പാസാക്കി ആത്മനിര്‍വൃതിയടയുന്നവര്‍ ഉറപ്പായും ഈജിപ്‌റ്റുകാരനായ മുസ്‌തഫ ഇസ്‌മയിലിന്റെ മസില്‍ കണ്ടിട്ടുണ്ടാവില്ല. മസില്‍ പിടിച്ച്‌ അടുത്തിടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റിയ ആളാണ്‌ ഇരുപത്തിനാലുകാരനായ മുസ്‌തഫ!അതെ, മുസ്‌തഫയുടെ തലക്കനത്തിന്റെ കാര്യമല്ല യഥാര്‍ഥ മസിലിന്റെ കാര്യമാണ്‌ പറയുന്നത്‌. കൈയുടെ മസിലിന്റെ കാര്യത്തില്‍ മുസ്‌തഫയാണ്‌ ലോകത്തില്‍ ഒന്നാമന്‍. മുസ്‌തഫ കൈ ചുരുട്ടിയാല്‍ ഉരുണ്ട്‌ കയറുന്ന മസിലിന്റെ ചുറ്റളവ്‌ 31 ഇഞ്ചാണ്‌! അതായത്‌, മുതിര്‍ന്ന ഒരാളുടെ അരവണ്ണത്തിനൊപ്പം മസില്‍!കഴിഞ്ഞ പത്ത്‌ വര്‍ഷമായി ദിവസം രണ്ടു നേരം ജിമ്മില്‍ കസര്‍ത്ത്‌ നടത്തിയാണ്‌ മുസ്‌തഫ ആരുടേയും കണ്ണു തളളിക്കുന്ന മസില്‍ സ്വന്തമാക്കിയത്‌. അഞ്ച്‌ വര്‍ഷം മുമ്പ്‌ സ്വദേശമായ ഈജിപ്‌തില്‍ നിന്ന്‌ യുഎസിലേക്ക്‌ താമസം മാറ്റിയ ആളാണ്‌ ഇദ്ദേഹം. സ്വന്തം നാട്ടില്‍ ബോഡിബില്‍ഡിംഗ് ടീമില്‍ ഇടം ലഭിക്കാത്തതു കാരണമായിരുന്നു ഈ നാടുമാറ്റം. for more wonderful news need to read click here

(News courtesy: mangalam)

ഒരു ക്യാന്‍ ശുദ്ധവായു 42 രൂപയാണ്‌ ചൈനയില്‍?

ശീതളപാനീയം വില്‍ക്കുന്ന കടയിലോ ബേക്കറിയിലോ മറ്റോ ചെന്നു കയറുമ്പോള്‍ 'ഒരു ക്യാന്‍ ശുദ്ധവായു എടുക്കട്ടെ' എന്ന്‌ കടയുടമ ചോദിക്കുന്ന കാലം അതിവിദൂരമല്ല! ശുദ്ധവായു അതും ക്യാനില്‍? ചൈനയിലെ ചെന്‍ ഗുവാന്‍ങ്‌ബിയാവോ എന്ന കോടീശ്വരന്‍ ലോകത്തിലാദ്യമായി..........,

Monday, October 1, 2012

അവയവ ദാനത്തിനായി ഒരു വെബ്സൈറ്റ് !!

ഒരാളുടെ  മരണാനന്തരം  കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം.  കണ്ണിന്‍റെ    കാഴ്ചപടലം സംബന്ധിയായ  അന്ധതയ്ക്ക്  മാത്രമേ  നേത്രദാനം  പരിഹാരമാകൂ. മറ്റ് തരത്തിലുള്ള  അന്ധതയ്ക്ക്  പരിഹാരമല്ല.  നേത്രദാനം  പരോപകാര പ്രവര്‍ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു  മാതൃകാപരമായ  ഏറ്റവും വലിയ  പുണ്യകര്‍മ്മം.  അത്  സ്വമേധയാ  ചെയുന്ന ഒരു  കര്‍മ്മമാണ് .മരണാനന്തരം ജിവിച്ചിരിക്കുമ്പോള്‍ തന്നെ  മരന്നാനന്തരനേത്രദാനത്തെ കുറിച്ച വ്യവസ്ത്ഥ ചെയ്യാവുന്നതാണ്. ഏറ്റവും  വലിയ  സല്‍കര്‍മ്മം  ചെയ്തതിന്  ശേഷം  ഇ ഒരു  ജന്മത്തിന് വിട  നല്‍കാം.  ഈ സല്‍കര്‍മ്മത്തെ  ജിവിച്ചിരിക്കുന്ന  അവരുടെ  ബന്ധുക്കളാണ് പ്രാവര്‍ത്തികമാകേണ്ടത്. ആ പരദേഹിയുടെ ആഗ്രഹം  സഫലമാകേണ്ട  കര്‍മ്മം ശേഷിക്കുന്ന ബന്ധുകളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തമാണ്. അത്  മറക്കാതെ ചെയ്യുക. ആ പുണ്ണ്യാത്മാവിന്  മരണാനന്തരം  എന്തെങ്കിലും  കര്‍മ്മം  ചെയുവാനുദേശിക്കുന്നുണ്ടെങ്കില്‍ ഈ  നേത്രദാനം  തന്നെയായിരിക്കും ഏറ്റവും വലിയ കര്‍മ്മം. for more details click here 

Friday, September 28, 2012

വില കുറയും: 348 മരുന്നുകള്‍ നിയന്ത്രണപ്പട്ടികയില്‍ !!


ന്യൂഡല്‍ഹി: 348 അത്യാവശ്യ മരുന്നുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്ചചേര്‍ന്ന മന്ത്രിതലസമിതി തീരുമാനിച്ചു.മന്ത്രിതലസമിതിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് തങ്ങളുടെ ശുപാര്‍ശ ഉടനെ സമര്‍പ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍കൂടിയായ കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. 74 മരുന്നുകളാണ് ഇപ്പോള്‍ 'നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി'യുടെ വില നിയന്ത്രണ പട്ടികയിലുള്ളത്.

അപകടം നിറഞ്ഞ സെക്‌സ് പൊസിഷനുകള്‍ !!


ലൈംഗിക ബന്ധത്തിലെ ബോറടി മാറ്റുന്നതിന്റെ ഭാഗമായാണ് പലരും സെക്‌സ് പൊസിഷനുകളില്‍ മാറ്റം വരുത്തുന്നത്. പുതിയ പൊസിഷനുകള്‍ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. 69 എന്നത് ഏറെ പ്രസിദ്ധമായ ഒരു സെക്‌സ് പൊസിഷനാണ്. സാധാരണ കിടന്നുകൊണ്ടാണ് ഈ പൊസിഷന്‍. ചിലര്‍ക്ക് ഒരു മാറ്റത്തിനുവേണ്ടി ഇതിനെ നിന്നുകൊണ്ടാക്കി മാറ്റാറുണ്ട്. രതിമൂര്‍ച്ഛയുടെ ആനന്ദത്തില്‍ പങ്കാളിയുടെ തലപ്പൊട്ടിപോവാനുള്ള സാധ്യതയുണ്ട്.

Thursday, September 27, 2012

ഇരുപതുകഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ വഴിതെറ്റുമോ?


പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്‍ക്ക് ഡോ. പ്രകാശ് കോത്താരിയുടെ മറുപടി. ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയ 'നിങ്ങളുടെ ലൈംഗികജീവിതം' എന്ന പുസ്തകത്തില്‍ നിന്ന്


കാമാരപ്രായമെത്തുന്നതോടെ ആണ്‍കുട്ടിയില്‍ ലൈംഗികസംശയങ്ങള്‍ ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന്‍ സാഹചര്യങ്ങള്‍ മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്‍ സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് ഈ അഭിമുഖത്തില്‍.

അവയ ദാനം ; സംശയങ്ങള്‍ അകറ്റാം ?


? ¥ÕÏÕÆÞÈJßÈá ØNÄ ÉdÄ¢ æµÞ¿áJÞW ÉßKà¿áU È¿É¿ßdµÎ¢ ®LÞÃí? ØNÄÉdÄ¢ ÈWµß µÝßEÞW ÉßKà¿á dÉçÄcµ È¿É¿ßdµÎBæ{ÞKáÎßÜï. ÎØíÄß×íµ Îøâ Ø¢ÍÕß‚ ÕcµíÄß ØNÄÉdÄ¢ÈWµßÏ ¦{ÞæÃKá çÌÞÇcæMGÞW ¥ÏÞ{áæ¿ ÌtáA{áæ¿ ØNÄçJÞæ¿ ¥ÕÏÕBZ ®¿áAÞ¢.ÉÜ ¥ÕÏÕB{áæ¿ çÉøí ØNÄÉdÄJßW ©Ií. ®ˆÞ¢ ¿ßAí 溇ÃæÎKá çIÞ?çÈdÄÆÞÈ¢ ÎÞdÄÎÞÏß æº‡ÞX µÝßÏáçÎÞ? D çËÞÎßW ²øá ¥ÕÏÕ¢ ÎÞdÄÎÞÏß ÎÞVAí 溇ޢ.ÎøÃçÖ×¢ ÎAç{Þ ÌtáAç{Þ ¦æøÏÞÃí ÌtæMç¿IÄí.¥ÕV ÕßØNÄ¢ dɵ¿ßMß‚ÞW ¥ÕÏÕ¢ ®¿áAáçÎÞ?

അവയവ ദാനം സംശയങ്ങള്‍ അകറ്റാം; ഫോം ഡൌണ്‍ലോഡ് ചെയ്യാം.!!


¼àÕßAáK ¨ çÜÞµ¢ µÞÃÞæÄ ÕàVMáÎáGáK ®dÄçÏÞ çÉVAá µÞÝíº ÈWµßçÏAÞÕáK ÉøÛÄ¢ µHáµZ ÈßçÄcÈ §Õßæ¿ ÎçHÞ¿áçºøáKá. ²øá ÎÈá×cÖøàøJßW ®GáçÉVæACßÜᢠ¼àÕX ÈßÜÈßVJÞÈáU dÉÇÞÈ ¥ÕÏÕB{áIí. ÕàIᢠ©ÉçÏÞ·ßAÞÕáK ÎáMÄßçÜæù ÖøàøÍÞ·BZ çÕæùÏá¢. ÈNáæ¿ ¦ÏáTßÈáçÖ×¢ ¥Õ ÎxÞVæACßÜᢠ©ÉµøßAáæÎCßW ¥ÄßWMø¢ ÉáÃc¢ ®LáIí?!

Monday, September 24, 2012

വൃക്കരോഗം നേരത്തേയറിയാം; സഞ്ചരിക്കുന്ന ലാബ് ഒരുങ്ങി !!

കോഴിക്കോട്: മനുഷ്യനെ നിത്യദുരിതത്തിലാക്കുന്ന വൃക്കരോഗം നേരത്തേയറിയാന്‍ ആധുനിക സജ്ജീകരണവുമായി സഞ്ചരിക്കുന്ന ലാബ്. ഇരുവൃക്കകളും പ്രവര്‍ത്തനം നിലക്കുംമുമ്പേ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുകയാണ് ലാബിലൂടെ. സാന്ത്വന രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ പുതിയ ചുവടുവെപ്പാണിത്. ബുധനാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാബ് നാട്ടുകാര്‍ക്കായി സമര്‍പ്പിക്കും.
മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്‍െറ നവീന പദ്ധതിയാണിത്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിച്ചാണ് കൂട്ടായ്മയുടെ തുടക്കം. വാര്‍ഡുകള്‍ കയറിയിറങ്ങി ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കിയാണ് സഹായങ്ങള്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സാമ്പ്ള്‍ മരുന്നുകള്‍ ശേഖരിച്ച് രോഗികള്‍ക്ക് നല്‍കി. ’94ല്‍ ട്രസ്റ്റ് രൂപവത്കരിച്ച് കോളജിനടുത്ത് ഒറ്റമുറിയില്‍ പ്രവര്‍ത്തനം തുടങ്ങി. ബീച്ച് ആശുപത്രിയിലെ രോഗികള്‍ക്ക് പ്രാതലെത്തിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിത്യരോഗികളെ വീട്ടിലെത്തി പരിചരിച്ച് ‘പാലിയേറ്റിവ്’ മാതൃക രൂപപ്പെടുത്തി. ആയിരത്തിലേറെ രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി.
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ സൗകര്യമൊരുക്കിയതാണ് ട്രസ്റ്റിന്‍െറ ഏറ്റവും ബൃഹദ് പദ്ധതി. ഒരാള്‍ക്ക് രണ്ടര ലക്ഷം രൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയ 79 പേര്‍ക്ക് നടത്തി. കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് സുഹൃദയ എന്ന പദ്ധതി നടപ്പാക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കിഡ്നി ഏര്‍ലി ഇവാല്വേഷന്‍ എന്ന പേരില്‍ സഞ്ചരിക്കുന്ന ലാബ് ഒരുക്കുന്നത്. 3.5 ലക്ഷം വിലയുള്ള മെഷീന്‍ നാലു ലക്ഷത്തിന്‍െറ ചെറിയ വാനിലാണ് സ്ഥാപിച്ചത്. റസിഡന്‍റ്സ് അസോസിയേഷന്‍, ക്ളബുകള്‍, സ്കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെ വൃക്ക രോഗം നിര്‍ണയിക്കുകയാണ് ലക്ഷ്യം. പരിശോധന നടത്താന്‍ ഒരാള്‍ക്ക് 10 രൂപയേ ചെലവ് വരൂ.
വൃക്കരോഗികളുടെ എണ്ണത്തിലുണ്ടായ ആധിക്യം കണക്കിലെടുത്താണ് ഇത്തരം സംരംഭത്തിന് ട്രസ്റ്റ് മുന്നിട്ടിറങ്ങുന്നത്. ജില്ലയില്‍ ഒമ്പത് ഡയാലിസിസ് സെന്‍ററുകളാണുള്ളത്. ഈ കേന്ദ്രങ്ങളിലെല്ലാം അപൂര്‍വ തിരക്കാണ് അനുഭവപ്പെടുന്നത്. ഡയാലിസിസിന് 550 മുതല്‍ 1500 രൂപവരെയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നത്. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായവര്‍ക്ക് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഡയാലിസിസ് നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലാബിന്‍െറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിര്‍വഹിക്കും. ബോധവത്കരണ സെമിനാറും ക്യാമ്പും നടത്താന്‍ താല്‍പര്യമുള്ളവര്‍ 9847419141 എന്ന നമ്പറില്‍ ബന്ധപ്പെടണം.

(courtesy:madhyamam)

Kerala districtwise hospitals !!

Friday, September 21, 2012

കാന്‍സര്‍ രോഗികള്‍ക്കു പ്രതീക്ഷ പകര്‍ന്ന്‌ അശ്വഗന്ധ ചികില്‍സ:

കോഴിക്കോട്‌: അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌. ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌.'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌. ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും ശരീരത്തില്‍ കുമിളകളും ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌. വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം ആഹ്‌ളാദ ജീവിതത്തിലാണ്‌. തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റ്‌ അവയവങ്ങളെയും ബാധിക്കും. ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ സംവിധാനം തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല. പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി. പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.
(courtesy: mangalam

കണ്‍ തടങ്ങളിലെ കറുപ്പ് മാറ്റാം !!

D ©øá{AßÝBßæaÏᢠæÕUøßÏáæ¿ÏᢠÈàøí ÄáÜc ¥{ÕßæÜ¿áAáµ. §ÄßW ÎáAßÏ ÉEß µYçÉÞ{µZAá Îáµ{ßW ÕÏíAáµ. §øáÉÄá ÎßÈßxí µÝßEí ÄÃáJ æÕUJßW µÝáµáµ.
D ÆßÕçØÈ çùÞØí ÕÞGV ¥æÜïCßW ÌÆÞ¢ ®H ÉáøGßÏÞW µHßÈ¿ßÏßæÜ µùáMí Èßù¢ ÈàBá¢.D ÉáÄßÈÏßÜ ¥øæ‚¿áJí ¥ø æºùßÏ ØíÉâY Èàæø¿áAáµ. §Äá µHßÈ¿ßÏßW ÉáøGßÏÞW µHßÈá ÄÞæÝÏáU µùáMí ÈßùεÜá¢.D µÞWÍÞ·¢ ÄAÞ{ß ©¿‚ÄßæÈÞM¢ ²øá ØíÉâY ÈÞøBÞÈàøí çºVAáµ. §ÄßW ²øá ÈáUí ÉÏVæÉÞ¿ßÏᢠÎEZæMÞ¿ßÏᢠçºVAáµ. §Äá ÉáøGß 15 ÎßÈßxßÈá çÖ×¢ µÝáµßA{Ïáµ.D ÆßÕØÕᢠøIáçÈø¢ ÄAÞ{ß Èàøí ÉáøGáKÄí µùáJ Èßù¢ µáùÏíAÞX ÈÜïÄÞÃí.D ÆßÕØÕᢠµáùEÄí ®GáÎÃßAâV ©ùBáµ. 8ê10 ±ÞØí æÕU¢ µá¿ßAâ.
(courtesy:manorama)

കഴുത്തിന്‌ മുകളിലെ വൈകല്യം, സൌജന്യ ശസ്ത്രക്രിയ !!

 എല്ലാ അംഗ വൈകല്യങ്ങള്‍ക്കും സൌജന്യ ശാസ്ത്രക്രിയയുമായി മെഡിക്കല്‍ ക്യാമ്പ്‌. മൂന്നു മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ ശസ്ത്രക്രിയ നടത്തം. തൃശൂര്‍ വലപ്പാട് കരയാമുട്ടം വിവേകാനന്ദ സേവ കേന്ദ്രവും, സെന്റ്‌ ജോണ്‍ ആംബുലന്‍സ് കേരളയും സഹകരിച്ചു തൃപ്രയാര്‍ എല്‍ പി സ്കൂളില്‍  23നു ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെയാണ് ക്യാമ്പ്‌. മംഗലാപുരത്തെ എന്‍ ഐ ടി ടി  ആശുപത്രിയിലാണ് ശസ്ത്രക്രിയ  പൂര്‍ണമായും സൌജന്യമായി ശസ്ത്രക്രിയ, തുടര്‍ ചികിത്സ, താമസം, ഭക്ഷണം, ഇവക്കൊപ്പം, യാത്രപടിയും, നല്‍കും, മുചിരി , മുരിമൂക്ക്, മുറിഞ്ഞ ചെവി, വളഞ്ഞ മൂക്ക്, അന്നക്കിലെ ദ്വാരം, മുഴകള്‍, മാംസ വളര്‍ച്ച, ഉന്തിയ മോനാ, ഉന്തിയ താടിയെല്ല്, വികൃതമായ രൂപങ്ങള്‍, കൊടിയ മുഖം., അപകടം മൂലമുണ്ടാകുന്ന നെവ്നതകള്‍ ഇവക്കും, ചികിത്സ ലഭിക്കും. ഫോണ്‍: 9895332500  

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...